പിന്നൽ അന്യസംസ്ഥാന ബന്ധം? കോഴിക്കോട്ട് വൻ ലഹരി മരുന്ന് വേട്ട! യുവതി അടക്കം എട്ടുപേരെ പൊക്കി

കേരളത്തിൽ ലഹരി സംഘങ്ങൾ വിലസുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പുതിയ ഒരു വാർത്തയാണ് ഇപ്പോൾ കോഴിക്കോട് നിന്നും പുറത്ത് വരുന്നത്. കേരളത്തെ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള കണ്ടെത്തലാണ് ഇപ്പോൾ അവിടെ നിന്നും അന്വേഷണസംഘം മനസ്സിലാക്കിയിട്ടുള്ളത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ റെയ്ഡിലാണ് മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്.
സിന്തറ്റിക്ക് ലഹരി മരുന്നുകള്‍ അടക്കമുള്ള ലഹരി വസ്തുക്കളുമായി ഒരു സ്ത്രീയടക്കം എട്ട് പേര്‍ പിടിയില്‍. കോഴിക്കോട് മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്നാണ് നടക്കാവ് പോലീസും ഡാന്‍സാഫും ചേർന്ന് ഇവരെ പിടികൂടിയത്.
എട്ട് പേരും കോഴിക്കോട് സ്വദേശികളാണ് എന്ന് തന്നെയാണ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ട് എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ലഹരി മരുന്ന് വിൽപനയ്ക്കായിട്ടാണ് ഇവർ ലോഡ്ജിലെത്തിയതെന്നാണ് ലഭിക്കുന്ന സൂചന.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. പൂച്ച അര്‍ഷാദ് എന്നാണ് ഇയാള്‍ അവിടെ അറിയപ്പെടുന്നത്. വാഗമണ്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും പതിവായി ഡി.ജെ. പാര്‍ട്ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണെന്നാണ് ലഭിച്ചിട്ടുള്ള വിവരം.
ദിവസങ്ങളായി സംഘം ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. നാല് മുറികളിലായാണ് സംഘം താമസിച്ചത്. പിടിയിലായവർ എല്ലാവരും ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പോലീസും എക്‌സൈസും സ്ഥലത്തെത്തി ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. ഇതിനകം മൂന്ന് പേരെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുമുണ്ട്.
പിടിയിലായവര്‍ക്ക് അന്തര്‍ സംസ്ഥാന ലഹരി മരുന്നു മാഫിയയുമായി ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇവരില്‍ നിന്ന് അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. ഇവര്‍ എന്തിന് കോഴിക്കോട് മുറിയെടുത്തു,
മയക്ക് മരുന്ന് വില്‍പ്പനയ്‌ക്കെത്തിയതാണോ തുടങ്ങിയ കാര്യങ്ങള്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. പിടിച്ചെടുത്ത ലഹരി മരുന്നുകള്‍ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൂല്യമുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.
അതേസമയം, സമാന സംഭവം കൊച്ചിയിലും നടന്നിട്ടുണ്ട്. കൊച്ചി പോണേക്കരയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി.49 എൽഎസ്ഡി സ്റ്റാമ്പുകളും, പത്തൊമ്പതര ഗ്രാം എംഡിഎംഎ യും ഇവരിൽ നിന്ന് കണ്ടെടുത്തു.
നഗരത്തിലെ സ്ഥിരം ലഹരി മരുന്ന് വിൽപ്പനക്കാരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികൾ തന്നെയായ ബിനു ജോസഫ്, എ എസ് ഇമ്മാനുവൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന തൃശൂർ സ്വദേശിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























