ജലാശയങ്ങളിലെയും കുളങ്ങളിലെയും ആവാസവ്യവസ്ഥയെ നശിപ്പിക്കാൻ ശേഷിയുള്ള ചെഞ്ചെവിയൻ ആമകൾ; കിടങ്ങിൽ നിന്ന് കൂടുതൽ ഇടങ്ങളിലേക്ക് പോകാനുള്ള സാധ്യത പരിശോധിക്കാൻ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകരെത്തി

ജലാശയങ്ങളിലെയും കുളങ്ങളിലെയും ആവാസവ്യവസ്ഥയെ നശിപ്പിക്കാൻ ശേഷിയുള്ള ചെഞ്ചെവിയൻ ആമകളുടെ സാന്നിധ്യം കണ്ടെത്തി. പാലക്കാട് കോട്ടയിലെ അധിനിവേശ ജീവിയായ ചെഞ്ചെവിയൻ ആമകളെ പരിശോധിക്കാൻ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) ഗവേഷകരെത്തിയതായി റിപ്പോർട്ട്. ആമകളുടെ എണ്ണം പരിശോധിച്ച ശേഷം പിടികൂടി സ്ഥാപനത്തിന്റെ കീഴിലുള്ള പീച്ചി, പാലപ്പിള്ളി, നിലമ്പൂർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലേക്കു മാറ്റുമെന്ന് ഗവേഷകർ അറിയിക്കുകയുണ്ടായി.
ജലാശയങ്ങളിലെയും കുളങ്ങളിലെയും ആവാസവ്യവസ്ഥയെ നശിപ്പിക്കാൻ ശേഷിയുള്ള ചെഞ്ചെവിയൻ ആമകൾ അഥവാ റെഡ് ഇയോർഡ് സ്ലൈഡർ ടർട്ടിൽ അപകടകാരികളാണെന്നു കെഎഫ്ആർഐ ഗവേഷകരായ കാർത്തിക എം നായർ, മനീഷ് അമ്മാട്ടിൽ എന്നിവർ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ പ്രളയകാലത്താകാം ചെഞ്ചെവിയൻ ആമകൾ കിടങ്ങിലെത്തിയത് എന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. ഒരു വർഷം മുൻപാണ് ഇത്തരം ആമകൾ കോട്ടയിലെ ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്. കിടങ്ങിൽ നിന്ന് കൂടുതൽ ഇടങ്ങളിലേക്ക് പോകാനുള്ള സാധ്യത പരിശോധിക്കുന്നതാണ്. രണ്ട് കിലോമീറ്ററോളം ആമകൾ സഞ്ചരിക്കാറുള്ളതിനാൽ തന്നെ കിടങ്ങിൽ നിന്ന് ഇത്തരത്തിൽ പുറത്ത് കടക്കാനുള്ള സാഹചര്യങ്ങളും സംഘം പരിശോധിക്കുന്നുണ്ട്.
കൂടാതെ കോട്ടയിൽ ചെഞ്ചെവിൻ ആമകളെ പെറ്റുപെരുകാനുള്ള സാധ്യതയുണ്ടെന്നാണ് പരിശോധനയിൽ ബോധ്യപ്പെട്ടത്. ഇവ കിടങ്ങിലെ വെള്ളത്തിൽനിന്ന് പടവുകളിലേക്ക് കയറി മുട്ടയിടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നും കണ്ടെത്തി. അതിനാൽ തന്നെ കോട്ടയിൽ നിന്ന് ഇവയെ പൂർണമായി മാറ്റാനാണു കെഎഫ്ആർഐയുടെ തീരുമാനം എന്നത്. പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎഫ്ആർഐ ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയ്ക്ക് കത്ത് നൽകുന്നതായിരിക്കും.
https://www.facebook.com/Malayalivartha



























