Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

യൂസഫലിയെ തുണച്ചത് ചതുപ്പ്... ആകാശത്ത് നിന്ന് നേരേ താഴേക്ക്.. എല്ലാം പൈലറ്റിന്റെ കഴിവ് മാത്രം.. കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ തട്ടി...

11 APRIL 2021 02:39 PM IST
മലയാളി വാര്‍ത്ത

പ്രമുഖ വ്യവസായി എം.എ.യൂസഫലിയും ഭാര്യയും ഹെലികോപ്റ്റർ അപകടത്തിൽനിന്നു രക്ഷപ്പെട്ടതിൽ ആശ്വാസത്തോടെ യൂസഫലിയുടെ ജന്മനാടായ നാട്ടിക ഗ്രാമം. ഹെലികോപ്റ്റർ അപകടം ഉണ്ടായെന്ന വാർത്ത കേട്ടതോടെ വിഷമത്തിലും പ്രാർഥനയിലുമായിരുന്നു നാട്ടുകാർ. യൂസഫലിക്കും ഭാര്യയ്ക്കും പരുക്കുകളില്ലെന്നു കേട്ടപ്പോഴാണ് ആശ്വാസമായതെന്നു നാട്ടുകാർ വെളിപ്പെടുത്തി. അടുത്ത ബന്ധുവിനെ കാണാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ഞായറാഴ്ച രാവിലെയാണു വീട്ടിൽ നിന്ന് ഇരുവരും ഹെലികോപ്റ്ററിൽ പുറപ്പെട്ടത്.

എം. എ. യൂസഫലി ഉൾപ്പടെ ഏഴു പേർ യാത്ര ചെയ്ത ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ ഒഴിവായത് വൻ ദുരന്തമാണ്. എം.എ. യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ രാവിലെ എട്ടരയോടെയാണ് എറണാകുളം പനങ്ങാട് കുഫോസ് ക്യാംപസിനോടു ചേർന്നുള്ള ചതുപ്പു നിലത്തിൽ ഇടിച്ചിറക്കിയത്. യന്ത്രം തകരാറിലായിട്ടും ഹെലികോപ്റ്റർ ചതുപ്പു നിലത്തിൽ ഇടിച്ചിറക്കാനായത് അപകടത്തിന്റെ ആഘാതം കുറച്ചു.

മുട്ടിനൊപ്പം വെള്ളം നിറഞ്ഞ് നിൽക്കുന്ന ചതുപ്പു നിലത്തേക്ക് ഇടിച്ചിറങ്ങിയതും സമീപത്തുള്ള മതിലിൽ ലീഫ് തട്ടാതിരുന്നതും തീപിടിത്തം ഉൾപ്പടെയുള്ള വൻ ദുരന്തമാണ് ജസ്റ്റ് മിസ്സായത്. ഹെലികോപ്റ്റർ മുകളിൽ നിന്നു ഇടിച്ചു വീഴുകയായിരുന്നു എന്നാണ് സമീപവാസികളിൽ നിന്ന് അറിയാൻ കഴിയുന്നത്. ചെളിക്കുഴിയിലേക്ക് ഇറങ്ങിയത് യാത്രക്കാർക്ക് കാര്യമായ പരുക്കുണ്ടാകുന്നതും ഒഴിവാക്കി.

ഇവരെ നിസാര പരുക്കുകളോടെ കുമ്പളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ, യന്ത്രത്തകരാറിനെ തുടർന്നു റോഡിനോടു ചേർന്നുള്ള ചതുപ്പിൽ കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു. നാലു ചുറ്റും മതിലുള്ള പറമ്പിലേക്ക് കൃത്യം ഇറക്കാനായത് പൈലറ്റിന്റെ വൈദഗ്ധ്യമാണെന്നാണു വിലയിരുത്തുന്നത്. ഏഴു പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററാണ് ഇത്.

