ഇത് സർക്കാരിന്റെ പിടിപ്പുകേടോ? ടിപിആർ കുതിച്ച്! ജനങ്ങൾ ഭയത്തിൽ...

കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,411 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,75,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,15,595 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,85,480 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
അതേസമയം, കേരളത്തിന് അധിക വാക്‌സീൻ നൽകിയതായി കേന്ദ്രസർക്കാർ. കഴിഞ്ഞ മാസം കേരളത്തിന് അറുപതു ശതമാനം അധിക വാക്‌സീൻ നൽകിയതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ജനസംഖ്യ അടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ കേരളത്തിന് നൽകേണ്ടിയിരുന്നത് 39,02,580 ഡോസ് വാക്‌സീൻ ആണ് . എന്നാൽ 61,36,720 ഡോസ് വാക്‌സീൻ നൽകിയെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
കേരളത്തിൽ 55 ശതമാനം പേര് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു. ദേശീയ തലത്തിൽ ഇത് 42 ശതമാനം മാത്രമാണ്. കേരളത്തിൽ 22 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചു. ദേശീയ തലത്തിൽ ഇത് 12 ശതമാനം മാത്രമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേരളത്തിന് അനുവദിക്കുന്ന കൊവിഡ് വാക്സീന്റെ എണ്ണം കുറവാണെന്ന് കാട്ടി ഡോ.കെ പി അരവിന്ദൻ നൽകിയ ഹർജിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എതിർ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയത്.
കേരളത്തിൽ 22 ശതമാനം പേര് രണ്ടു ഡോസും സ്വീകരിച്ചതായും കേന്ദ്രസർക്കാർ. ദേശീയ തലത്തിൽ ഇത് 12 ശതമാനം ആണെന്നും കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























