സർവ്വകലാശാലകളിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പു നൽകി; ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ നിർണായക നീക്കത്തിന് കാത്ത് സർക്കാരും പ്രതിപക്ഷവും; മണിക്കൂറുകൾക്കകം ആ തീരുമാനം

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ നിർണായക നീക്കത്തിന് കാത്തിരിക്കുകയാണ് സർക്കാരും പ്രതിപക്ഷവുംഓർഡിനൻസിൽ ഗവർണർ ഇന്ന് ഒപ്പിടാനാണ് സാധ്യത കൂടുതൽ. വിദേശ യാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്‌ച്ചയിൽ സർക്കാരുമായി ഗവർണർക്കുണ്ടായിരുന്ന ഭിന്നതയ്ക്ക് വിരാമമായി എന്നാണ് ലഭ്യമകുന്ന സൂചന.
അതുകൊണ്ടുതന്നെ ഓർഡിനൻസ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഗവർണർ ഇന്ന് നിർണായക തീരുമാനം എടുക്കും എന്നത് നൂറ് ശതമാനം ഉറപ്പാണ്. ലക്ഷദ്വീപിൽ നിന്നും തിരിച്ചെത്തിയ ഗവർണർ ഓർഡിനൻസുമായി ബന്ധപ്പെട്ട വിഷയം കാര്യമായി എടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ വരവോടെ ഗൗരവകരമായി എടുക്കും എന്നാണ് കരുതപ്പെടുന്നത്. എന്തായാലും ഓർഡിനൻസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടിലൊന്ന് അറിയാം എന്ന് തന്നെ കരുതുകയാണ്.
അതേസമയം ഇന്നലെ ഒരു മണിക്കൂറിലേറെയായിരുന്നു രാജ്ഭവനിൽ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു . ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമെന്ന ശുഭപ്രതീക്ഷ പുലർത്തുകയാണ് സർക്കാർ.
മാത്രമല്ല സർവ്വകലാശാലകളിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് കൂടി മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പു നൽകിയിരിക്കുകയാണ് . ഗവർണർ ഓർഡിൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ കത്തു നൽകിയിട്ടുണ്ടായിരുന്നു . ലോകായുക്ത ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയാൽ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.
ഗവർണർ ഓർഡിനൻസിൽ ഒപ്പിടാതിരുന്നാൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവന്ന് നിയമം പാസാക്കുവാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. ലോകായുക്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമല്ലെന്ന് സർക്കാർ വ്യക്തമാക്കി . എന്നാൽ ഈ വിശദീകരണത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് പുതിയ കത്തുനൽകുകയുണ്ടായി .
സർക്കാരിന്റെ വാദങ്ങളെ വീണ്ടും തടഞ്ഞു കൊണ്ടാണ് കത്ത് നൽകിയത് . ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആദ്യം നൽകിയ കത്തിന് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിക്കുകയുണ്ടായി. ഓർഡിനൻസ് ഗവർണർക്കു സമർപ്പിച്ച് കഴിഞ്ഞ് ഇത്ര ദിവസത്തിനകം തീരുമാനമെടുക്കണമെന്ന വ്യവസ്ഥയൊന്നുമില്ല. ഏത് സമയത്ത് ചെയ്യണമെന്ന് ഗവർണർക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. മൂന്നുമാസം മുന്നേ സർക്കാർ നൽകിയ മറ്റൊരു ഓർഡിനൻസും രാജ്ഭവനിൽ ഉണ്ട്.
തീരുമാനം കാത്തു കിടക്കുകയാണ് ആ ഓർഡിനൻസും. സർവകലാശാലാ അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണം സംബന്ധിച്ചാണ് ഇതുള്ളത് . അപ്പലേറ്റ് ട്രിബ്യൂണലായി ജഡ്ജിനെ നിയമിക്കുന്ന സമയം ചാൻസലറായ ഗവർണറോടും ഹൈക്കോടതിയോടും കൂടിയാലോചിക്കണം എന്ന വ്യവസ്ഥയായിരുന്നു നേരത്തെ ഉണ്ടായിരുന്നത് . ഈ കൂടിയാലോചനകൾ ഭേദഗതിയിലൂടെ ഒഴിവാക്കുന്നതാണ് ഓർഡിനൻസ്.
ഹൈക്കോടതി ജഡ്ജിയായിരുന്ന ആളിനുപകരം ജില്ലാ ജഡ്ജിയെ നിയമിക്കാമെന്ന വ്യവസ്ഥ ഒരു ഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്നു. കൂടിയാലോചനാ വ്യവസ്ഥ ഒഴിവാക്കിയതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ തൃപ്തിയില്ലാത്തത് കൊണ്ടാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാത്തത്.
ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെക്കാതിരുന്നാൽ നിയമസഭാ സമ്മേളനം ചേരുമ്പോൾ ഓർഡിനൻസ് പിൻവലിക്കുകയും സർക്കാരിന് ബില്ലായി കൊണ്ടുവരാനും സാധിക്കും. ഓർഡിനൻസായി നിയമഭേദഗതി കൊണ്ടുവന്നതിനെയാണ് സി.പി.ഐ. ഇപ്പോൾ എതിർത്തിരിക്കുന്നത് . നിയമത്തിന്റെ ഉള്ളടക്കത്തെ ഇത് വരെ എതിർത്തിട്ടില്ല.
ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് കാര്യങ്ങൾ അനുകൂലമായി മാറും . എന്നാൽ അങ്ങനെ സംഭവിച്ചാൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും എന്ന ദൃഢനിശ്ചയത്തിലാണ്.
ഗവർണർ ഓര്‍ഡിനൻസ് തിരച്ചയച്ചാല്‍ സര്‍ക്കാരിനേൽക്കുന്ന കനത്ത പ്രഹരമായി അത് മാറും . ലോകായുക്ത നിയമം ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട് സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സി പി എമ്മിന് അതൊരു തിരിച്ചടി തന്നെയാണ് .
https://www.facebook.com/Malayalivartha
























