Widgets Magazine
03
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

നാലര വയസ്സുകാരിയുടെ ലൈംഗിക അവയവങ്ങളില്‍ മാരകക്ഷതം... മൂവാറ്റുപുഴയിൽ കുഞ്ഞിന് ഏൽക്കേണ്ടി വന്നത് ക്രൂര ലൈംഗിക പീഡനമെന്ന് റിപ്പോർട്ട് പുറത്ത് വന്നു....

13 APRIL 2021 11:00 AM IST
മലയാളി വാര്‍ത്ത

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തെക്കാൾ ഇപ്പോഴത്തെ മനുഷ്യത്വപരമല്ലാത്ത പ്രവർത്തികൾ അടിസ്ഥാനപ്പെടുത്തി ചെകുത്താൻമാരുടെ സ്വനം നാടായി മാറുകയാണ് കേരളമിപ്പോൾ. ഈ മണിക്കൂറിൽ കേൾക്കാൻ കഴിയുന്ന അതിദാരുണമായ വാർത്തയെന്തെന്നാൽ, ശരീരത്തിന് ഗുരുതരമായ പരുക്കുകളോടെ ആശുപ്രതിയിൽ പ്രവേശിപ്പിച്ച നാലര വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായതായി സൂചന ലഭിച്ചു.

മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ പെൺകുട്ടിയെയാണു പരുക്കുകളോടെ കഴിഞ്ഞ മാർച്ച് 28നു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നത്. സംഭവത്തിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡിന്റെ പരിശോധന ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.

മെഡിക്കൽ കോളജ് സർജറി വിഭാഗം നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും കണ്ടെത്തിയിരുന്നു. സ്കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായും കണ്ടെത്തി. കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് സംഭവം ഗൗരവത്തിൽ എടുത്തില്ലെന്നും ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ മെഡിക്കൽ റിപ്പോർട്ട് ഇതുവരെ രേഖാമൂലം കിട്ടിയിട്ടില്ലെന്ന് പൊലീസും പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെയാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചത്. മൂർച്ചയേറിയ ഉപകരണങ്ങൾ കൊണ്ടു മുറിവേറ്റിട്ടുണ്ടെന്നും കുട്ടിയുടെ കാലിന് ഒടിവുണ്ടെന്നും കൃത്യമായ ഭക്ഷണം ലഭിക്കാത്തതു മൂലം അതീവ ക്ഷീണിതയായിരുന്നുവെന്നും കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ അറഇയിച്ചിരുന്നു.

നാലര വയസ്സുകാരിക്കും സഹോദരിക്കും വയറു വേദനയും വയറിളക്കവും ഉണ്ടായിരുന്നുവെന്നും ഇതേ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണു പൊലീസ് ആദ്യം പറഞ്ഞത്. സ്വകാര്യ ഭാഗങ്ങളിലും കുടിലിലും മുറിവുകളുണ്ടെന്നു വ്യക്തമായതോടെ ഇവർ താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന തുരുമ്പെടുത്ത് രണ്ടായി ഒടിഞ്ഞ സൈക്കിളിലേക്ക് കുട്ടി വീണതിന്റെ ഭാഗമായാണ് പരുക്കുകളെന്നായിരുന്നു വിശദീകരണം. മൂവാറ്റുപുഴ പെരുമറ്റത്താണ് അസം സ്വദേശികളായ കുടുംബം താമസിക്കുന്നത്. സംഭവം ​ഗൗരമായതോടെ ഇപ്പോൾ ദ്രുത​ഗതിയിൽ അന്വേഷണം നടത്താൻ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

അതേസമയം, സമാന സ്വാഭവത്തിൽ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കുമ്പഴയിൽ രണ്ടാനച്‌ഛന്റെ ക്രൂരതയ്‌ക്കിരയായി അഞ്ചു വയസുകാരി തമിഴ്‌ ബാലികയ്‌ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കഴുത്തിലും ശരീരഭാഗങ്ങളിലും മൂര്‍ച്ചയേറിയ ആയുധം കൊണ്ടു വരഞ്ഞതിനെ തുടര്‍ന്നുണ്ടായ മുറിവേറ്റപാടുകള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തി. രഹസ്യഭാഗങ്ങളില്‍ നീര്‍ക്കെട്ട്‌ ഉള്ളതായും പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ട്‌.

കസ്‌റ്റഡിയിലായ ഇരുപത്തിമൂന്നുകാരനായ രണ്ടാനച്‌ഛനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാള്‍ മാനസികവിഭ്രാന്തി കാട്ടുന്നതിനാല്‍ വിശദമായ മൊഴിയെടുക്കാനായിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. കുമ്പഴ കളീക്കല്‍പടിക്ക്‌ സമീപം വാടകയ്‌ക്കു താമസിക്കുന്ന തമിഴ്‌നാട്‌ രാജപാളയം സ്വദേശിനിയുടെ മകളാണ്‌ മരണമടഞ്ഞ ബാലിക.

കൂലിവേല ചെയ്യുന്നയാളാണ്‌ രണ്ടാനച്‌ഛന്‍. കുട്ടിയെ ഇയാള്‍ മര്‍ദിക്കുന്നത്‌ പതിവായിരുന്നുവെന്ന്‌ മാതാവ്‌ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഇതിനുമുമ്പ്‌ പല തവണയും യുവാവ്‌ മാതാവിന്റെ മുന്നില്‍ വച്ചു തന്നെ കുട്ടിയെ ഉപദ്രവിച്ചിരുന്നു. മര്‍ദനം ഭയന്നാണ്‌ ഭര്‍ത്താവിന്റെ ചെയ്‌തികള്‍ ഭാര്യ പുറത്തു പറയാതിരുന്നത്‌ എന്നാണ്‌ ഇവര്‍ പറയുന്നത്‌.


തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടരയോടെയാണു സംഭവം. സമീപത്തെ വീട്ടില്‍ അടുക്കള ജോലി കഴിഞ്ഞു തിരിച്ചെത്തിയ അമ്മയാണു കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്‌. വിവരം തിരക്കിയപ്പോള്‍ ഭര്‍ത്താവ്‌ ഇവരേയും മര്‍ദിച്ചു. തുടര്‍ന്ന്‌ അയല്‍വാസികളോട്‌ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. നാട്ടുകാര്‍ കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്‌ടമായിരുന്നു.

കസ്‌റ്റഡിയിലെടുത്തപ്പോള്‍ പോലീസ്‌ വാഹനത്തില്‍ നിന്ന്‌ ചാടിപ്പോകാന്‍ ശ്രമിച്ച രണ്ടാനച്‌ഛനെ കുമ്പഴയില്‍ വച്ച്‌ നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാള്‍ പോലീസ്‌ വാഹനത്തിന്റെ ചില്ലും അടിച്ചു തകര്‍ത്തു. പിന്നീട്‌ ഓടാനും ശ്രമിച്ചു. എന്നാല്‍ മാനസികവിഭ്രാന്തി നാട്യമാണെന്നാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നത്‌. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.കെ.ശൈലജ ഇത്തവണ പേരാവൂരില്‍ മല്‍സരിക്കും  (9 minutes ago)

ഗള്‍ഫ് മേഖലയിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് രമേശ് ചെന്നിത്തല  (17 minutes ago)

സ്കൂൾ വിട്ട ശേഷം മനോജ് മക്കളുമായി കാറിൽ വീട്ടിലേക്ക്; ഇടവഴിയിൽ കാർ നിർത്തി മക്കൾക്കു വിഷം കലർത്തിയ ജൂസ് കൊടുത്തു; ഇളയ മകൾ ശിവഗംഗ കയ്‌പ്പെന്ന് പറഞ്ഞ് ജൂസ് തുപ്പി; പിന്നാലെ മൂത്ത മകൾക്കും പിതാവിനും സംഭവ  (20 minutes ago)

അടുപ്പുവെട്ടോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി; ഉച്ച തിരിഞ്ഞ് 2.15 നാണ് നിവേദ്യം; യാഗശാലയായി നഗരം  (3 hours ago)

എസ്എസ്എല്‍സി പരീക്ഷയുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി  (17 hours ago)

എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കുമെന്ന് ട്രംപ്  (17 hours ago)

പ്രവാസികള്‍ക്ക് ഒമാന്‍ വഴി നാട്ടിലെത്താം; ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസ്  (17 hours ago)

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന കല്യാണമരം റിലീസിന്  (17 hours ago)

വടിവേലു നായകനാകുന്ന ഏ.ബി. ബിനിലിന്റെ തമിഴ് ചിത്രം പോര്‍മുഖം  (17 hours ago)

യുഎസ്ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു  (18 hours ago)

ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു  (18 hours ago)

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി  (18 hours ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (19 hours ago)

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്  (20 hours ago)

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (20 hours ago)

Malayali Vartha Recommends