ഷാനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ച് ആര്‍എസ്‌എസുകാര്‍ അറസ്റ്റില്‍, പിടിയിലായത് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവർ, ഗൂഡാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷണം, പ്രതികളുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യത

ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ അഞ്ച് ആര്‍എസ്‌എസുകാര്‍ അറസ്റ്റില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്. അതുല്‍, വിഷ്ണു, ജിഷ്ണു, അഭിമന്യു, സനത് എന്നിവരാണ് പിടിയിലായത്.ഇവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇന്ന് രാവിലെ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
തൃശൂര്‍, ആലുവ സ്വദേശികളാണ് കസ്റ്റഡിയിലായത്. കൊലയാളി സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.ഷാന്‍ കൊലപാതക കേസില്‍ 12 പ്രതികളാണുള്ളത്. ഗൂഡാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. പ്രതികളുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്.
കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ മൂന്നു ആര്‍എസ്‌എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതില്‍ ഉള്‍പ്പെടെ പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, കുട്ടന്‍ എന്ന രതീഷ്, ചേര്‍ത്തല സ്വദേശി അഖില്‍ എന്നിവരെയായിരുന്നു നേരത്തെ അറസ്റ്റു ചെയ്തത്. കൊലപാതകത്തിന് ശേഷം ആംബുലന്‍സിലാണ് പ്രതികള്‍ രക്ഷപെട്ടത്. അഖിലായിരുന്നു ആംബുലന്‍സിന്റെ ഡ്രൈവര്‍. പോലീസിന്റെ പരിശോധനയില്‍ നിന്നും രക്ഷപെടുന്നതിനാണ് പ്രതികള്‍ രക്ഷപെടാന്‍ ആംബുലന്‍സ് ഉപയോഗിച്ചത്.
അതേസമയം, ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിതിന്റെ കൊലപാതക കേസില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും എഡിജിപി പറഞ്ഞു.ര ഞ്ജിത് വധക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടിരിക്കുകയാണ്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സൈബര്‍ വിങും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha