Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

സാക്ഷരതയ്ക്കുശേഷം ഇനിയെന്ത്? സാക്ഷരതാ ഇൻസ്ട്രക്ടർമാരെ ഉപയോഗപ്പെടുത്തി വലിയൊരു ഭൂസാക്ഷരതാ പ്രസ്ഥാനത്തിനു രൂപം നൽകണമെന്ന ആശയം ഡോ. എം.പി. പരമേശ്വരന്റേതായിരുന്നു; ജനകീയ ആസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് ഡോ .തോമസ് ഐസക്

28 SEPTEMBER 2021 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..

രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ജനകീയ ആസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു സംഭവം തന്നെയാണ്. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

ഫോട്ടോ കണ്ടപ്പോഴാണു രംഗം ഞാൻ കൃത്യമായി ഓർത്തത്. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ കല്യാശ്ശേരി വികസന സെമിനാർ കഴിഞ്ഞു. കല്യാശ്ശേരിക്കാരുമായുള്ള ഗ്രൂപ്പ് ഫോട്ടോയും എടുത്തു. എല്ലാവരും പിരിഞ്ഞു.

സെമിനാർ ഹാളിലും ഭിത്തികളിലുമായി പതിച്ചിരുന്ന ഭൂപടങ്ങളെല്ലാം എടുത്തു പാക്ക് ചെയ്യണം. അങ്ങനെ ഞാനും ടി.പി. സുധാകരനും കൂടി മുകളിൽ ഹാളിൽ വന്നു. അങ്ങനെ സുധാകരന്റെ അനുജൻ രാജേഷ് എടുത്തതാണ് ഈ ഫോട്ടോ . തൊട്ടപ്പുറത്തെ മുറി ഇന്നത്തെ ഗിഫ്റ്റിന്റെ ഡയറക്ടർ പ്രൊഫ. കെ.ജെ. ജോസഫിന്റേതാണ്.

സാക്ഷരതയ്ക്കുശേഷം ഇനിയെന്ത്? സാക്ഷരതാ ഇൻസ്ട്രക്ടർമാരെ ഉപയോഗപ്പെടുത്തി വലിയൊരു ഭൂസാക്ഷരതാ പ്രസ്ഥാനത്തിനു രൂപം നൽകണമെന്ന ആശയം ഡോ. എം.പി. പരമേശ്വരന്റേതായിരുന്നു. കേവലം വിദഗ്ദർ തയ്യാറാക്കിയാൽ പോരാ.

വിപുലമായ രീതിയിൽ ജനങ്ങളെ പങ്കാളികളാക്കണം. വിവരശേഖരണം തന്നെ വലിയൊരു ബോധവൽക്കരണ പ്രവർത്തനമാകണം. ഇതിനു സാക്ഷരതാ പ്രവർത്തകരെ ഉപയോഗപ്പെടുത്തണം. എങ്ങനെയാണു ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് ഭൂപടങ്ങൾ തയ്യാറാക്കുക? പല കാര്യങ്ങളിലും തർക്കമുണ്ടായി. തർക്കം തീർക്കാൻ തെരഞ്ഞെടുത്തത് ആറ്റിപ്ര പഞ്ചായത്തായിരുന്നു.

പരിഷത്ത് ജില്ലാ സെക്രട്ടറി മൻമോഹന്റെ വീട് ആറ്റിപ്രയാണ്. പഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരൻ സാറ് പരിഷത്തുകാരനാണ്. ആറ്റിപ്ര പരീക്ഷണം കുറച്ചുനാൾ നീണ്ടു. അവസാനം ചില പൊതുധാരണകൾ ഉണ്ടായി: വിവരശേഖരണം റവന്യു വില്ലേജുകളിലെ കഡസ്റ്റൽ മാപ്പിൽ. പിന്നീട് വിദഗ്ദർ അവയെ സർവ്വേ ഓഫ് ഇന്ത്യ ഭൂപടങ്ങളിലേയ്ക്കു മാറ്റും.

ഈ പുതിയ രീതി എവിടെ പരീക്ഷിച്ചു നോക്കും? കല്യാശ്ശേരിയാണു തെരഞ്ഞെടുത്തത്. ടി. ഗംഗാധരന്റെ വീട് തൊട്ടടുത്താണ്. കല്യാശ്ശേരി പഞ്ചായത്തിനുള്ളിൽ നല്ല നാല് പരിഷത്ത് യൂണിറ്റുകളുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം.പി. നാരായണൻ നമ്പ്യാരുടെ പൂർണ്ണ സഹകരണം.

