ഞാന്‍ പണം മോഷ്ടിച്ചു എന്നും പലരും പറയുന്നു; തമിഴന്മാര്‍ വരെ വന്ന് തെറി പറയുകയാണ്; ആരുടെയും പണം ഞാന്‍ മോഷ്ടിച്ചിട്ടില്ല; അപവാദം പ്രചരിപ്പിച്ചാല്‍ കേസ് ഫയല്‍ ചെയ്യാവുന്നതേ ഉള്ളൂ; തനിക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ്‌ക്കെതിരെ എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ ഉയർന്നിരുന്നു. എന്നാൽ ഇതിനു മറുപടിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ ദിയ കൃഷ്ണ രംഗത്ത് വന്നിരിക്കുന്നു . ഞാന്‍ ആരുടേയും പണം പറ്റിച്ച് തട്ടിയെടുക്കുകയോ വാങ്ങിയ പണത്തിന് ജോലി ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ദിയ പറയുന്നു.
ഒരു പൊളിറ്റിക്സിലും ഉള്ള ആളല്ല താൻ . സ്വന്തം അച്ഛന്‍ പൊളിറ്റിക്‌സില്‍ നില്‍ക്കുമ്പോള്‍ മറ്റൊരാളെ പിന്തുണക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. തനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിക്കുകയും വിവാദത്തിലേക്ക് തന്റെ കുടുംബത്തെയും റിലേഷന്‍ഷിപ്പിനെയും വലിച്ചിഴയ്ക്കുകയാണ്.
ദിയയുടെ വാക്കുകള്‍ ഇങ്ങനെയാണ് :
'ഞാന്‍ ഈ ലൈവ് വന്നത്, ആരെയും തെറി പറയാനോ ഡീ ഫെയിം ചെയ്യാനോ അല്ല. മുന്‍പൊരിക്കല്‍ എന്നെ ഡീ ഫെയിം ചെയ്യാന്‍ ഒരാള്‍ വന്നിരുന്നു. പിന്നെ ലീഗലി മൂവ് ചെയ്യും എന്ന ഘട്ടം ആയപ്പോള്‍ ആണ് അയാള്‍ വന്ന വഴി പോയത്.
ഇപ്പോള്‍ വീണ്ടും മനഃപൂര്‍വ്വം കരി വാരിതേക്കാന്‍ ഒരാള്‍ എത്തിയിട്ടുണ്ട് അയാളുടെ പേരും വിവരങ്ങള്‍ ഒന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല ', എന്ന് പറഞ്ഞു തുടങ്ങുന്ന ലൈവില്‍ പെയ്ഡ് പ്രമോഷന്റെ ഇടയില്‍ സംഭവിച്ച ഒരു പ്രശ്നത്തെക്കുറിച്ചാണ് ദിയ സംസാരിക്കുന്നത്.
സാലറി ഇല്ലാതെ ആരും എവിടെയും ജോലി ചെയ്യില്ല. ചെയ്യുന്ന ജോലിക്ക് കിട്ടുന്ന പ്രതിഫലം ആണത്. ഞാനും അതാണ് ചെയ്തത്. ഞാന്‍ എന്തെങ്കിലും പ്രമോട്ട് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്യുന്ന പണിക്ക് പ്രതിഫലവും വാങ്ങിക്കാറുണ്ട്. എന്റെ സാലറി ആണ് അതിനു ലഭിക്കുന്നത്.
ഏറ്റവും ഒടുവിലായി ഒരു മാസം മുന്‍പായി ഞാന്‍ ഒരു പേജുമായി കൊളാബറേറ്റ് ചെയ്തു. അവരുമായി രണ്ടരവര്‍ഷം മുന്‍പത്തെ ബന്ധമാണ് എനിക്ക് ഉള്ളത്. അവര്‍ക്ക് എന്റെ കൂടെ മുന്‍പ് ചെയ്തപ്പോള്‍ നല്ല റീച്ചാണ് ലഭിച്ചത്. അങ്ങനെയാണ് വീണ്ടും എന്റെ അടുത്തേക്ക് അവര്‍ എത്തിയത്.
'ഞാന്‍ എന്റെ ശമ്പളം പറഞ്ഞപ്പോള്‍ അത് അല്പം കൂടുതല്‍ ആണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷം മുന്‍പത്തെ റേറ്റ് ആയിരിക്കില്ല, എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഒക്കെ ആയി. എന്നാല്‍ ഓരോ ഇന്‍സ്റ്റാള്‍മെന്റായിട്ടേ തുക തരികയുള്ളു എന്ന് അവര്‍ എന്നോട് വ്യക്തമാക്കി.
പലതവണയായി എനിക്ക് പണം തന്നു. എന്നാല്‍ വിചാരിച്ചത്ര റീച്ച് കിട്ടിയില്ല എന്ന് അവര്‍ പരാതി പറഞ്ഞു. പക്ഷെ അത് എന്റെ തെറ്റല്ല. ഞാന്‍ കിട്ടിയ പൈസക്കുള്ള ജോലി ചെയ്തു. 'എന്നാല്‍ ഈ സംഭവം പുറത്തുവന്നത് ഞാന്‍ തുക എടുക്കുകയും ചെയ്തു അവരുടെ ചാറ്റ് ഓപ്പണ്‍ ചെയ്തിട്ടുമില്ല എന്നുമുള്ള രീതിയിലാണ്. പക്ഷെ ഇതിന്റെ ഇടയില്‍ ഒരു സ്കാമര്‍ ഉണ്ട്. അയാള്‍ മലയാളിയല്ല. ഇയാള്‍ ഓരോ ആളുകളെയും കുറിച്ച് തെറി പറയുന്നുണ്ട്.
പേജിനെ സഹായിക്കുന്ന രീതിയില്‍ ആണ് അയാള്‍ വന്നിരിക്കുന്നത്. എന്നെ അറിയില്ല എന്നാണ് അയാള്‍ പറയുന്നത്. എന്റെ റിലേഷന്‍ഷിപ്പിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ആണ് സംസാരിക്കുന്നത്. അതിന് എന്ത് റൈറ്റാണ് അയാള്‍ക്കുള്ളത്. 'ഏതോ ഒരു മലയാളി ചെന്ന് എന്റെ കാര്യങ്ങള്‍ അവിടെ പറഞ്ഞു കൊടുത്തതാകാം.
പേജിനെ സഹായിക്കുന്നതില്‍ എന്നെ ബാധിക്കുന്ന കാര്യമല്ല, പക്ഷേ എന്റെ കുടുംബത്തെയും ബന്ധത്തെയും ഇതിന്റെ ഇടയില്‍ വലിച്ചിഴക്കേണ്ട കാര്യമില്ല. ഞാന്‍ ഇത് വരെ പണം വാങ്ങിച്ചിട്ട് ജോലി ചെയ്യാതെ ഇരുന്നിട്ടില്ല. ഞാന്‍ മോശം സ്വഭാവം കാട്ടിയിട്ടില്ല.
'അയാള്‍ എന്റെ അച്ഛന്റെ പാര്‍ട്ടിയെ വരെ കളിയാക്കിയിട്ടുണ്ട്. ഞാന്‍ ഒരു പൊളിറ്റിക്സിലും ഉള്ള ആളല്ല. പക്ഷെ സ്വന്തം അച്ഛന്‍ പൊളിറ്റിക്‌സില്‍ നില്‍ക്കുമ്പോള്‍ മറ്റൊരാളെ എനിക്ക് പിന്തുണക്കാന്‍ സാധിക്കുമോ. സ്വന്തം അച്ഛനെ എന്തിന് സപ്പോര്‍ട്ട് ചെയ്യണം എന്നാണ് പലരും ചോദിക്കുന്നത്.
എന്തിനാണ് ഇതൊക്കെ സംസാരിക്കുന്നത് എന്ന് മനസിലാകുന്നില്ല. 'ഞാന്‍ ആരുടേയും പണം പറ്റിച്ച് തട്ടിയെടുക്കുകയോ വാങ്ങിയ പണത്തിന് ജോലി ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം വാങ്ങുന്നു. അല്ലാതെ ആരെയും പറ്റിച്ചില്ല.
ഞാന്‍ പണം മോഷ്ടിച്ചു എന്നും പലരും പറയുന്നു. തമിഴന്മാര്‍ വരെ വന്ന് തെറി പറയുകയാണ്. ആരുടെയും പണം ഞാന്‍ മോഷ്ടിച്ചിട്ടില്ല. അപവാദം പ്രചരിപ്പിച്ചാല്‍ കേസ് ഫയല്‍ ചെയ്യാവുന്നതേ ഉള്ളൂ.' എന്നും ദിയ പറയുന്നു.
https://www.facebook.com/Malayalivartha
























