ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസില്‍ നടത്തിയ അസാധാരണമായ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇറാന്റെ മേല്‍ കടുത്ത ഭീഷണി മുഴക്കിയത്.ഇറാന്‍ വെടിവച്ചിട്ട രണ്ട് അമേരിക്കന്‍ പൈലറ്റുമാരെ സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്റെ സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ പ്രധാനപ്പെട്ട ഒരു പാലം വെറും പത്ത് മിനിറ്റിനുള്ളില്‍ തകര്‍ത്തുകൊണ്ട് തങ്ങള്‍ ഈ തന്ത്രം പരീക്ഷിച്ച് വിജയിച്ചതാണെന്നും ട്രംപ് അവകാശപ്പെട്ടു.ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും മറ്റ് നഗരങ്ങളിലും വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും സ്ഫോടനങ്ങളുണ്ടായി. ഇറാനിൽനിന്നു വന്ന മിസൈലുകളെ ഫലപ്രദമായി തടഞ്ഞതായി സിറിയൻ സ്റ്റേറ്റ് ടിവി അറിയിച്ചു. ഇറാനിൽനിന്നും വന്ന 7 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം പറഞ്ഞു.അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ ലോകം കണ്ടതില്‍ വച്ച് ഏറ്റവും ഭീകരമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
'ചൊവ്വാഴ്ച രാത്രിയോടെ ഇറാന്റെ ഓരോ പാലവും തകര്‍ക്കപ്പെടും. ഓരോ പവര്‍ പ്ലാന്റുകളും കത്തിയെരിയും. അത് പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും,' ട്രംപ് പറഞ്ഞു. ഇറാന്‍ സൈനികമായി പരാജയപ്പെട്ടുവെന്നും സമുദ്രപാതകളില്‍ മൈനുകള്‍ വിതറുകയല്ലാതെ അവര്‍ക്ക് മറ്റ് വഴികളില്ലെന്നും അദ്ദേഹം പരിഹസിച്ചു.അമേരിക്കൻ സമയം അനുസരിച്ച് അവിടെ ഇപ്പോൾ ചൊവ്വാഴ്ച പുലർച്ചെ ആകുന്നു . ഇറാനിലാലാണെകിൽ രാവിലെ 7 മണിയോട് അടുപ്പിച്ചാവുന്നു സമയം . ഇന്ത്യൻ സമയം നോക്കുകയാണെകിൽ നാളെ പുലർച്ചയോട് കൂടിയായിരിക്കും ഈ ആക്രമണം ഉണ്ടാവുക .
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അവിടെയുള്ള കപ്പല്‍ ഗതാഗതത്തിന് ടോള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. വെനിസ്വേലന്‍ എണ്ണയുടെ കാര്യത്തില്‍ സ്വീകരിച്ചതിന് സമാനമായ നിലപാടായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡിന്റെ ഭീഷണിയുള്ള ആക്രമണങ്ങൾക്ക് മുമ്പ്, ഇസ്ലാമിക് റിപ്പബ്ലിക്കിലെ യുവാക്കളോട് രാജ്യത്തെ പവർ പ്ലാന്റുകൾക്ക് ചുറ്റും "മനുഷ്യചങ്ങല" രൂപീകരിക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ സന്ദേശം ചൊവ്വാഴ്ച പുലർച്ചെ ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ പുറത്തിറക്കി."എല്ലാ യുവാക്കളെയും, കായികതാരങ്ങളെയും, കലാകാരന്മാരെയും,
വിദ്യാർത്ഥികളെയും, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെയുംഅവരുടെ പ്രൊഫസർമാരെയും അതിനായി ക്ഷണിക്കുന്നു, എന്നാണാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ."ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്, നമ്മുടെ ദേശീയ ആസ്തികളും മൂലധനവുമായ, ഇറാന്റെയും ഇറാനിയൻ യുവാക്കളുടെയും ഭാവിയുടേതായ പവർ പ്ലാന്റുകൾക്ക് ചുറ്റും ഒത്തുകൂടുക."പടിഞ്ഞാറുമായുള്ള സംഘർഷം രൂക്ഷമായ സമയങ്ങളിൽ ഇറാൻ അതിന്റെ ആണവ കേന്ദ്രങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല പ്രകടനങ്ങൾ, മനുഷ്യകവചങ്ങൾ എന്നും അറിയപ്പെടുന്നു, മുൻകാലങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്.1991 ലെ ഗൾഫ് യുദ്ധകാലത്ത് ഇറാഖി ഏകാധിപതി സദ്ദാം ഹുസൈന് സമാനമായ മനുഷ്യകവച പ്രകടനങ്ങൾ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























