Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

വെള്ളത്തില്‍ മുക്കിയത് മാത്രമല്ല നവജാതശിശുവിന്റെ മരണ കാരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ഭയാനകം, വെള്ളത്തില്‍ മുക്കിയതും തലയ്ക്ക് ക്ഷതമേറ്റതുമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്, മേഘയുടെയും കാമുകനായ ഇമ്മാനുവലിന്റെയും ഡിഎന്‍എ പൊലീസ് ശേഖരിച്ചു. കുട്ടിയും മാതൃത്വം ഉറപ്പിക്കും ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പിക്കും, കേസില്‍ ഇത് നിര്‍ണ്ണായകം

24 DECEMBER 2021 04:03 PM IST
മലയാളി വാര്‍ത്ത

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു പ്രസവിച്ചയുടൻ അമ്മ കുഞ്ഞിനെ ബക്കറ്റിൽ മുക്കികൊലപ്പെടുത്തിയെന്ന വാർത്ത. തൃശൂരിലായിരുന്നു ഈ നടുക്കുന്ന സംഭവം നടന്നത്. എന്നാൽ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരിയകയാണ്. വെള്ളത്തില്‍ മുക്കിയതും തലയ്ക്ക് ക്ഷതമേറ്റതുമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായിരിക്കുകയാണ്. സംഭവത്തില്‍ തൃശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22), കാമുകന്‍ വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25), സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളംവീട്ടില്‍ അമല്‍ (24) എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

കഴിഞ്ഞ ദിവസം പ്രതിയായ മേഘയുടെ വസതിയിലെത്തിച്ച് തെളിവെടുത്തിരുന്നു. കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി മേഘയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് ന‌‌‌ടത്തി. നാട്ടുകാർ വളരെ ഞെട്ടലോടെ നോക്കി നിൽക്കെ മേഘ വീട്ടിലേക്ക് കയറി കുഞ്ഞിനെ മുക്കിക്കൊല്ലാൻ ഉപയോഗിച്ച ബക്കറ്റ്, പ്രസവം നടന്ന മുറയുമൊക്കെ പലീസിനെ കാണിച്ചു കൊടുത്ത് സംഭവും നടന്നത് വിവരിച്ച് കൊടുത്തു.പിന്നീട് കുഞ്ഞിനെ പൊതിഞ്ഞു നൽകിയ ബാഗ് കാണിച്ചു കൊടുത്തു.

 

ഈ ബാഗിലാണ് കാമുകനായ ഇമ്മനുനവലിന് കുഞ്ഞിനെ കൈമാറിയത്. തുടർന്ന് ഇമ്മാനുവലിന്റെ വീട്ടിലും പോസീസെത്തി കുഞ്ഞിനെ ആദ്യം കത്തിക്കാൻ പ്ലാനിട്ട പ്രകാരം വാങ്ങിയ ഡീസൽ പോലീസ് അവിടെ നിന്നും കണ്ടെത്തി. ഇതിന് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്തെത്തിയും തെളിവെടുപ്പ് നടത്തി.

വീട്ടുകാര്‍ അറിയാതെയാണ് കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്റെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൽ വേണ്ടിയാണ് നേരത്തെ ബക്കറ്റിൽ കരുതിവെച്ചിരുന്ന വെള്ളത്തില്‍ മുക്കി കൊന്നതെന്ന് മേഘ സമ്മതിച്ചിരുന്നു. മേഘ സ്ഥിരമായി ഉപയോഗിക്കുന്ന ഹാന്‍ഡ് ബാഗിലാണ് മൃതദേഹം കാമുകന്റെ കൈയ്യിൽ കൊടുത്തുവിട്ടത്. വീട്ടുകാര്‍ അറിയാതെയാണ് പ്രസവിച്ചതെന്ന മേഘയുടെ അവകാശവാദത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

എന്നാല്‍ വീട്ടുകാര്‍ക്ക് ഇതേക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രസവിക്കും മുമ്പ് തന്നെ മേഘ കുഞ്ഞിനെ വധിക്കാന്‍ പദ്ധതിയിട്ടു. പ്രസവിച്ചയുടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ടു കൊന്നതും മുന്‍നിശ്ചയ പ്രകാരമാണ്.

വീട്ടില്‍ ആരും അറിയാതെ പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊല്ലാനായി കരുതിവയ്ച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേര്‍ന്നാണെന്നും പൊലീസ് കണ്ടെത്തി. ഇമ്മാനുവലും അയല്‍വാസിയായ മേഘയും തമ്മില്‍ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു.

മേഘ ഗര്‍ഭിണിയാകുകയും വീടിന്റെ മുകളിലത്തെ മുറിയില്‍ ഒറ്റക്ക് ഉറങ്ങിയിരുന്ന മേഘ ശനിയാഴ്ച രാത്രി 11 മണിയോടെ സ്വന്തം വീട്ടില്‍ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിനെ കൊല്ലാനായി കരുതിവയ്ച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.

പിന്നീട് കുളിച്ച്‌ വസ്ത്രങ്ങള്‍ മാറി, കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞു. പ്രസവാവശിഷ്ടങ്ങള്‍ കക്കൂസില്‍ ഒഴുക്കിക്കളഞ്ഞു. കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് സഞ്ചിയിലാക്കി വച്ചിട്ടുണ്ടെന്ന് കാമുകനെ ഫോണില്‍ വിളിച്ചറിയിച്ചു. പിറ്റേന്ന് രാവിലെ 11 മണിയോടെ മൃതദേഹമടങ്ങിയ കവര്‍ കാമുകനായ മാനുവലിനെ ഏല്‍പ്പിച്ചു. മാനുവല്‍ സുഹൃത്തായ അമലിന്റെ സഹായത്തോടെ മൃതദേഹം കത്തിച്ചു കളയാം എന്ന ഉദ്ദേശത്തോടെ ഇരുവരും ബൈക്കില്‍ കയറി മുണ്ടൂരിലെ പെട്രോള്‍ പമ്ബില്‍ നിന്നും 150 രൂപയുടെ ഡീസല്‍ വാങ്ങി.

എന്നാല്‍ ആ പദ്ധതി വിജയിച്ചില്ല. തുടര്‍ന്ന് മൃതദേഹം കുഴിച്ചിടാമെന്നു കരുതി പേരാമംഗലം പാടത്തേക്ക് പോയി. അവിടെ ആളുകള്‍ കൂടി നിന്നിരുന്നതിനാല്‍ അതിനും സാധിച്ചില്ല. അതിനുശേഷമാണ് ഇരുവരും ചേര്‍ന്ന് ബൈക്കില്‍ പൂങ്കുന്നം എംഎല്‍എ റോഡ് കനാല്‍ പരിസരത്തേക്ക് എത്തിയത്. തുടര്‍ന്ന് മൃതദേഹമടങ്ങിയ സഞ്ചി കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പുഴയ്ക്കലില്‍ എംഎല്‍എ റോഡിലുള്ള കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം ക്യാരി ബാഗിൽ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന്, പൊലീസിത്തെത്തി മൃതദേഹം പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് യുവാക്കളായ മാനുവല്‍, സുഹൃത്ത് അമൽ എന്നിവൽ അറസ്റ്റിലായത്.ഇതാണ് കേസിൽ വഴിത്തിരിവായത്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎന്‍എ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ മൂന്നു പേരാണ് അറസ്റ്റിലായത്. ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയും മാതൃത്വം ഉറപ്പിക്കും. ഇത് കേസില്‍ നിര്‍ണ്ണായകമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (56 minutes ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (1 hour ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (1 hour ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (1 hour ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (1 hour ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (3 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (4 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (5 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (5 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (6 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (6 hours ago)

Malayali Vartha Recommends