ടി.പി. സുധാകരൻ അന്നു പരിഷത്ത് ജില്ലാ സെക്രട്ടറിയായിരുന്നു. അങ്ങനെ പതുക്കെ കല്യാശ്ശേരി പ്രവർത്തനത്തിൽ ആണ്ടിറങ്ങി. കല്യാശ്ശേരിയിൽ പരീക്ഷിച്ചത് എന്തൊക്കെയാണെന്നു അറിഞ്ഞാൽ അത്ഭുതപ്പെട്ടുപോകും.
• വിഭവഭൂപടം ഉണ്ടാക്കാനുള്ള രീതിക്ക് അവസാനരൂപം നൽകി (ചിത്രം 5).
•നീരൊഴുക്ക് സർവ്വേ നടത്തി. അതാണു പിന്നീട് കാലവർഷത്തിനു വരവേൽപ്പ് പരിപാടിയായി വികസിച്ചത്.
•പവർ ലൈൻ മാപ്പിംഗ് നടത്തി. അതായിരുന്നു പിന്നീട് പതിനൊന്നാം പദ്ധതിക്കാലത്ത് ഊർജ്ജമിഷന് അടിസ്ഥാനമായത്.
• പുതിയ തോട് നിർമ്മിക്കാനുള്ള സാങ്കേതിക സർവ്വെ. അതാണ് പിന്നീട് പുഴ നടത്തമായത്.
•വലിയ തോതിൽ ജനങ്ങളുടെ സന്നദ്ധപ്രവർത്തനം എങ്ങനെ സമാഹരിക്കാം? അതായിരുന്നു വലിയതോട് പുനരുദ്ധാരണം.
•ഗ്രാമസഭയ്ക്കു കീഴിൽ അയൽക്കൂട്ടങ്ങളെങ്ങനെ രൂപീകരിക്കാം? ഇതു ജനകീയാസൂത്രണത്തിൽ മാതൃകയായി.
•ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എങ്ങനെ മാസ്റ്റർപ്ലാൻ തയ്യാറാം? ഇതായിരുന്നു പഞ്ചായത്ത് വികസന റിപ്പോർട്ടിനു തുടക്കം.
കല്യാശ്ശേരിക്കാരനല്ലെങ്കിലും ഈ പറഞ്ഞ പ്രവർത്തനങ്ങളിലെല്ലാം ടി.പി. സുധാകരൻ സജീവ പങ്കാളിയായിരുന്നു.

ഞങ്ങളെല്ലാം വന്നു പോകും. പ്രാദേശികമായി പൂർണ്ണ സമയം നേതൃത്വം നൽകിയ പി.പി. രവീന്ദ്രൻ (ഇന്നില്ല), സർവ്വേ ജീവനക്കാരനായിരുന്ന കെ. ബാലകൃഷ്ണൻ മാഷ്, പഞ്ചായത്ത് മെമ്പറായിരുന്ന പ്രദീപൻ തുടങ്ങിയവരുമൊത്തു സുധാകരനുമുണ്ടായിരുന്നു. ഇതിനിടയിൽ പഞ്ചായത്തിൽ പൂകൃഷി സാധ്യത പഠിക്കുന്നതിനായി ടി. ഗംഗാധരൻ മാഷിന്റെ കൂടെ കോയമ്പത്തൂർ സർവ്വകലാശാലയിലും, മേട്ടുപ്പാളയത്തും സന്ദർശനം നടത്തി.

തുർന്നു ധർമ്മശാലയിൽ കെൽട്രോണിനു സമീപം പൂകൃഷി ആരംഭിക്കുകയും ചെയ്തു. ഇതുപോല ഒട്ടേറെ പ്രായോഗിക വികസന പ്രവർത്തനങ്ങൾ കല്യാശ്ശേരിയിൽ ഏറ്റെടുത്തു. ഇതിൽ ഏറ്റവും പ്രധാനം ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ വലിയതോട് പുനരുദ്ധാരണമായിരുന്നു.

മാസ്റ്റർപ്ലാൻ എഴുത്ത് തുടങ്ങിയവ കണ്ണൂർ ഗസ്റ്റ് ഹൗസിൽ ഇരുന്നാണ്. കല്യാശ്ശേരിയിൽ പോയിവരാൻ എളുപ്പമാണല്ലോ. ഒരു ദിവസം ഞാൻ ചോദിച്ചു- കല്യാശ്ശേരിയിലെ കടകളിൽ എത്ര പച്ചക്കറി വിൽക്കം? കടകളുടെ മുന്നിൽ ആളെ നിർത്തി മതിപ്പു കണക്ക് തയ്യാറാക്കിയത് ടി.പി. സുധാകരനും പി.പി. രവീന്ദ്രനും സംഘവുമായിരുന്നു.

മാസ്റ്റർപ്ലാൻ എഴുത്ത് പിന്നീട് ഐആർറ്റിസിയിലേയ്ക്കു മാറ്റി. ഒരു മാസത്തോളം ഐആർറ്റിസിയിൽ ഞാനുണ്ടായിരുന്നു. പി.വി. ഉണ്ണികൃഷ്ണൻ, റസി ജോർജ്ജ്, ടി.പി. സുധാകരൻ തുടങ്ങിയവരൊക്കെ അവിടെ ഉണ്ടായിരുന്നു. ഈ റിപ്പോർട്ടാണ് കല്യാശ്ശേരി സെമിനാർ ചർച്ചയ്ക്കുവേണ്ടി സിഡിഎസിൽ അവതരിപ്പിച്ചത് (ചിത്രം 6).

