തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..

തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി (36) തൂങ്ങി മരിച്ച നിലയിൽ. ‘കയൽ’ എന്ന തമിഴ് പരമ്പരയിലെ നെഗറ്റീവ് വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി.ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും അവർ അറിയപ്പെടുന്നുണ്ട്. ചെന്നൈയിലെ പോരൂരിലുള്ള അപ്പാർട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രനാണ് സുഭാഷിണിയുടെ ഭർത്താവ്.ശ്രീലങ്കൻ വംശജയായ സുഭാഷിണി 2024 വരെ ബെംഗളൂരുവിൽ താമസിച്ചിരുന്ന സുഭാഷിണി ഷൂട്ടിങ്ങിന്റെ സൗകര്യാർഥം പിന്നീട് ചെന്നൈയിലെ വാടക അപ്പാർട്മെന്റിലേക്ക് മാറുകയായിരുന്നു.
മാർച്ച് 3 ന് സുഭാഷിണി നഗരത്തിലെത്തിയതായും പോലീസ് പറയുന്നു.
ഞായറാഴ്ച രാത്രി ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായെന്നും ഇതേത്തുടർന്ന് സുഭാഷിണി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുഭാഷിണി മരിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വിഡിയോ കോളിൽ കണ്ട ഭർത്താവ് ഉടൻ അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. സുരക്ഷാ ജീവനക്കാരൻ പോരൂർ പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും സുഭാഷിണി മരിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മരണവിവരം ലഭിച്ചയുടൻ പോലീസ് സംഭവസ്ഥലത്തെത്തിമൃതദേഹം പരിശോധനയ്ക്കായി അയച്ചു. നടിയുടെ മരണത്തെ ചുറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അവർ ഭർത്താവ് ബിബിൻ ചന്ദ്രയുമായുള്ള ചിത്രങ്ങൾ ഹൃദ്യമായ അടിക്കുറിപ്പുകളോടെ പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു. ഭർത്താവ് ബിബിൻ ചന്ദ്രയുമൊത്തുള്ള സുഭാഷിണിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ഭർത്താവ് ബിബിൻ ചന്ദ്രയുടെ ഫോട്ടോകൾ ഏറ്റവും ഹൃദയസ്പർശിയായ അടിക്കുറിപ്പുകളോടെ സുഭാഷിണി പലപ്പോഴും പോസ്റ്റ് ചെയ്യുമായിരുന്നു. മാർച്ച് 10-നാണ് അവർ അവസാനമായി തന്റെ പങ്കാളിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. “രണ്ട് വർഷങ്ങൾക്ക് ശേഷം… ആദ്യ ദിവസത്തെ പോലെ തന്നെ എനിക്ക് ഇപ്പോഴും ഈ മനുഷ്യനോട് പ്രണയം തോന്നുന്നു.”-അതിൽ അവർ ഇങ്ങനെ എഴുതി.മരണത്തിന് തൊട്ടുമുമ്പ് ഭർത്താവുമായി വീഡിയോ കോളിലൂടെ തർക്കമുണ്ടായതായി റിപ്പോർട്ടുണ്ട്. എങ്കിലും, മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha
























