പീച്ചി - വാഴാനി ടൂറിസം; കോറിഡോർ റോഡ് നിർമ്മാണം ഊരാകുടുക്കിൽ, പ്രതീക്ഷകൾ അസ്തമിക്കാതെ നാട്ടുകാർ

മന്ത്രി എ.സി. മൊയ്തീൻ ടൂറിസം വകുപ്പിന്റെ ചുമതല വഹിയ്ക്കുമ്പോൾ പ്രകൃതിദത്ത ഫാം ടൂറിസം എന്ന ആശയത്തോടെ കൊണ്ടുവന്ന പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡിന്റെ നിർമ്മാണം മുടങ്ങി. റോഡിനാവശ്യമായ സ്ഥലം സർക്കാർ ഏറ്റെടുത്തു നല്കാത്തതിനാൻ റോഡിന്റെ നിർമ്മാണം ആരംഭിക്കാനായില്ല.
ജില്ലയിലെ ടൂറിസം വികസനത്തിൽ എൽ.ഡി.എഫ്.സർക്കാരിന്റെ കൈയ്യൊപ്പായി പ്രഖ്യാപിച്ച പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡിന്റെ നിർമ്മാണമാണ് ആരംഭിയ്ക്കാൻ കഴിയാതെ പോയത്. 2016-2017 ലെ ബഡ്ജറ്റിൽ 62 കോടി രൂപ പദ്ധതിയ്ക്കായി അനുവദിച്ചിരുന്നു.
കിഫ്ബിയാണ് തുക അനുവദിച്ചത്. കോറിഡോർ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ അഭ്യന്തര ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങളിൽ കുതിച്ചു ചാട്ടമുണ്ടാക്കുന്നതായിരുന്നു പദ്ധതി.
ഒല്ലൂരിലെ മുടിക്കോടു നിന്നാരംഭിച്ച് ചിറക്കാകോട്, പൊങ്ങണം കാട്, താണി കുടം, വഴി തെക്കുംകര പഞ്ചായത്തിലെ വാഴാനി റോഡിൽ കരുമത്ര വരെയുള്ള 18.650 കിലോമീറ്ററോളം ദൂരം ബി.എം.ആന്റ് ബിസി നിലവാരത്തിൽ പുനർനിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം.
പദ്ധതിയുടെ നടത്തിപ്പിനായി 2019 ഓഗസ്റ്റിൽ ഇ.കെ.കെ.എന്ന കാരാറുകാരൻ നിർമ്മാണ ചുമതല ഏറ്റെടുക്കുകയും എഗ്രിമെന്റെ വെക്കുകയും ചെയ്തിരുന്നു.
ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് എഗ്രിമെന്റിൽ നിർദേശിച്ചിരുന്നത്. എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും റോഡിനാവശ്യമായ ഭൂമി ഏറ്റെടുത്തു നല്കാൻ സർക്കാരിനായില്ല. ഇതോടെ ഓഫീസും, ടാറിങ്ങ് പ്ലാന്റെ അടക്കം നിർമ്മാണ പ്രവർത്തനത്തിനായി ഒരുക്കിയിരുന്ന ഇ.കെ.കെ.എന്ന കരാറുകാരൻ പിൻ വാങ്ങി.
തെക്കുംകര പഞ്ചായത്തിൽ ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തികൾ പൂർത്തിയായെങ്കിലും, പാണഞ്ചേരി, മാടക്കത്തറ എന്നീ പഞ്ചായത്തുകളിലെ ഭൂമി ഏറ്റെടുക്കൽ എങ്ങുമെത്തിയില്ല ഈ പ്രദേശങ്ങളിൽ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവർക്ക് മറ്റൊരിടത്ത് വീട് വെച്ച് കൊടുക്കുകയോ പണം നല്കുകയോ ചെയ്യണം. ഇതിനിടെ ചിലർ കോടതിയെയും സമീപിച്ചിട്ടുണ്ട്.
പുറമ്പോക്കിൽ താമസിയ്ക്കുന്നവർക്ക് പുനരതിവാസം ഒരുക്കുെന്ന് കെ.രാജൻ എം.എൽ.എ.പറഞ്ഞു മുടങ്ങി പോയ നിർമ്മാണം റീ ടെണ്ടർ വെച്ച് ആരംഭിയ്ക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ റോഡ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
https://www.facebook.com/Malayalivartha