കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് താഴെ വീണ് മരണപ്പെട്ടു എന്ന് പറയുമ്പോൾ താഴെ ഒരു തുള്ളി രക്തമെങ്കിലും കാണണ്ടതല്ലേ!! കുഞ്ഞനുജൻ വിട്ട് പോയ വേദന ആവോളമുണ്ടെങ്കിലും അവന് വേണ്ടി നീതിക്ക് വേണ്ടി വരുന്ന മാധ്യമങ്ങളോടും രാഷ്ട്രീയ പ്രവർത്തകരോടും നാട്ടുകാരോടും ആവർത്തിച്ച് ആവർത്തിച്ച് ചോദിക്കുകയാണ് ആ സഹോദരി. തന്റെ സഹോദരന്റെ ജീവൻ നഷ്ടപ്പെട്ടത് എങ്ങനെയെന്ന് അറിയാൻ സത്യമറിയാനുള്ള പോരാട്ടം. ഇന്ന് നിതിന്റെ വീട്ടിൽ അമ്മയുടെ നിലവിളി ശബ്ദം മാത്രമാണ് കേൾക്കാനുള്ളത്.
സഹോദരങ്ങളും മാതാപിതാക്കൾക്കുമൊപ്പം വിഷു സദ്യ കഴിച്ച് സന്തോഷിക്കേണ്ടുന്ന വീട്ടിൽ പുലച്ചോറു തിന്നുന്ന കുടുംബത്തെ കാണുന്ന മലയാളികളുടെ ചങ്കൊന്ന് പിടയും. വളരെ വേദനയോടെയാണ് ഇന്ന് മലയാളി വാർത്തയോട് നിതിന്റെ സഹോദരി സംസാരിച്ചത്.. സംശയങ്ങൾ എണ്ണി എണ്ണി ചോദിക്കുന്നു അവർ. 'നിതിന്‍ ഒരിക്കലും ജീവനൊടുക്കില്ല; പ്രതികളെ പിടിക്കാത്തതില്‍ ദുരൂഹത'എന്ന് ആവർത്തിക്കുന്നു അവർ.
നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെതിരെ നിതിന്റെ സഹോദരി രാഖി. പ്രിന്‍സിപ്പല്‍ പറയുന്നത് കള്ളമെന്നും പ്രിന്‍സിപ്പലിന്റെ മുറിയില്‍ എന്ത് നടന്നു എന്നറിയണണമെന്നും രാഖി പറഞ്ഞു. പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചുവച്ചു. നിതിന്‍ ഒരിക്കലും ജീവനൊടുക്കില്ല. നിതിന്‍ വീണിടത്ത് രക്തം ഉണ്ടായിരുന്നില്ല. കാലിന് പരുക്ക് മാത്രമാണുണ്ടായിരുന്നത്. പ്രതികളെ പിടിക്കാത്തതില്‍ ദുരൂഹതയെന്നും രാഖി ആരോപിച്ചു.
അതേസമയം, ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദേശം നല്‍കി.അതിനിടെ നിതിന്‍ രാജിന്‍റെ പുതിയ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു.
ഒരു അധ്യാപകന്‍ തനിക്ക് നല്ല പിന്തുണ നല്‍കിയിരുന്നുവെന്നും ഡോക്ടറായിട്ടേ താന്‍ പുറത്തിറങ്ങൂ എന്നുമാണ് സന്ദേശത്തില്‍. നിതിന്‍ രാജ് ജീവനൊടുക്കിയിട്ട് അഞ്ചു ദിവസമായി. വലിയ സമ്മര്‍ദത്തിനൊടുവില്‍ സസ്പെന്‍ഷന്‍ നല്‍കിയതല്ലാതെ അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവര്‍ക്കെതിരെ ഡെന്‍റല്‍ കോളജ് അധികൃതര്‍ കടുത്ത നടപടിയിലേക്ക് ഇപ്പോഴും കടന്നിട്ടില്ല. ഡോ. റാമിനെ പുറത്താക്കാന്‍ തീരുമാനിച്ചെങ്കിലും പ്രഖ്യാപനം വൈകുകയാണ്.
https://www.facebook.com/Malayalivartha
























