രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ തനിക്കെതിരെ നടപടി സ്വീകരിച്ചത്; തനിക്ക് ജാമ്യം വേണമെന്ന് പി സി ജോർജ്ജ്
മതവിദ്വേഷം പ്രസംഗ കേസിൽ പി സി ജോർജ്ജിന് ഇന്ന് നിർണായക ദിനമാണ്. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും തനിക്ക് ജാമ്യം വേണമെന്നുമാണ് പി സി ജോർജ്ജ് ആവശ്യപ്പെടുന്നത് .
ഹർജിയിൽ സർക്കാർ ഇന്ന് മറുപടി നൽകുവാനിരിക്കുകയാണ് . കേസിൽ തന്‍റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോർജിന്‍റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളുകയുണ്ടായി . പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടായിരുന്നു ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്.
രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സർക്കാരിന്‍റെ നടപടിയെന്നും ജാമ്യം വേണമെന്നുമാണ് പി സി ജോർജ്ജ് ആവശ്യപ്പെടുന്നത്. കൊച്ചി വെണ്ണലയിൽ പി സി ജോര്‍ജിനെ പ്രസംഗിക്കാൻ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. മുൻ പ്രസംഗം ആവർത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയം ശക്തമായിരിക്കുകയാണ് . സംഘാടകർക്കെതിരെ ആവശ്യമെങ്കിൽ കേസെടുക്കും എന്ന സ്ഥിതിയാണ് .
പി സി ജോര്‍ജിനെതിരെ മത വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിന് നിലവില്‍ ഒരു കേസുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം . ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചു കൊണ്ടുവന്ന് സമാന പ്രസംഗം ആവര്‍ത്തിക്കാനുള്ള പ്രേരണ സംഘാടകര്‍ നടത്തിയോയെന്നും അന്വേഷിക്കുന്നുണ്ട്. പിസിക്കെതിരെ ചുമത്തിയ 153 A, 295 A വകുപ്പുകള്‍ നിലനില്‍ക്കും. ജോർജിന്റെ അറസ്റ്റുണ്ടാകും പക്ഷേ തിടുക്കമില്ലെന്നും കമ്മിഷണർ വ്യക്തമാക്കിയിരുന്നു.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോള്‍ പി സി ജോർജ് നടത്തിയ പ്രസംഗമായിരുന്നു വിവാദമായത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും പിസി ജോർജിനെതിരായ പരാതി ഉയരാൻ കാരണമായത് .
കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു എന്നാണ് പി സി ജോർജ്ജ് പറഞ്ഞത്. , മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും അയാൾ പറയുകയുണ്ടായി. , മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു എന്നും പിസി ജോർജ് പറഞ്ഞു. ഇത്തരത്തിൽ നിരവധി ഗൗരവമായ നുണയാരോപണങ്ങളാണ് പിസി ജോർജ് പ്രസംഗിച്ചത് . അറസ്റ്റിലായ പിസി ജോർജ് മണിക്കൂറുകൾക്കകം ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
https://www.facebook.com/Malayalivartha