ഹെലികോപ്റ്റർ ഇടിച്ചിറക്കുന്നതിന്റെ ശബ്ദം കേട്ടാണ് ദൃക്സാക്ഷി സ്ഥലത്തെത്തിയത്. കോപ്റ്ററിൽ നിന്ന് പുറത്തെത്തിച്ചപ്പോൾ ചെറുതായി നടുവേദന അനുഭവപ്പെടുന്നതായി എം. എ. യൂസഫലി പറഞ്ഞിരുന്നു. ഏഴു പേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പൈലറ്റിന്റെ മനസാന്നിധ്യമാണ് വൻദുരന്തം ഇല്ലാതാക്കാൻ സഹായിച്ചത്. പനങ്ങാട് പൊലീസ് സ്റ്റേഷന്റെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്കാണ് കോപ്റ്റർ ഇടിച്ചിറക്കിയത്. നാട്ടികയിൽ പതിവായി ഹെലികോപ്റ്ററിൽ വന്നു പോകുന്നയാളാണു യൂസഫലി.

സമീപത്തെ ​ഒരു ദൃസാക്ഷി പറയുനന്തിങ്ങനെ, 'മഴയായതിനാല്‍ വെള്ളം നീക്കാന്‍ ഭാര്യയും കുഞ്ഞും താനും വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഹെലികോപ്ടറിന്റെ ശബ്ദം കേട്ടപ്പോള്‍ നോക്കിയതാണ്. നേരെ വന്ന് താഴേക്ക് ഒറ്റ വീഴ്ചയായിരുന്നു....' എന്നാണ് ദൃക്സാക്ഷിയായ രാജേഷ് വിവരിക്കുന്നത്. ജനവാസ കേന്ദ്രത്തിന് മുകളിലൂടെ പറക്കുമ്പോള്‍ ഹെലികോപ്ടറിന് തകരാര്‍ സംഭവിച്ചതോടെ എറണാകുളം പനങ്ങാട് ബൈപ്പാസിന് സമീപത്തെ ചതുപ്പിലേക്കാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. ഈ സ്ഥലത്തിന് തൊട്ടടുത്താണ് രാജേഷിന്റെ വീടും.

'ആദ്യം സംഭവം എന്താണെന്ന് മനസ്സിലായില്ല. ഹെലികോപ്ടര്‍ നേരെ താഴോട്ട് വീഴുകയായിരുന്നു. ആ സമയം മഴയും ചെറിയ കാറ്റും ഉണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ നിന്ന് ഓടി അപ്പുറത്തേക്ക് ചെന്നു. ഹെലികോപ്ടര്‍ ഓഫായ ശേഷം അടുത്തേക്ക് പോയി.' 'ആദ്യം ഹെലികോപ്ടറില്‍ നിന്നും ആരും
പുറത്ത് ഇറങ്ങിയില്ല. എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാകുമെന്ന് കരുതി.

അപ്പോള്‍ പൈലറ്റ് ഇറങ്ങി വന്ന് ഡോര്‍ തുറന്നു. ഞാന്‍ പുറത്തേക്കിറങ്ങാന്‍ ഉള്ളിലുള്ളവരോട് പറഞ്ഞെങ്കിലും ആദ്യം ഇറങ്ങിയില്ല. സമീപത്ത് താമസിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഇറങ്ങി വന്നു. ഭാര്യ കസേരയെടുത്ത് കൊടുത്തു.

നടുവേദനയുണ്ടെന്ന് പറഞ്ഞ് അദ്ദേഹം നിന്നു. ചേച്ചിയെ വിളിച്ചു കൊണ്ടു വന്ന് ഇവിടെ ഇരുത്തി. മഴയായതിനാല്‍ സമീപത്ത് വണ്ടിയൊന്നും കിട്ടിയിരുന്നില്ല. തന്റെ ഭാര്യ പൊലീസിലായതിനാൽ ഉടൻ തന്നെ സ്റ്റേഷനില്‍ വിളിച്ച്‌ പറയുകയായിരുന്നു.' എന്നും രാജേഷ് പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (29 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (1 hour ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (2 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (3 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (3 hours ago)

Malayali Vartha Recommends