എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്‌ഫോം തിരഞ്ഞെടുത്തു..." ബി.ജെ.പിയിൽ ചേർന്നത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് മുന്‍ ഡി.ജി.പി. ജേക്കബ് തോമസ് ഐ.പി.എസ്...

താൻ എന്തുകൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് വിശദീകരിച്ച് മുന്‍ ഡി.ജി.പി. ജേക്കബ് തോമസ് ഐ.പി.എസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.
സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുമ്പോള്‍ രാജ്യത്തെയും ജനങ്ങളെയും സേവിക്കാമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ഥരായ, രാഷ്ട്രബോധമില്ലാത്ത ചിലരുടെ താല്‍പര്യത്തിനും ഇഷ്ടങ്ങള്‍ക്കും നിൽക്കാതെയായപ്പോൾ തന്നെ ദ്രോഹിക്കുകയും മാനസിക പീഡനവും അപമാനവും നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം കുറിപ്പിലൂടെ സൂചിപ്പിച്ചു.
തന്റെ നാട്ടില്‍ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹമുണ്ട്. കടമ ചെയ്യാൻ കഴിയാതെ വേദനിച്ചപ്പോള്‍, വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് മനസ്സിലാക്കിയപ്പോഴാണ് പ്രവർത്തിക്കാനുള്ള വേദിയായി ബി.ജെ.പിയെ തിരഞ്ഞെടുത്തതെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
"ഞാന്‍ എന്തു കൊണ്ട് BJP ആയി ??
സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു.
എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത - ചിലരുടെ താല്‍പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു - അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു.
വേദനിച്ചു - എന്റെ ജനങ്ങള്‍ക്കായി 'എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോള്‍ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോള്‍ ,എന്റെ കടമ ചെയ്യാനാവാതെ ഞാന്‍ വേദനിച്ചപ്പോള്‍ , എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അപ്പോള്‍ മാത്രമാണ്, പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്‌ഫോം ആയി BJP ആയത്."
https://www.facebook.com/Malayalivartha



























