Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...


എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു: 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും; വിധികേട്ട് പൊട്ടിക്കരഞ്ഞ് മാർട്ടിൻ: പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും; ആദ്യം ജയിലിൽ നിന്ന് ഇറങ്ങുന്നത് പൾസർ സുനി- പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി...


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി

പിണറായിയെ പാഠം പഠിപ്പിച്ച് ജനങ്ങള്‍ ആ സ്വപ്‌നം പൊലിഞ്ഞു കെ റെയില്‍ നിര്‍ത്തി ഉത്തരവ്

16 MAY 2022 05:14 PM IST
മലയാളി വാര്‍ത്ത

കെ റെയില്‍ എന്ന പിണറായിയുടെ സ്വപ്‌ന പദ്ധതിയ്ക്ക് ചെക്ക് വച്ച് ജനങ്ങള്‍. കേരളത്തിന്റെ അങ്ങോളം ഇങ്ങളം ജനങ്ങള്‍ ഒന്നടങ്കം കുറ്റി പിഴിത് കുറ്റിക്കാട്ടില്‍ എറിഞ്ഞതോടെ. ഇവിടെ ഈ പരിപ്പ് വേവില്ലെന്ന് സര്‍ക്കാരിന് മനസ്സിലായി. കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാകും ഈ കെറെയില്‍ കുടിയൊളിപ്പിക്കല്‍. 2008ല്‍ മൂലമ്പിള്ളിയില്‍നിന്ന്? കുടിയിറക്കപ്പെട്ട 316 കുടുംബങ്ങള്‍ ഉള്‍െപ്പടെ വികസനത്തിനായി കുടിയിറക്കപ്പെട്ട ജനങ്ങള്‍ക്ക് ആര്‍ക്കും വ്യക്തമായ നഷ്ടപരിഹാരമോ മാന്യമായ പുനരധിവാസമോ ലഭിച്ചിട്ടില്ലയെന്നുള്ള യഥാര്‍ഥ്യം ഇന്നും നമ്മുടെ മുന്നിലുണ്ട്.. പിണറായിക്ക് സ്വപ്‌നം കാണാന്‍ സ്വന്തം കിടപ്പാടം വിട്ടോടേണ്ട ഗതികേടിലായിരുന്നു കേരളത്തിലെ ജനങ്ങള്‍. ഏകദേശം ഇരുപതിനായിരത്തോളം കുടുംബങ്ങളെ അവരുടെ കിടപ്പാടങ്ങളില്‍ നിന്നും ജീവനോപാധികളില്‍ നിന്നും കുടിയിറക്കേണ്ടി വരുന്നൊരു അവസ്ഥയാണ്. ഈ പദ്ധതി സമ്മാനിക്കുന്നത് എന്നാല്‍ ഈ ഭീകരത മനസ്സിലാക്കി ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊണ്ടതാണ് നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഇതോടെ പിന്തിരിയേണ്ടി വന്നിരിക്കുകയാണ് പിണറായിക്ക്. ജനങ്ങളുടെ മുന്നില്‍ മുട്ടു മടക്കുകയാണ് കേരളത്തിന്റെ ഭരണാധികാരി.

സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. എന്നാല്‍ ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമായും കാണുന്നുണ്ട്. അതുകൊണ്ട് ആദ്യ നീക്കം വിജയം കണ്ടു ഈ പോരാട്ടം ഇവിടെ അവസാനിച്ചാല്‍ പല കുറുക്കുവഴികളും സര്‍ക്കാര്‍ കെറെയിലിന് കുഴിവെട്ടുന്നതിനായി തെരഞ്ഞെടുക്കും. എന്തായാലും പോരാട്ടങ്ങള്‍ വിജയം കണ്ടു ആദ്യ ആശ്വാസവാര്‍ത്തയായി കല്ലിടല്‍ നിര്‍ത്തിവയ്ക്കല്‍ ആ ഉത്തരവും പുറത്തു വന്നു. റവന്യവകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടത്. സാമൂഹിക ആഘാത പഠനം ഇനി ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കാനും രഹസ്യ നിര്‍ദേശമുണ്ട്. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ ഇത് പിണറായിയുടെ നാടകമാണോ എന്നുള്ള സംശയവുമുണ്ട്. തൃക്കാകര തെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് സര്‍ക്കാരിന്റെ ഈ തീരൂമാനമെന്നുള്ളത് തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ സംശയത്തിലാക്കുന്നത് ഇതൊരു കുതന്ത്രമാകാനുള്ള സാധ്യതയാണ് പ്രതിപക്ഷവും കാണുന്നത്. എന്തായാലും ജനങ്ങളുടെ ശക്തമായ പ്രതിക്ഷേധം ഫലം കണ്ടു. കല്ലിടല്‍ നിര്‍ത്തിവയ്ക്കാന്‍ പ്രതിഷേധത്തിന് കഴിഞ്ഞു. ജനകീയ സമ്മര്‍ദത്തെ എതിര്‍ത്ത് ഒരു പ്രവര്‍ത്തനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിരിക്കുകയാണിപ്പോള്‍. അക്ഷരാര്‍ത്ഥത്തില്‍ പിണറായിയെ ജനങ്ങള്‍ പാഠം പഠിപ്പിച്ചു എന്നു വേണം പറയാന്‍.

കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ആലപ്പുഴയിലെ പടനിലത്ത് സമരം ചെയ്ത സ്ത്രീകള്‍ ഉള്‍െപ്പടെയുള്ള തദ്ദേശവാസികളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയിരുന്നു, മാത്രമല്ല സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും നേരിടുവാനെന്ന പേരില്‍ ഡി.ജി.പി 'കാവല്‍' പദ്ധതിയും കൊണ്ടുവന്നിരുന്നു. അതെല്ലാം ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്

530 കിലോമീറ്റര്‍ നീളത്തില്‍ കൊച്ചുവേളി മുതല്‍ കാസര്‍കോട്? വരെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന അര്‍ധ അതിവേഗ പാത കേരളത്തി?െന്റ പരിസ്ഥിതിക്ക്? യോജിക്കുന്നതല്ലെന്ന് ഡോ. മാധവ് ഗാഡ്ഗില്‍, ഡോ. കെ.ജി. താര, അലോക് കുമാര്‍ വര്‍മ, മെട്രോമാന്‍ ഇ. ശ്രീധരന്‍ തുടങ്ങിയ വിദഗ്?ധരും ഇടതുപക്ഷ സംഘടനകളായ ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാസാഹിതിയും അഭിപ്രായപ്പെടുന്നു.

25 മീറ്റര്‍ വീതിയില്‍ 89മീറ്റര്‍ ഉയരത്തിലാണ് കെ ?െറയില്‍ പാത 292.73 കിലോമീറ്റര്‍ പണിയുന്നത്. അതിനുമുകളില്‍ നാലരയടിയോളം ഉയരത്തില്‍ സുരക്ഷാ മതിലും ( ുൃീലേരശേീി ംമഹഹ) ഉണ്ടാകും. ബാക്കിയുള്ള 88.41 കിലോമീറ്റര്‍ ആകാശപാതയായും 11.53 കിലോമീറ്റര്‍ തുരങ്കവും 12.99 കിലോമീറ്റര്‍ പാലങ്ങളും 24.79 കട്ട് ആന്‍ഡ്?? കവറുമാണ്. ഫലത്തില്‍ 529.45 കിലോമീറ്റര്‍ നീളത്തില്‍ കേരളത്തെ രണ്ടായി പിളര്‍ക്കുന്ന ഒരു ബണ്ടാണ് നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍. ഈ പാതയുടെ നിര്‍മാണത്തിനാവശ്യമായ പാറയും മണ്ണും ശേഖരിക്കാന്‍ പശ്ചിമഘട്ടം വലിയ തോതില്‍ നശിപ്പിക്കപ്പെടും. ഇത് കേരളത്തിന്റെ സ്വാഭാവിക ഭൂപ്രകൃതിയെ തകര്‍ക്കും. സില്‍വര്‍ ലൈന്‍ പാതയെന്ന ബണ്ട് പണിതുയര്‍ത്തിയാല്‍, നീരൊഴുക്കുകള്‍ തടസ്സപ്പെടും. പ്രളയവും വരള്‍ച്ചയും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുള്‍പ്പടെയുളള പ്രകൃതിദുരന്തങ്ങള്‍ നിത്യസംഭവമാകും.

പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുളള 'വികസനം' സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ 2018 മുതല്‍ കേരളം അനുഭവിക്കുകയാണ്. രണ്ടു ദിവസം മഴപെയ്താല്‍ നിരവധി ജീവനുകള്‍ നഷ്ടമാകുന്ന അവസ്ഥ ഇപ്പോള്‍ തന്നെ കേരളത്തിലുണ്ട്?. കെ?െറയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി അപരിഹാര്യമായ ദുരന്തങ്ങളിലേക്കാവും നമ്മെ നയിക്കുക.

അത് മാത്രമല്ല 64,000 കോടി രൂപയാണ് സില്‍വര്‍ ലൈന്‍ പണിക്കായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്ന പദ്ധതി തുക. എന്നാല്‍, 2,10,000 കോടി രൂപ ആവശ്യമായി വരുമെന്നാണ് നിലവിലെ നിര്‍മാണ സാമഗ്രികളുടെയും തൊഴില്‍ ശക്തിയുടെയും വിലയുടെ അടിസ്ഥാനത്തില്‍ നിതി ആയോഗ് പറയുന്നത്. പദ്ധതി പണി പൂര്‍ത്തിയാകുമ്പോഴേക്കും ഇപ്പോള്‍ കണക്കുകൂട്ടുന്നതി?ലും എത്രയോ കൂടുതല്‍ തുക നിര്‍മാണച്ചെലവ് വരുമെന്നത് യഥാര്‍ഥ്യം. ഈ തുകയില്‍ ഭൂരിഭാഗവും ലോകബാങ്ക്, ജയ്ക തുടങ്ങിയ വിദേശ ഏജന്‍സികളില്‍നിന്നുമുള്‍?െപ്പടെയുളള വായ്പയിലൂടെയാണ് കണ്ടെത്തുന്നത്. ചുരുക്കത്തില്‍, കേരളത്തെ വലിയ കടക്കെണിയിലേക്ക് ഈ പദ്ധതി കൊണ്ടുചെന്നെത്തിക്കും. നിലനില്‍ക്കുന്ന ക്ഷേമപദ്ധതികള്‍ പോലും ഈ സാമ്പത്തിക ബാധ്യത മൂലം ഇല്ലാതാകും. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും ഈ പദ്ധതിയുടെ ഇരകളാകുമെന്ന് ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു  (1 hour ago)

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്  (1 hour ago)

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു, അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത മേനോന്‍  (1 hour ago)

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (2 hours ago)

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി  (3 hours ago)

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (3 hours ago)

ഭാര്യയെയും മകളെയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ  (3 hours ago)

അടുത്ത ലോക യുദ്ധം ഉടൻ ? വെനിസ്വെലയുടെ എണ്ണടാങ്കർ പിടിച്ചെടുത്ത് ട്രംപ് !!! പുട്ടിനും ബാലറാസും കളത്തിൽ...  (3 hours ago)

തിരുവനന്തപുരത്ത് ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (3 hours ago)

പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍  (4 hours ago)

സുരക്ഷിതമായ ഹൈഡ്രജൻ ഗതാഗത സംവിധാനം വികസിപ്പിച്ചു...  (5 hours ago)

ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥൻ്റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി  (5 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: വിസ്മയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ പ്രദര്‍ശനത്തില്‍ ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍...  (5 hours ago)

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ...  (5 hours ago)

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...  (5 hours ago)

Malayali Vartha Recommends