Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

കാസര്‍കോട് ബാങ്ക് കവര്‍ച്ച: സിനിമയെ വെല്ലും തിരക്കഥ

29 SEPTEMBER 2015 09:28 AM IST
മലയാളി വാര്‍ത്ത.

കണ്ണില്‍പ്പൊടിയിടാന്‍ തന്ത്രങ്ങള്‍, കൃത്യമായ തിരക്കഥ, ഏറെനാളത്തെ ആസൂത്രണം. മാസങ്ങള്‍ നീണ്ട ആലോചനഎന്നിവയ്‌ക്കൊടുവില്‍ മണിക്കൂറുകള്‍ മാത്രമുള്ള പരിശ്രമം കൊണ്ടാണ് വിജയ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ നിന്നും അഞ്ചു കോടി രൂപ കവര്‍ച്ചചെയ്തത്.

ചെറുവത്തൂര്‍ ടൗണിന്റെ മധ്യത്തിലുള്ള വിജയ ബാങ്കില്‍ സ്‌ട്രോങ് റൂമിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും മൂന്നു ലക്ഷം രൂപയുമാണ് കവര്‍ന്നത്്. 2007-ല്‍ മലപ്പുറം ചേലേമ്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ നടന്ന വന്‍ കവര്‍ച്ചയുടെ മാതൃകയിലാണ് ചെറുവത്തൂരിലും കവര്‍ച്ച.

കെട്ടിടത്തിന്റെ ഒന്നാംനിലയിലുള്ള ബാങ്കിന്റെ സ്‌ട്രോങ് മുറിയിലേക്കു തൊട്ടുതാഴെയുള്ള, കടമുറിയില്‍ നിന്നു തുരന്നു കയറിയാണ് കവര്‍ച്ച. സംഭവത്തില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്നയാളിനെ കുറിച്ചു വിവരം ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ജില്ലയില്‍ വന്‍ ബാങ്ക് കവര്‍ച്ച നടക്കുന്നത്.

ഇരുപത് സെന്റിമീറ്ററിലേറെ കനമുള്ള കോണ്‍ക്രീറ്റ് തറ ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ചാണ് തുരന്നിട്ടുള്ളത്. ഒരാള്‍ക്ക് കടക്കാന്‍ മാത്രമുള്ള വലുപ്പത്തിലാണിത്. കടയ്ക്കുള്ളില്‍ മേശയ്ക്കുമേല്‍ ഇട്ട കസേരയില്‍ മണല്‍ച്ചാക്ക് വച്ചു കയറിയാണ് മോഷ്ടാക്കള്‍ മേല്‍ക്കൂര തുരന്നതെന്നാണ് പൊലീസ് കരുതുന്നത്.

\"\"

വിജയ ബാങ്കിന്റെ താഴത്തെ നിലയിലെ ആറു കടമുറികള്‍, കച്ചവടം നടത്താനെന്ന പേരില്‍ ഒരുമിച്ചു വാടകയ്‌ക്കെടുത്തയാളാണ് മോഷണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കവര്‍ച്ചയ്ക്കു ശേഷം ഇയാള്‍ മടങ്ങുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്ത ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ചെരുപ്പ് കട തുടങ്ങുന്നതിനായി കടമുറി വാടകയ്ക്ക് എടുത്തത് മഞ്ചേശ്വരം സ്വദേശിയെന്നു പരിചയപ്പെടുത്തിയ ഇസ്മായില്‍ എന്ന വ്യക്തിയാണ്. ഭാര്യ തൃക്കരിപ്പൂര്‍ സ്വദേശിയുടെ പേരിലുള്ള െ്രെഡവിങ് ലൈസന്‍സ് ധാരണാപത്രം തയാറാക്കുന്നതിനായി നല്‍കിയിരുന്നു. പിന്നീട് അറ്റകുറ്റപ്പണികള്‍ക്കായി കടമുറി അടച്ചിടുകയായിരുന്നു. ഇസ്മായില്‍ എന്ന പേരും വിലാസവും ഭാര്യയുടെ െ്രെഡവിങ് ലൈസന്‍സും വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ ഇയാളെക്കൂടാതെ അഞ്ചോളം പേരുണ്ടെന്നാണ് സൂചന.

