മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന ശല്യം രൂക്ഷം; വനപാലകർ നടപടി സ്വീകരിക്കാത്തതിൽ കടുത്ത പ്രതിക്ഷേധം
മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുമ്പോഴും വനപാലകർ നടപടി എടുക്കുന്നില്ലെന്നു പരാതി. കഴിഞ്ഞ ദിവസം ചൊക്കനാട്ടിലും വട്ടക്കാട്ടിലുമെത്തിയ കാട്ടാന തൊഴിലാളികളുടെ ഓട്ടോകളും അമ്പലവും നശിപ്പിച്ചു. കന്നുകാലികള്‍ക്ക് വെള്ളം നല്‍കുവാന്‍പോയ വിജലക്ഷ്മി കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് മൂന്നാറിലും പരിസരത്തും എത്തിയ മൂന്ന് ആനകളും ഒറ്റയാനുമാണ് കഴിഞ്ഞ ഒരുവര്‍ഷമായി തൊഴിലാളികളുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗൺ കഴിഞ്ഞെങ്കിലും മൂന്നാറിലെ തോട്ടം മേഖലകളിൽ എത്തുന്ന കാട്ടാന സഞ്ചാരം അവസാനിക്കാത്തത് തൊഴിലാളികൾക്ക് വലിയ രീതിയിൽ തിരിച്ചടി ആവുകയാണ്.
രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെ എവിടെയും കറങ്ങിനടക്കുന്ന കാട്ടാനകള്‍ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങളും വാഹനങ്ങളും അമ്പലങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിക്ക് വട്ടക്കാട്ടിലെത്തിയ കാട്ടാന കറുപ്പസ്വാമി അമ്പലം തകര്‍ക്കുകയും പൂജയ്ക്കായി സൂക്ഷിച്ചിരുന്ന വസ്തുകള്‍ക്ക് ഭക്ഷിക്കുകയും ചെയ്തിരുന്നു.
അഞ്ചുമണിയോടെ ചൊക്കനാട് എത്തിയ ഒറ്റയാന്‍ ടെസ്റ്റിന് തയ്യാറാക്കിയ ഇമ്മാനുവേലിന്റെ വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകർത്തു. പശുവിന് വെള്ളം നല്‍കുന്നതിനായി പുറത്തിറങ്ങിയ വിജയലക്ഷമി തലനാരിഴയ്‌ക്കായിരുന്നു രക്ഷപ്പെട്ടത്. എന്നാല്‍ പുലര്‍ച്ചെ നടന്ന ആക്രമണം വനംവകുപ്പിനെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കാന്‍ പോലും അധിക്യതര്‍ തയ്യറായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
https://www.facebook.com/Malayalivartha