ഇരുപതാം വയസ്സിൽ വിധവയും ഒരു പെൺകുട്ടിയുടെ അമ്മയുമായി; ജോലി ചെയ്യുന്നിടത്ത് ലൈംഗിക ആക്രമണം നേരിട്ടതോടെ സമാധാനത്തോടെ ജീവിക്കാൻ കണ്ടെത്തിയത് മറ്റൊരു വഴി; 36 വർഷങ്ങൾക്ക് ശേഷം തങ്ങൾക്കൊപ്പം ഉണ്ടായിരുന്നത് ആൺ വേഷം കെട്ടിയ പെണ്ണായിരുന്നു എന്ന ഞെട്ടലിൽ ഒരു ഗ്രാമം
ലൈംഗികാതിക്രമങ്ങൾ തടയാൻ ഒരു പെൺകുട്ടി ശ്രമിച്ചത് അൽപ്പം കടന്ന കൈ. പുരുഷനിൽ നിന്നുള്ള അതിക്രമം തടയാൻ പുരുഷ വേഷം കെട്ടുകയായിരുന്നു യുവതി. തമിഴ്നാട്ടിലെ തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമവാസികളാകെ ഇത് കേട്ട് അമ്പരന്നിരിക്കുകയാണ് . ‘മുത്തു’ എന്ന് ഞങ്ങൾ വിളിച്ച വ്യക്തി ആണല്ല പെണ്ണാണ് എന്നവർ അറിഞ്ഞത് നടുക്കത്തോടെയാണ്.
അവർ തന്നെയാണ് താൻ എസ്.പേച്ചിയമ്മാളാണെന്നു വെളിപ്പെടുത്തിയത്. 36 വർഷങ്ങളാണ് ഇങ്ങനെ കഴിഞ്ഞത്. വിധവാ സർട്ടിഫിക്കറ്റിനും അപേക്ഷിക്കാനാവത്ത അവസ്ഥയാണ് ഇപ്പോൾ . ആരോഗ്യം മോശമായത് കൊണ്ടാണ് രഹസ്യം വെളിപ്പെടുത്തിയതെന്നു പേച്ചിയമ്മാൾ വെളിപ്പെടുത്തി. ഇരുപതാം വയസ്സിൽ വിധവയും ഒരു പെൺകുട്ടിയുടെ അമ്മയുമായി ഇവർ മാറി. ഇതോടെ പുരുഷവേഷത്തിലേക്കു ചേക്കേറുകയായിരുന്നു. 57 ആം വയസ്സിലാണ് തുടങ്ങിയത്.
ഭർത്താവ് ശിവ 15–ാം ദിവസം മരിച്ചു. അപ്പോൾ പേച്ചിയമ്മാൾ ഗർഭിണിയായിരുന്നു. മകൾ ഷൺമുഖസുന്ദരി പിറന്നപ്പോൾ വേറെ വിവാഹം വേണ്ടെന്നു വച്ചു. ജീവിതം മകൾക്കായിഉഴിഞ്ഞു വച്ചു. ജോലി ചെയ്ത സ്ഥലങ്ങളിൽ ലൈംഗിക ആക്രമണം നേരിട്ടു. അപ്പോൾ പുരുഷനായിക്കഴിയുന്നതാണു നല്ലതെന്ന് ചിന്തിച്ചു. . തിരുച്ചെന്തൂരിലെ മുരുകൻ ക്ഷേത്രത്തിലെത്തിയായിരുന്നു മുടി വെട്ടി കളഞ്ഞത്. ഷർട്ടും ലുങ്കിയും കഴുത്തിലൊരു കറുത്ത ചരടും അതിൽ മുരുകന്റെ ചിത്രവും ധരിച്ച് ആണായി.
20 വർഷം മുൻപായിരുന്നു കാട്ടുനായ്ക്കൻ പട്ടിയിൽ വന്നു താമസം തുടങ്ങിയത്. പെയിന്റിങ് ജോലിയും കെട്ടിടം പണിയും ചെയ്തു. ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കി മുത്തുവായി അവിടെ തന്നെ ജീവിക്കുകയായിരുന്നു. ഒരു വർഷം മുന്നേ ലഭിച്ച തൊഴിലുറപ്പു പദ്ധതി രേഖയിൽ ഒഴികെ, ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ളവയിൽ പേരു മുത്തു എന്നാണ്. അടുത്ത ബന്ധുക്കൾക്കും മകൾക്കും മാത്രമേ സത്യം അറിയുള്ളൂ. മകളെ വിവാഹം കഴിപ്പിച്ചു. സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല ഇവർക്ക്.
https://www.facebook.com/Malayalivartha