Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍... കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍..രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും...


സൈബര്‍ അധിക്ഷേപത്തില്‍ അന്വേഷണം നടത്തുമെന്നും സൂചന..പെണ്‍കുട്ടിയുടെ മൊഴിയിലെ ഈ പരാമര്‍ശത്തില്‍ പൊലീസ് വിവരങ്ങള്‍ തേടും... രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി...


സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊലീസ് കാവൽ...


ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...


യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേക്ക് അത് വളര്‍ന്നു; ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിന്...

സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇതുപോലുള്ള തെറ്റുകള്‍ ആരും ആവര്‍ത്തിക്കരുത്. തന്റെ മകന്‍ തെറ്റ് ചെയ്തു, അതില്‍ കുറ്റബോധമുണ്ട് - മലമ്പുഴയില്‍ ട്രക്കിങ്ങിനിടയില്‍ അപകടത്തില്‍ പെട്ട ബാബുവിന്റെ അമ്മ റഷീദയുടെ വാക്കുകള്‍ക്ക് മുന്നില്‍ കേരളം തലകുനിച്ചു

10 FEBRUARY 2022 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍... കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍..രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും...

സൈബര്‍ അധിക്ഷേപത്തില്‍ അന്വേഷണം നടത്തുമെന്നും സൂചന..പെണ്‍കുട്ടിയുടെ മൊഴിയിലെ ഈ പരാമര്‍ശത്തില്‍ പൊലീസ് വിവരങ്ങള്‍ തേടും... രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി...

അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍

സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊലീസ് കാവൽ...

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...

സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇതുപോലുള്ള തെറ്റുകള്‍ ആരും ആവര്‍ത്തിക്കരുത്. തന്റെ മകന്‍ തെറ്റ് ചെയ്തു, അതില്‍ കുറ്റബോധമുണ്ട് - മലമ്പുഴ യില്‍ ട്രക്കിങ്ങിനിടയില്‍ അപകടത്തില്‍ പെട്ട ബാബുവിന്റെ അമ്മ റഷീദയുടെ വാക്കുകള്‍ക്ക് മുന്നില്‍ കേരളം തലകുനിച്ചു.

46 മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനയാണ് ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം സഫലമാക്കിയത്. തിങ്കളാഴ്ച ഉച്ചയോടെ മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ചൊവ്വാഴ്ച രാത്രിയാണ് സൂലൂരിലും, ബാംഗ്ലൂരിലും നിന്ന് കരസേനാംഗങ്ങളെത്തിയത്. ലഫ്. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ ഒമ്പതു പേരടങ്ങിയ സംഘമാണ് സൂലൂരില്‍ നിന്നെത്തിയത്. നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി അവര്‍ മലകയറി. പിന്നെ,കേരളം കണ്ടത് ചരിത്രത്തിലെ ഏറ്റവും സാഹസികമായ രക്ഷാദൗത്യം. അങ്ങനെ കരസേനയുടെ 'ഓപ്പറേഷന്‍ പാലക്കാട്' ചരിത്രത്തിലേക്ക് കയറി.

 



എന്നാല്‍ ഇത്തരം അതിസാഹസികതകള്‍ അപകടമാണെന്ന ചിന്തയാണ് ബാബുവിന്റെ ഉമ്മ പങ്കിട്ടത്.രാജ്യത്ത് വിവിധയിനം ഓപ്പറേഷനുകള്‍ നടത്താന്‍നിയുക്തരായ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയമാണ് ബാബുവിന് വേണ്ടി ചെലവിട്ടത്. അതിന്െ ചെലവായത് ലക്ഷങ്ങളാണ്. അതിസാഹസികതക്ക് ബാബു മുതിരാതിരുന്നെങ്കില്‍ ഇങ്ങനെയൊരു അപകടം സംഭവിക്കുകയില്ലായിരുന്നു.

തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ ദൗത്യ സംഘത്തിന് പ്രതിസന്ധികളേറെയായിരുന്നു. ചൊവാഴ്ച രാത്രി മലയടിവാരത്തെത്തിയ സൈന്യം ഉടനെ രക്ഷാദൗത്യം ആരംഭിച്ചു. മൂടല്‍മഞ്ഞ് വില്ലനായതോടെ ഒരു സംഘം മലയുടെ മുകളിലും മറ്റൊരു സംഘം താഴെയുമായി തമ്പടിച്ചു. പുലര്‍ച്ചെയോടെ ദൗത്യം പുനരാരംഭിച്ചു. മലമുകളില്‍ നിന്ന് ബാബുവിന്റെ ഇരുവശത്തേക്കുമായി രണ്ട് സൈനികര്‍ പാറ ഡ്രില്‍ ചെയ്ത് റോപ് കെട്ടിയിറങ്ങി. ഇവര്‍ ബാബുവുമായി ആദ്യഘട്ട ആശയവിനിമയം നടത്തി.. മലയിടുക്കിനെയും തടസങ്ങളെയും മനസിലാക്കാന്‍ അതിരാവിലെ 6.20ഓടെ ഡ്രോണ്‍ പറത്തി നോക്കി. ബംഗളൂരുവില്‍ നിന്നെത്തിയ ബാലുവെന്ന സൈനികനാണ് റോപ്പ് മാര്‍ഗം ആദ്യം ബാബുവിന് അരികിലെത്തിയത്.