കവര്‍ച്ച പുറംലോകമറിയുന്നത് ഇന്നലെ പത്തരയോടെയാണ്. ചെറുവത്തൂരില്‍ മല്‍സ്യമാര്‍ക്കറ്റിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബാങ്ക്. രാവിലെ 9.30ന് സ്‌ട്രോങ് മുറി തുറന്ന അസി. മാനേജര്‍ മേരി മാത്യുവാണ് ബാങ്കിന്റെ തറ തുരന്നതായി കണ്ട്, ബാങ്ക് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചത്. സ്‌ട്രോങ് മുറിയില്‍ ഉണ്ടായിരുന്ന രണ്ട് ഗോള്‍ഡ് സേഫുകളിലൊന്നും രണ്ടു ഇരുമ്പ് അലമാരകളുമാണ് സംഘം തുറന്നത്. തകര്‍ക്കാതെ, കള്ളത്താക്കോലോ മറ്റോ ഉപയോഗിച്ച് അതിവിദഗ്ധമായാണ് ഗോള്‍ഡ് സേഫ് തുറന്നിരിക്കുന്നത്. ഇരുമ്പ് അലമാരകള്‍ തകര്‍ത്ത നിലയിലായിരുന്നു. വായ്പയെടുത്തവരില്‍ നിന്ന് ഈടായി വാങ്ങിയതാണു കവര്‍ച്ച ചെയ്യപ്പെട്ട 20 കിലോ സ്വര്‍ണം.

കാസര്‍കോട്ടു നിന്നെത്തിയ വിരലടയാള വിദഗ്ധന്‍ രാജീവ് മേലാഞ്ചേരിയുടെ നേതൃത്വത്തിലെത്തിയ സംഘം ബാങ്കില്‍ നിന്നു വിരലടയാളങ്ങള്‍ ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് സ്ഥലം സന്ദര്‍ശിച്ചു. കുഡ്‌ലു ബാങ്ക് കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നു സുരക്ഷാവീഴ്ച ഉണ്ടായതായി അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ഹരിശ്ചന്ദ്ര നായിക്, നീലേശ്വരം സിഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

വിജയബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് എതിരെയുള്ള ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ശനിയാഴ്ച രാവിലെ ബൈക്കിലെത്തിയ ഒരാള്‍ ബാങ്കിന്റെ താഴത്തെ നിലയിലെ മുറിയിലേക്കു കയറുന്നതും മടങ്ങിപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 10.30ന് മുറിയിലേക്കു കയറിയ ഇയാള്‍ 11.17ന് തിരിച്ചിറങ്ങി. കയ്യിലുണ്ടായിരുന്ന പൊതി ബൈക്കില്‍വച്ച് മറ്റൊരാള്‍ക്കൊപ്പം പോയി. പ്രതികള്‍ വെള്ളം കുടിക്കാന്‍ ഉപയോഗിച്ച കുപ്പിയിലെയും ഷട്ടര്‍ പൂട്ടിലെയും വിരലയടാളങ്ങളും നിര്‍ണായകമാവും. കവര്‍ച്ചയ്ക്കു ശേഷം സ്‌ട്രോങ് മുറി കഴുകി വൃത്തിയാക്കിയതിനാല്‍ ഇവിടെ നിന്നു കാര്യമായ വിരലടയാളം ലഭിച്ചില്ലെന്നാണ് സൂചന. തുടര്‍ച്ചയായ അവധിദിവസങ്ങള്‍ മുതലെടുത്താവണം, ശനിയാഴ്ച കൃത്യത്തിനു തിരഞ്ഞെടുത്തതെന്നും പൊലീസ് വിശ്വസിക്കുന്നു.

\"\"

കവര്‍ച്ച നടന്ന ശനിയാഴ്ച പകല്‍, ഇതുകൊണ്ടുതന്നെ ടൗണിന്റെ ഹൃദയഭാഗത്തായിട്ടും കോടികളുടെ കവര്‍ച്ച പുറംലോകമറിയാന്‍ വൈകി. ശനിയാഴ്ച രാവിലെ നടന്ന കവര്‍ച്ച തിങ്കളാഴ്ച ബാങ്ക് അധികൃതര്‍ തുറക്കാന്‍ എത്തുമ്പോള്‍ മാത്രമാണ് അറിഞ്ഞത്. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെയും പൊലീസിനെയും അറിയിച്ചെങ്കിലും സംഭവം പുറംലോകമറിയാന്‍ വൈകി. പതിനൊന്നോടെയാണ് നാട്ടുകാരടക്കം ഇവിടേക്ക് എത്തിയത്.

ബാങ്ക് ഇടപാടുകാരും നിക്ഷേപകരും ഉള്‍പ്പെടെ ആശങ്കയോടെ ബാങ്ക് പരിസരത്ത് എത്തിയിരുന്നു. പണയ സ്വര്‍ണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണെന്നും ഇടപാടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ ഏഴിന് കുഡ്‌ലുവിലെ സര്‍വീസ് സഹകരണ ബാങ്ക് എരിയാല്‍ ശാഖയില്‍ നിന്ന് 17കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും പട്ടാപ്പകല്‍ കൊള്ളയടിച്ചതിനു പിന്നാലെയാണ് നാടിനെ നടുക്കുന്ന ബാങ്ക് കവര്‍ച്ച.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (23 minutes ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (54 minutes ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (2 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (2 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (3 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (3 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (3 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (3 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (3 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (4 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (4 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (6 hours ago)

Malayali Vartha Recommends