വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

വാഗ്ദാനങ്ങൾ നൽകലല്ല... കർത്തവ്യമാണ് നിർവ്വഹിക്കുന്നത്... വാക്ക് പാലിച്ച് മേയർ രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു .കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം രാവിലെ മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരില്‍ നടന്നു. മേയര്‍ വി.വി.രാജേഷ് പുതിയ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ബസില്‍ സഞ്ചരിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കിഴക്കേക്കോടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകളാണ് രാവിലെ സര്‍വീസ് നടത്തിയത്.
കൊടുങ്ങാനൂര്‍ വാര്‍ഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നന്‍പാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ സര്‍വീസ് നടത്തുക. നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്ത വഴികളാണ് പരിഗണിക്കുന്നത്. ഇടറോഡുകളില്‍ ബസ് ഓടുന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്നും ആദ്യഘട്ടത്തില്‍ 29 കൗണ്‍സിലര്‍മാരാണ് സര്‍വീസ് ആവശ്യപ്പെട്ടു കത്തു നല്‍കിയതെന്നും മേയര്‍ പറഞ്ഞു.
ഇതില്‍ ഗതാഗത മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 23 റൂട്ടുകളിലാണ് ആദ്യം സര്‍വീസ് നടത്തുക.താഗത വകുപ്പുമായി വീണ്ടും ചര്‍ച്ച നടത്തി കൂടുതല്‍ സര്‍വീസുകള്‍ ഉറപ്പാക്കുമെന്നും മേയര്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാന്‍ വാങ്ങിയ 113 ബസുകള്‍ നഗരത്തിനു പുറത്തേക്കു സര്‍വീസ് നടത്തുന്നതിനെ ചൊല്ലി മേയറും ഗതാഗത മന്ത്രിയും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇടറോഡുകളില്‍ വീണ്ടും സര്‍വീസ് നടത്താന്‍ ധാരണയായത്.വി വി രാജേഷ് പോസ്റ്റ്..
തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ഗ്രാമീണ വാർഡുകളിൽ നിന്ന് ഉയർന്നുവന്ന ആവശ്യങ്ങളിലൊന്നുകൂടി യാഥാർത്ഥ്യമാകുന്നു. ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ ഇന്നു മുതൽ വീണ്ടും ഓടിത്തുടങ്ങും.ആദ്യ സർവ്വീസ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് ഇന്ന് രാവിലെ 7.30 ന് ആരംഭിച്ചു.ജനങ്ങളുടെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഹരിയ്ക്കുവാൻ തയ്യാറായ ഗതാഗത വകുപ്പിനും,ബഹു:മന്ത്രിയ്ക്കും നന്ദി.
comments ഇതാണ് നയപരമായ തീരുമാനം അല്ലാതെ ആവേശം കേറി വെല്ലുവിളിച്ചു രംഗം വഷളാക്കുന്നതല്ല. പല നേതാക്കളും കണ്ടു പഠിക്കേണ്ട നിലപാട്. നയപരമായി കാര്യങ്ങൾ നേടി എടുക്കുക. എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ട് പോകുക. എല്ലാ ഭാവുകങ്ങളും നേരുന്നു...,പ്രായോഗികമായി ചിന്തിക്കുന്ന ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന എക്സ്പീരിയൻസുള്ള രാഷ്ട്രീയ പ്രവർത്തകർഭരണത്തിൽ വരുമ്പോൾ അതിൻ്റെ ഗുണം നാടിന് ഉണ്ടാകും എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിരുവനന്തപുരം മേയർ വി.വി രാജേഷ്.
ചുമ്മാ ഷോയ്ക്ക് വേണ്ടി തിരുവനന്തപുരം മേയർ പോലെയുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലേക്ക് കെട്ടിയിറക്കുന്നവർ വൻ പരാജയവും നാടിന് ദുരന്തവുമാകും എന്നതിൻ്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ മേയർ ആര്യ രാജേന്ദ്രൻ..,അഭിനന്ദനങ്ങൾ സഹോദരാ. കഴിഞ്ഞ 45 വർഷമായി തിരുവനന്തപുരം മേയറെ ആളുകൾ കണ്ടിട്ടില്ല. ഇപ്പോൾ ജനങ്ങൾക്ക് നല്ലത് ചിന്തിക്കുന്ന നല്ല മനസ്സുള്ള ഒരാളെയാണ് ജനങ്ങൾ വോട്ട് ചെയ്തത്..,
https://www.facebook.com/Malayalivartha