 

അദ്ദേഹം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് റോപ്പിനോടും തന്നോടുമൊപ്പം ചേര്‍ത്തുകെട്ടിയതോടെ, മുകളിലെ സൈനിക സംഘം റോപ് മുകളിലേക്ക് വലിക്കാന്‍ തുടങ്ങി. സഹായത്തിന് മറ്റൊരു സൈനികനും താഴേക്ക് എത്തിയിരുന്നു. 400 മീറ്ററോളം മുകളിലാണ് ബാബുവിനെ വലിച്ചു കയറ്റേണ്ടിയിരുന്നത്.

ബാബു ഇരുന്നതിന് 800 മീറ്റര്‍ താഴെയാണു മലയടിവാരം. 9.40ഓടെ ആരംഭിച്ച ദൗത്യം 40 മിനിട്ടില്‍ പൂര്‍ത്തിയായി.ഫെബ്രുവരി ഏഴിനു രാവിലെ മലയിലേക്കു കയറിയ ബാബു തിരിച്ചിറങ്ങുന്ന വഴിയാണു ചെങ്കുത്തായ മലയിടുക്കില്‍പ്പെട്ടത്. തിരിച്ചു മലമുകളിലേക്കു കയറാനോ, താഴേയ്ക്കിറങ്ങാനോ കഴിയാതെ വന്നതോടെ അവിടെത്തന്നെ ഇരുന്ന ശേഷം. അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിളിച്ചറിയിക്കുകയായിരുന്നു. ഉമ്മ റഷീദ നാട്ടുകാര്‍ പറഞ്ഞാണു വിവരം അറിഞ്ഞത്.

 



അഗ്‌നിരക്ഷാ സേനയുടെ ആദ്യ സംഘത്തിനൊപ്പം വഴി കാട്ടിയായി വനംവകുപ്പ് ഉദ്യോഗസ്ഥരും മലകയറി. അരക്കിലോമീറ്ററിലധികം ദൂരെ നിന്ന് ഇവര്‍ ബാബുവുമായി സംസാരിച്ച് ഇരിക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി. ചൊവ്വാഴ്ച രാവിലെ അഗ്‌നിരക്ഷാ സേന, പൊലീസ്, ഫോറസ്റ്റ് അധികൃതര്‍ നേരിട്ടെത്തി നേതൃത്വം നല്‍കി.

ബാബുവിനെ രക്ഷിക്കാന്‍ സൈന്യത്തെ വിളിക്കുന്നതില്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃത്യതയോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. ആദ്യം ശ്രമിച്ച ഏജന്‍സികള്‍ക്ക് വിജയകരമായി രക്ഷാദൗത്യം പൂര്‍ത്തിയാക്കാനാവാതെ വന്നപ്പോഴാണ് കരസേനയുടെ ആവശ്യം വന്നത്. ആ ഘട്ടത്തില്‍ തന്നെ കരസേനയോട് സഹായം അഭ്യര്‍ത്ഥിച്ചു. അവര്‍ ഫലപ്രദമായി ഇടപെട്ടു. ഒരു തരത്തിലു മുള്ള കാലതാമസവും ഉണ്ടായിട്ടില്ല. ഇത്തരമൊരു ദുരന്തമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തത്.

 


അപകടം തിങ്കളാഴ്ച തിങ്കളാഴ്ച പകല്‍ 12.30ഓടെയാണ് അപകടം. ബാബു മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചെങ്കുത്തായ ചെറാട് കൂര്‍മ്പാച്ചി മലകയറിയത്. ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ മലകയറ്റം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ചിറങ്ങിയെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിലേക്കു കയറുകയായിരുന്നു.

 

മലമുകളില്‍ കയറിയശേഷം ഫോണില്‍ വീഡിയോ ചിത്രീകരിച്ചശേഷം തിരിച്ച് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണാണ് മലയിടുക്കില്‍ കുടുങ്ങിയത്. ഇടതു കാലിനും കൈകള്‍ക്കും പരിക്കേറ്റു. ബാബു തന്നെയാണ് താന്‍ കുടുങ്ങിയ വിവരം സുഹൃത്തുക്കളെയും പൊലീസ്, അഗ്‌നിരക്ഷാ സേന എന്നിവരെയും ഫോണില്‍ അറിയിച്ചത്. സുഹൃത്തുക്കളെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും വനംവകുപ്പും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.



ട്രക്കിംഗ് ഇന്ന് സര്‍വസാധാരണമാണ്. എന്നാല്‍ ട്രക്കിംഗിന് പോകുന്നവര്‍ ബാബുവിനെ പാഠമാക്കണം. ഇല്ലെങ്കില്‍ സൈന്യത്തിന്റെ സമയം വെറുതെ കളയേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rahul- Mamkootathil വീണ്ടും ഗുരുതരമായിട്ടുള്ള ആരോപണങ്ങൾ..  (4 minutes ago)

Rahul-Mamkootathil സൈബര്‍ അധിക്ഷേപത്തിലും അന്വേഷണം  (10 minutes ago)

അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍  (1 hour ago)

സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊല  (1 hour ago)

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...  (2 hours ago)

യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമു  (2 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (4 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (5 hours ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (6 hours ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (6 hours ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (6 hours ago)

രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി! പിണറായിയുടെ നിലപാട് തള്ളി പണി കിട്ടുമെന്ന് പേടി  (6 hours ago)

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.  (6 hours ago)

ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന്  (7 hours ago)

സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി  (7 hours ago)

Malayali Vartha Recommends