പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിന് ശേഷം കീഴടങ്ങി, വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആയിരുന്ന എസ് എസ് അനൂപ് കീഴടങ്ങിയത് വിതുര പൊലീസ് സ്റ്റേഷനിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിന് ശേഷം കീഴടങ്ങിയതായി റിപ്പോർട്ട്. വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആയിരുന്ന എസ് എസ് അനൂപ് ആണ് വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരിക്കുന്നത്.
40കാരനായ അനൂപ് പാലോട് കള്ളിപ്പാറ സ്വദേശിയാണ്. പീഡന പരാതിയിൽ ജനുവരിയിലാണ് അനൂപിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതേതുടർന്ന് അനൂപിനെ സസ്പെന്റ് ചെയ്യുകയായിരുന്നു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേ കോടതി നിർദേശ പ്രകാരമാണ് ഇയാൾ പൊലീസിൽ ഇയ്യാൾ കീഴടങ്ങിയത്.
അതേസമയം 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് നാല് വർഷം മുമ്പ് പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകാൻ എത്തിയിരുന്നു. അന്ന് അനൂപ് വിതുര സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്.
ഇതേതുടർന്ന് ഇയാൾ പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരുടെ വീട്ടിൽ നിത്യ സന്ദർശകനായി മാറുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് നേരെ പീഡന ശ്രമം ഉണ്ടായതെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. പൊലീസുകാരനെതിരെയാണ് പരാതി നൽകിയത് എന്നതിനാൽ തന്നെ ഒത്തുതീർപ്പുക്ക് പലരീതി ശ്രമം നടന്നിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി മാറിരുന്നു.
https://www.facebook.com/Malayalivartha