മുല്ലപ്പെരിയാര്‍ പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണ്; ഡാം തകരുമെന്ന ഭീതിപരത്തുന്നവരെ പിടിച്ച് ജയിലിലിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്; അറസ്റ്റ് ചെയ്യുമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായി വിജയനെയാണ്;അദ്ദേഹം തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയം ആദ്യം പറഞ്ഞത്;ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെട്ട് പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടണം ; ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഏത് സമരമാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് പി.സി ജോര്‍ജ്
മുല്ലപ്പെരിയാറിൽ രാഷ്ട്രീയ കേരളം ആളി കത്തുകയാണ്. ഈ വിഷയത്തിൽ സർക്കാറിനെ പ്രതിരോധത്തിൽ ആക്കി പ്രതിപക്ഷം ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ഉചിതമായ ഒരു നടപടി എടുക്കണമെന്നും ഇതിനോടകം പല നേതാക്കന്മാരും ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി പി സി ജോർജ് രംഗത്ത് വന്നിരിക്കുന്നു. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പിസി ജോർജ് രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് ശത്രുവാണെന്ന് അദ്ദേഹം വിമർശിക്കുന്നു.
മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് പണിയണമെന്ന ആവശ്യമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെയെല്ലാം ഉറക്കം നഷ്ടപ്പെടുമെന്നും പിസി ജോർജ് ചൂണ്ടിക്കാണിച്ചു. മുല്ലപ്പെരിയാര്‍ പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണെന്നും അദ്ദേഹം വിമർശിച്ചു.
പുതിയ ഡാം പണിയാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഏത് സമരമാര്‍ഗ്ഗവും സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് തുറന്നടിച്ചു. ഏതു ഡാമിനും 50- വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നാണ് ലോകത്തെമ്ബാടുമുള്ള ശാസ്ത്രലോകം പറയുന്നത് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം.
മുല്ലപ്പരിയാര്‍ ഡാമിന് 126 കൊല്ലം പഴക്കമുണ്ടെന്നും പറഞ്ഞു . ആയുസ്സ് തീര്‍ന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണ് മുല്ലപ്പെരിയാര്‍ ഡാം ഉള്ളത് . ഡാമിന് ബലക്ഷയം സംഭവിച്ചെന്നാണ് എല്ലാ പഠന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. പൊളിച്ച് പണിയണമെന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്. അതി തീവ്ര ഭൂകമ്ബങ്ങളെ ഡാമിന് അതിജീവിക്കനാവില്ല, അത്തരത്തില്‍ ഭൂചലനങ്ങളെ അതിജീവിക്കാനാവുന്ന ഡാമാണ് പുതുതായി നിര്‍മിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'ഡാം തകരുമെന്ന ഭീതിപരത്തുന്നവരെ പിടിച്ച് ജയിലിലിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് . അദ്ദേഹം ഒരു തമാശക്കാരനാണെന്ന് ഞാന്‍ ആദ്യമായാണ് അറിയുന്നത്. ജനകീയ വിഷയം ഉന്നയിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായി വിജയനെയാണ്. പിണറായി വിജയന്‍ തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയം ആദ്യം പറഞ്ഞതെന്നും പി.സി ജോര്‍ജ്ജ് ആക്ഷേപിച്ചു .
35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണം. അതിനു ബാധ്യതപ്പെട്ട സര്‍ക്കാര്‍ കണ്ടില്ലെന്നും നടിച്ചിരുന്നാല്‍ ജനം സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡാം ഉണ്ടാക്കണം, അല്ലെങ്കില്‍ പഴയ ഡാം ഇക്കൊല്ലം പൊട്ടുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെട്ട് പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടണമെന്നും പിസി പറഞ്ഞു . തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ചര്‍ച്ച ചെയ്ത് ഉടനടി നടപടി സ്വീകരിക്കണമെന്നും പി.സി ജോര്‍ജ്ജ് ചൂണ്ടികാണിച്ചു.
https://www.facebook.com/Malayalivartha