അപ്പോഴേയ്ക്കും സിഡിഎസിൽ പ്രാദേശികാസൂത്രണത്തിനായുള്ള കേരള ഗവേഷണ പരിപാടി ആരംഭിച്ചുകഴിഞ്ഞിരുന്നു. അതിന്റെ ഭാഗമായി പ്രൊഫ. ഐ.എസ്. ഗുലാത്തിയുടെ മുഖവുരയോടെ പഞ്ചായത്ത് വികസനസഹായി പ്രസിദ്ധീകരിച്ചു (ചിത്രം 7). അങ്ങനെയാണു പിഎൽഡിപി പ്രോജക്ട് പരിഷത്ത് ഏറ്റെടുക്കുമ്പോൾ അതിലൊരു അംഗമെന്ന നിലയിൽ ടി.പി. സുധാകരൻ എന്റെ ക്വാർട്ടേഴ്സിലെ നിത്യസന്ദർശകനായി. ജനകീയാസൂത്രണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളിൽ പങ്കാളിയായി.

ഒന്നാംഘട്ട പരിശീലനത്തിൽ കീറിസോഴ്സ് പേഴ്സണായിരുന്നു. പക്ഷെ, പിഎൽഡിപി പ്രോജക്ടിൽ തന്നെ തുടർന്നു. താഴേയ്ക്കു പണം വിന്യസിക്കുകയും പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടു പോയപ്പോൾ ഒരു കാര്യം വ്യക്തമായി. കമ്പ്യൂട്ടറൈസേഷൻ ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല.

അങ്ങനെയാണ് 1998-ൽ സംസ്ഥാന ആസൂത്രണബോർഡ് ഇലക്ട്രോണിക് ഗവേണൻസിനുവേണ്ടി സ്ലൈഡ് എന്ന പ്രോജക്ട് (SLIDE – Project for a State level Informatics for Strengthening Peoples Planning Process and Decentralized Planning) ആരംഭിക്കുന്നത്. സി-ഡിറ്റ് രജിസ്ട്രാറായിരുന്ന പി.വി. ഉണ്ണികൃഷ്ണനായിരുന്നു ടീം ലീഡർ. വിവരസാങ്കേതികവിദ്യയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു പരിചിതമാക്കുക, അതിനുള്ള പരിപാലനം നൽകുക, സുലേഖ എന്ന പേരിൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് നടപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യം.

ഈ ടീമിൽ മുഴുവൻസമയ പ്രവർത്തകനായി ടി.പി. സുധാകരൻ ചേർന്നു. 1998-ൽ കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിൽ പൈലറ്റ് പ്രോജക്ടായി തുടങ്ങിയ സ്ലൈഡ് പ്രോജക്ടാണ് പിന്നീട് 1999-ൽ ഇൻഫർമേഷൻ കേരള മിഷനായി മാറിയത് (ചിത്രം 2). സുലേഖയിൽ ചെയ്ത ആദ്യ പദ്ധതിരേഖ പത്തനംതിട്ടയിലാണ് ഏറ്റുവാങ്ങിയത് (ചിത്രം 3).

2013 വരെ ടി.പി. സുധാകരൻ ഇൻഫർമേഷൻ കേരള മിഷനിലായിരുന്നു. യുഡിഎഫ് സർക്കാർ വന്നപ്പോൾ തിരിച്ചു സി-ഡിറ്റിലേയ്ക്കു പോയി. സി-ഡിറ്റിൽ ഗ്രീൻ എനർജി പ്രോജക്ടിലാണു പ്രവർത്തിച്ചത് (ചിത്രം 4). 2017 മുതൽ ഹരിതകേരളം മിഷനിൽ പരിശീലനത്തിന്റെയും ഏകോപനത്തിന്റെയും ചുമതല വഹിക്കുന്നു (ചിത്രം 5).

അന്നും ഇന്നും ശീലം ഒന്നുതന്നെ. മുമ്പിൽ നിൽക്കാറില്ല. ഏറ്റുമുട്ടാറില്ല. പിന്നിൽ നിന്ന് കാര്യങ്ങളെല്ലാം നിശബ്ദമായി ചെയ്യുക എന്നതാണു ശൈലി. ആദ്യത്തെ ഫോട്ടോ തന്നെ ഞാൻ പിടിച്ചുനിർത്തി എടുപ്പിച്ചതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (19 minutes ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (29 minutes ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (37 minutes ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

മറുപടിയുമായി പിണറായി വിജയൻ  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൊജ്തബ ഖമേനി കോമയില്‍;  (1 hour ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (1 hour ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (2 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (2 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (2 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (3 hours ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (3 hours ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends