Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇതില്‍പ്പരം യോഗം വേറെയുണ്ടോ... വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്ത് പോകേണ്ടി വന്ന പല മന്ത്രിമാരേയും ഓര്‍മ്മിപ്പിച്ച് ആദ്യ മന്ത്രിസഭായോഗം; സ്വീകരണങ്ങള്‍ കുറയ്ക്കണം വകുപ്പുകളില്‍ ശ്രദ്ധിക്കണമെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം

21 MAY 2021 08:37 AM IST
മലയാളി വാര്‍ത്ത

പലതരം വിവാദത്തിന്റെ പേരില്‍ ചില മന്ത്രിമാര്‍ക്ക് കഴിഞ്ഞ സര്‍ക്കാരില്‍ നിന്നും പുറത്ത് പോകേണ്ടി വന്നു. ആദ്യ ഘട്ടത്തില്‍ എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, ഇപി ജയരാജന്‍, അവസാനം കെടി ജലീല്‍ എന്നിവര്‍ക്കാണ് പുറത്ത് പോകേണ്ടി വന്നത്. ആ ഒരു ഓര്‍മ്മയിലാണ് എല്ലാവരും ഇന്നലെ ആദ്യ മന്ത്രിസഭാ യോഗത്തിലേക്ക് കയറിയത്.

സ്വീകരണ പരിപാടികള്‍ കുറച്ചും വകുപ്പുകളെക്കുറിച്ചു കാര്യമായി പഠിച്ചും മികച്ച ഫലമുണ്ടാക്കണമെന്ന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം.

 



സ്വന്തം വകുപ്പുകളെക്കുറിച്ചു നന്നായി പഠിച്ചു കാര്യങ്ങള്‍ മനസ്സിലാക്കണം. ജനകീയ വിഷയങ്ങളോടു മുഖം തിരിക്കരുത്. പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടണം. ഭൂരിഭാഗം പേരും പുതിയ മന്ത്രിമാരായതു സര്‍ക്കാരിന്റെ പരിമിതിയായി മാറരുത്.സ്വന്തം മണ്ഡലത്തിലും പുറത്തുമുള്ള സ്വീകരണ പരിപാടികള്‍ക്ക് ആളുകള്‍ ക്ഷണിക്കുമെങ്കിലും അതെല്ലാം പരമാവധി കുറച്ച് വകുപ്പില്‍ ശ്രദ്ധിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കാവൂ എന്നും മുഖ്യമന്ത്രി ഉപദേശിച്ചു.

പിണറായി വിജയന്‍ ഉള്‍പ്പെടെ 15 പേര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, ആന്റണി രാജു, വി.അബ്ദുറഹിമാന്‍ എന്നിവര്‍ ദൈവനാമത്തിലും അഹമ്മദ് ദേവര്‍കോവില്‍ അല്ലാഹുവിന്റെ നാമത്തിലും സത്യവാചകം ചൊല്ലി.

 



കോവിഡ് പശ്ചാത്തലത്തിലും ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിലുംവിശിഷ്ടാതിഥികള്‍ക്കായി സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. പ്രതിപക്ഷ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കു മാത്രമായിരുന്നു ക്ഷണം. മുന്‍ മന്ത്രിമാരും എംഎല്‍എമാരും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരും പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങളും എത്തി. ചടങ്ങിന് അര മണിക്കൂര്‍ മുന്‍പു സ്‌റ്റേഡിയത്തിലെത്തിയ പിണറായി സദസിലേക്ക് ഇറങ്ങിച്ചെന്ന് അതിഥികളെ അഭിവാദ്യം ചെയ്തു.

2006ല്‍ സിപിഎം എംഎല്‍എമാരായ എം.എം. മോനായി (കുന്നത്തുനാട്), ഐഷാ പോറ്റി (കൊട്ടാരക്കര) എന്നിവര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ അന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടിക്കത്ത് നിയമസഭയില്‍ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ മന്ത്രി തോമസ് ഐസക് പറഞ്ഞ മറുപടി ഇതായിരുന്നു: 'ഈശ്വരവിശ്വാസികളായ ധാരാളം പേര്‍ പാര്‍ട്ടിയിലുണ്ട്.

 

പക്ഷേ, മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിനു ചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കരുത്.' സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ കൂടിയായിരുന്ന ഇരുവരും ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തതു പാര്‍ട്ടിക്കു നിരക്കാത്ത നടപടിയായി സിപിഎം സംസ്ഥാന കമ്മിറ്റിയും വിലയിരുത്തിയിരുന്നു. പിന്നീട് 2 തവണ എംഎല്‍എ ആയപ്പോഴും ഐഷാ പോറ്റി ദൃഢപ്രതിജ്ഞയെടുത്തു.

അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താനായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ തന്നെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നു വിട്ടുനിന്നു. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കേരളത്തിലെ പിബി അംഗങ്ങളുടെ യോഗത്തിലായിരുന്നു ഈ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും ഉള്ളവരുടെ പ്രാതിനിധ്യവും നിയന്ത്രിക്കാന്‍ തീരുമാനിച്ചു.

 


പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നിവരാണു ചടങ്ങില്‍നിന്ന് ഒഴിവായത്. യച്ചൂരിയെ കൂടാതെ പിബിയില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാത്രം. പാര്‍ട്ടി നേതൃനിരയില്‍നിന്ന് എല്‍ഡിഎഫ് കണ്‍വീനറും ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവനും.

പരമാവധി ആളുകളെ കുറയ്ക്കണമെന്നു സര്‍ക്കാരും പാര്‍ട്ടിയും നിര്‍ദേശിക്കുമ്പോള്‍ സ്വയം മാതൃക കാട്ടണം എന്ന അഭിപ്രായമാണ് പിബി അംഗങ്ങളുടെ കൂടിയാലോചനയില്‍ ഉരുത്തിരിഞ്ഞത്. സ്ഥാനമൊഴിഞ്ഞ മന്ത്രിമാരില്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അനുവാദം നല്‍കി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends