അതുകൊണ്ട് വലിയ ദുരന്തം ഒഴിവായി, മീന്‍ വില്‍പ്പന നാട്ടുകാർ തടഞ്ഞു, ഇവരില്‍ നിന്ന് മീന്‍ വാങ്ങിയ വീടുകളില്‍ എത്തി വിവരം അറിയിച്ചു, വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മീന്‍ തിന്ന പൂച്ചകള്‍ തല്‍ക്ഷണം പിടഞ്ഞുവീണ് ചത്തു, പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താത്തതോടെ കൂടുതല്‍ അന്വേഷണം, മത്സ്യം എത്തിച്ച മാര്‍ക്കറ്റിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍

വീടുകളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മീന്‍ തിന്ന പൂച്ചകള്‍ തല്‍ക്ഷണം പിടഞ്ഞു ചത്ത സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തുന്നു. കുറ്റിപ്പുറം നാഗപറമ്പില്‍ ആണ് സംഭവം. ബാക്കിയുണ്ടായിരുന്ന മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
കൂടുതല്‍ പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് അയയ്ക്കും. മത്സ്യം എത്തിച്ച തിരൂര്‍ മാര്‍ക്കറ്റിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാണിയങ്കാടുള്ള വില്‍പനക്കാരന്‍ വീടുകളില്‍ മത്സ്യം വില്‍ക്കുന്നതിനിടെയാണ് സംഭവം. ഇയാളില്‍ നിന്ന് മത്സ്യം വാങ്ങിയ സ്ത്രീ സമീപത്തുണ്ടായിരുന്ന 2 പൂച്ചകള്‍ക്ക് മീനുകള്‍ ഇട്ടു നല്‍കിയിരുന്നു. മീന്‍ കഴിച്ചതോടെ രണ്ട് പൂച്ചകളും പിടഞ്ഞു ചാകുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ വില്‍പന തടയുകയും നേരത്തേ ഇവരില്‍ നിന്ന് മീന്‍ വാങ്ങിയ വീടുകളില്‍ എത്തി വിവരം അറിയിക്കുകയും ചെയ്തു. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ കുറ്റിപ്പുറത്തെ ഫുഡ് സേഫ്റ്റി ഓഫിസില്‍ പരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു. മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ എത്തിച്ചു പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായെന്നു കോട്ടയ്ക്കല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ.ദീപ്തി അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha