മൂകാംബികയിലേക്ക് തിരിച്ച കെ എസ് ആർ ടി സി സ്വിഫ്‌ട് ബസ് ഗോവയിലെത്തി എന്ന വാർത്ത അടിസ്ഥാനരഹിതം; തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് കെഎസ്ആർടിസി സ്വിഫ്ട് സർവീസ് നടത്തുന്നില്ല; സ്വിഫ്ടിന്റെ എയർ ഡീലക്സ് ബസുകൾ കൊല്ലൂരിലേക്ക് എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നും സർവീസ് നടത്തുന്നുണ്ട്; വിശദീകരണവുമായി കെ എസ് ആർ ടി സി
മൂകാംബികയിലേക്ക് തിരിച്ച കെ എസ് ആർ ടി സി സ്വിഫ്‌ട് ബസ് ഗോവയിലെത്തി എന്ന വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ അതിന്റെ സത്യാവസ്ഥ കെ എസ് ആർ ടി സി വെളിപ്പെടുത്തിയിരിക്കുകയാണ്. സ്വിഫ്‌ടിനെതിരെയുള്ള വാർത്ത തെറ്റാണ്. ബസ് ദിശമാറി ഗോവയിലേക്ക് സർവീസ് നടത്തിയിട്ടില്ല. വിജിലന്‍സ് അത് കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു.
തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് കെഎസ്ആർടിസി സ്വിഫ്ട് സർവീസ് നടത്തുന്നില്ല. സ്വിഫ്ടിന്റെ എയർ ഡീലക്സ് ബസുകൾ കൊല്ലൂരിലേക്ക് എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നും സർവീസ് നടത്തുന്നുണ്ട്. വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
വിജിലൻസ് ഓഫീസർ അന്വേഷണം നടത്തിയിരുന്നു. മേയ് എട്ടിന് കൊട്ടരക്കരക്കയിൽ നിന്നുള്ള ബസിലെയും, എറണാകുളത്ത് നിന്നുള്ള ബസിലെയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസാണ് വഴിതെറ്റി ഗോവയിലെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്.
https://www.facebook.com/Malayalivartha