ചിങ്ങവനത്ത് പോക്‌സോ കേസ് പ്രതിയായ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കേസിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം
പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം പ്രതിയായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചിയിലെ കട ഉടമ കുറിച്ചി എസ്.പുരം കുളങ്ങര വീട്ടിൽ യോഗിദാക്ഷനെയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലുണ്ടായ പീഡനക്കേസിലാണ് യോഗിദാക്ഷൻ പ്രതിയായത്.
പലചരക്ക് കടയിൽ എത്തിയ പത്തുവയസുകാരിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായായിരുന്നു കേസ്.കേസിൽ യോഗിദാക്ഷൻ അറസ്റ്റിലായതിനു പിന്നാലെ പെൺകുട്ടിയുടെ പിതാവ് ജീവനൊടുക്കിയിരുന്നു. ഇതിനു ശേഷമാണ് കേസ് വിവാദമായി മാറിയത്.
മാസങ്ങളോളം റിമാൻഡിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം വീടിനുള്ളിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നു, ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി.ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു നൽകി. തുടർന്നു സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha