Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

നാലര വയസ്സുകാരിയുടെ ലൈംഗിക അവയവങ്ങളില്‍ മാരകക്ഷതം... മൂവാറ്റുപുഴയിൽ കുഞ്ഞിന് ഏൽക്കേണ്ടി വന്നത് ക്രൂര ലൈംഗിക പീഡനമെന്ന് റിപ്പോർട്ട് പുറത്ത് വന്നു....

13 APRIL 2021 11:00 AM IST
മലയാളി വാര്‍ത്ത

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തെക്കാൾ ഇപ്പോഴത്തെ മനുഷ്യത്വപരമല്ലാത്ത പ്രവർത്തികൾ അടിസ്ഥാനപ്പെടുത്തി ചെകുത്താൻമാരുടെ സ്വനം നാടായി മാറുകയാണ് കേരളമിപ്പോൾ. ഈ മണിക്കൂറിൽ കേൾക്കാൻ കഴിയുന്ന അതിദാരുണമായ വാർത്തയെന്തെന്നാൽ, ശരീരത്തിന് ഗുരുതരമായ പരുക്കുകളോടെ ആശുപ്രതിയിൽ പ്രവേശിപ്പിച്ച നാലര വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായതായി സൂചന ലഭിച്ചു.

മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ പെൺകുട്ടിയെയാണു പരുക്കുകളോടെ കഴിഞ്ഞ മാർച്ച് 28നു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നത്. സംഭവത്തിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡിന്റെ പരിശോധന ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.

മെഡിക്കൽ കോളജ് സർജറി വിഭാഗം നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും കണ്ടെത്തിയിരുന്നു. സ്കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായും കണ്ടെത്തി. കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് സംഭവം ഗൗരവത്തിൽ എടുത്തില്ലെന്നും ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ മെഡിക്കൽ റിപ്പോർട്ട് ഇതുവരെ രേഖാമൂലം കിട്ടിയിട്ടില്ലെന്ന് പൊലീസും പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെയാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചത്. മൂർച്ചയേറിയ ഉപകരണങ്ങൾ കൊണ്ടു മുറിവേറ്റിട്ടുണ്ടെന്നും കുട്ടിയുടെ കാലിന് ഒടിവുണ്ടെന്നും കൃത്യമായ ഭക്ഷണം ലഭിക്കാത്തതു മൂലം അതീവ ക്ഷീണിതയായിരുന്നുവെന്നും കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ അറഇയിച്ചിരുന്നു.

നാലര വയസ്സുകാരിക്കും സഹോദരിക്കും വയറു വേദനയും വയറിളക്കവും ഉണ്ടായിരുന്നുവെന്നും ഇതേ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണു പൊലീസ് ആദ്യം പറഞ്ഞത്. സ്വകാര്യ ഭാഗങ്ങളിലും കുടിലിലും മുറിവുകളുണ്ടെന്നു വ്യക്തമായതോടെ ഇവർ താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന തുരുമ്പെടുത്ത് രണ്ടായി ഒടിഞ്ഞ സൈക്കിളിലേക്ക് കുട്ടി വീണതിന്റെ ഭാഗമായാണ് പരുക്കുകളെന്നായിരുന്നു വിശദീകരണം. മൂവാറ്റുപുഴ പെരുമറ്റത്താണ് അസം സ്വദേശികളായ കുടുംബം താമസിക്കുന്നത്. സംഭവം ​ഗൗരമായതോടെ ഇപ്പോൾ ദ്രുത​ഗതിയിൽ അന്വേഷണം നടത്താൻ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

അതേസമയം, സമാന സ്വാഭവത്തിൽ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കുമ്പഴയിൽ രണ്ടാനച്‌ഛന്റെ ക്രൂരതയ്‌ക്കിരയായി അഞ്ചു വയസുകാരി തമിഴ്‌ ബാലികയ്‌ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കഴുത്തിലും ശരീരഭാഗങ്ങളിലും മൂര്‍ച്ചയേറിയ ആയുധം കൊണ്ടു വരഞ്ഞതിനെ തുടര്‍ന്നുണ്ടായ മുറിവേറ്റപാടുകള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തി. രഹസ്യഭാഗങ്ങളില്‍ നീര്‍ക്കെട്ട്‌ ഉള്ളതായും പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ട്‌.

കസ്‌റ്റഡിയിലായ ഇരുപത്തിമൂന്നുകാരനായ രണ്ടാനച്‌ഛനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാള്‍ മാനസികവിഭ്രാന്തി കാട്ടുന്നതിനാല്‍ വിശദമായ മൊഴിയെടുക്കാനായിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. കുമ്പഴ കളീക്കല്‍പടിക്ക്‌ സമീപം വാടകയ്‌ക്കു താമസിക്കുന്ന തമിഴ്‌നാട്‌ രാജപാളയം സ്വദേശിനിയുടെ മകളാണ്‌ മരണമടഞ്ഞ ബാലിക.

കൂലിവേല ചെയ്യുന്നയാളാണ്‌ രണ്ടാനച്‌ഛന്‍. കുട്ടിയെ ഇയാള്‍ മര്‍ദിക്കുന്നത്‌ പതിവായിരുന്നുവെന്ന്‌ മാതാവ്‌ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഇതിനുമുമ്പ്‌ പല തവണയും യുവാവ്‌ മാതാവിന്റെ മുന്നില്‍ വച്ചു തന്നെ കുട്ടിയെ ഉപദ്രവിച്ചിരുന്നു. മര്‍ദനം ഭയന്നാണ്‌ ഭര്‍ത്താവിന്റെ ചെയ്‌തികള്‍ ഭാര്യ പുറത്തു പറയാതിരുന്നത്‌ എന്നാണ്‌ ഇവര്‍ പറയുന്നത്‌.


തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടരയോടെയാണു സംഭവം. സമീപത്തെ വീട്ടില്‍ അടുക്കള ജോലി കഴിഞ്ഞു തിരിച്ചെത്തിയ അമ്മയാണു കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്‌. വിവരം തിരക്കിയപ്പോള്‍ ഭര്‍ത്താവ്‌ ഇവരേയും മര്‍ദിച്ചു. തുടര്‍ന്ന്‌ അയല്‍വാസികളോട്‌ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. നാട്ടുകാര്‍ കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്‌ടമായിരുന്നു.

കസ്‌റ്റഡിയിലെടുത്തപ്പോള്‍ പോലീസ്‌ വാഹനത്തില്‍ നിന്ന്‌ ചാടിപ്പോകാന്‍ ശ്രമിച്ച രണ്ടാനച്‌ഛനെ കുമ്പഴയില്‍ വച്ച്‌ നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാള്‍ പോലീസ്‌ വാഹനത്തിന്റെ ചില്ലും അടിച്ചു തകര്‍ത്തു. പിന്നീട്‌ ഓടാനും ശ്രമിച്ചു. എന്നാല്‍ മാനസികവിഭ്രാന്തി നാട്യമാണെന്നാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നത്‌. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (14 minutes ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (47 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (2 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (2 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (2 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (2 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (2 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (2 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (3 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (3 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (3 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (6 hours ago)

Malayali Vartha Recommends