മൂന്നു വർഷം മുൻപാണ് താൻ ഖത്തറിൽ ദേ പുട്ട് റസ്റ്ററന്റ് ആരംഭിച്ചത്; അതിനു ഒരു വർഷം മുൻപ് മുതൽ തന്നെ ദിലീപുമായി അടുപ്പമുണ്ട്; ഇക്ക എന്നാണ് ദിലീപ് വിളിക്കുന്നത്; പുട്ട് റസ്റ്റന്റുമായി ബന്ധപ്പെട്ടല്ലാതെ മറ്റൊരു ഇടപാടുകളും ദിലീപുമായി ഇല്ല; തന്റെ ഫോൺ ആവശ്യമുള്ളവർക്ക് പരിശോധിക്കാം; ദിലീപ് കേസിലെ ആ 'വിഐപി' ഞാനല്ല; അഭ്യൂഹങ്ങൾ ചൂട് പിടിക്കുന്നതിനിടെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തി മെഹബൂബ് അബ്ദുള്ള

ആ വി.ഐ.പി ഞാനല്ലെന്നു വെളിപ്പെടുത്തി കോട്ടയം സ്വദേശിയായ മെഹബൂബ് അബ്ദുള്ള. കോട്ടയം നഗരമധ്യത്തിലെ ഓർക്കിഡ് ഹോട്ടൽ ഉടമയായ മെഹബൂബ് അബ്ദുള്ളയാണ് ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ കോട്ടയത്തെ വീട്ടിലിരുന്നാണ് വെളിപ്പെടുത്തൽ നടത്തിയത്. ആറു ചിത്രങ്ങൾ കൈവശമുണ്ടായിരുന്നതിൽ ഒന്ന് മെഹബൂബിന്റേതാണ് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തു വിട്ടത്.
ശനിയാഴ്ച ഉച്ചയോടെയാണ് മെഹബൂബാണ് എന്ന വി.ഐ.പി എന്ന വിവരം പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മെഹബൂബ് താൻ വിവരം പുറത്തു വിട്ടത്. മൂന്നു വർഷം മുൻപാണ് താൻ ഖത്തറിൽ ദേ പുട്ട് റസ്റ്ററന്റ് ആരംഭിച്ചത്, അതിനു ഒരു വർഷം മുൻപ് മുതൽ തന്നെ തനിക്ക് ദിലീപുമായി അടുപ്പമുണ്ടെന്നും മെഹബൂബ് വ്യക്തമാക്കുന്നു.
ദേ പുട്ടിലെ ഖത്തറിലെ റസ്റ്ററന്റ് ആരംഭിച്ചിട്ട് മൂന്നു വർഷം. അതിനു ഒരു വർഷം മുൻപാണ് ദിലീപുമായി സംസാരിച്ചത്. ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് ദേ പുട്ട് റസ്റ്ററന്റുമായി സഹകരിച്ചത്. ഇക്ക എന്നാണ് ദിലീപ് വിളിക്കുന്നത്. പുട്ട് റസ്റ്റന്റുമായി ബന്ധപ്പെട്ടല്ലാതെ മറ്റൊരു ഇടപാടുകളും ദിലീപുമായി ഇല്ല. തന്റെ ഫോൺ ആവശ്യമുള്ളവർക്ക് പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha























