Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

6 മാസം കാനനവാസം... എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് ജാമ്യം നല്‍കാതെ ശിക്ഷ വിധിച്ച് കോണ്‍ഗ്രസ്; ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് സസ്‌പെന്‍ഷന്‍; എല്‍ദോസ് ക്ഷീണം മറികടക്കാന്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസ്

23 OCTOBER 2022 09:51 AM IST
മലയാളി വാര്‍ത്ത

കോടതി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് ജാമ്യം നല്‍കിയെങ്കിലും കോണ്‍ഗ്രസിന് അത് വിശ്വാസമില്ല. ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് സസ്‌പെന്‍ഷന്‍. കെ.പി.സി.സി., ഡി.സി.സി. അംഗത്വമാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ഇതോടെ എല്‍ദോ വെട്ടിലായിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയെ പോലും എല്‍ദോയ്ക്ക് വിശ്വസിപ്പിക്കാനായില്ല. പിന്നെയെങ്ങനെ നാട്ടുകാരെ വിശ്വസിപ്പിക്കും.

അതേസമയം എല്‍ദോ വിഷയം മറികടക്കാന്‍ കോണ്‍ഗ്രസ് മറുപണി തുടങ്ങി. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരായ ബലാത്സംഗക്കേസുണ്ടാക്കിയ ക്ഷീണത്തെ, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുപയോഗിച്ച് മറികടക്കാനാണ് കോണ്‍ഗ്രസ് നീക്കം.

സ്വപ്ന രണ്ട് മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കുമെതിരെ നടത്തിയ ലൈംഗികാരോപണങ്ങള്‍ സി.പി.എമ്മിനെതിരായ രാഷ്ട്രീയായുധമാക്കി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമടക്കം രംഗത്തെത്തി. വെളിപ്പെടുത്തല്‍ സി.പി.എം നേതാക്കളെ സംശയമുനയില്‍ നിറുത്തുമെന്ന് കോണ്‍ഗ്രസും യു.ഡി.എഫും കണക്കുകൂട്ടുന്നു.

രണ്ട് മുന്‍മന്ത്രിമാരില്‍ ഒരാളിപ്പോഴും എം.എല്‍.എയാണ്. മറ്റൊരാള്‍ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗം. മുന്‍ സ്പീക്കര്‍ നോര്‍ക്ക വൈസ് ചെയര്‍മാനാണ്. അതിനാല്‍ ആരോപണത്തിന് ഗൗരവ സ്വഭാവമേറെയാണെന്ന് കോണ്‍ഗ്രസ് കരുതുന്നു.

കുന്നപ്പിള്ളിക്കെതിരായ പരാതിയും ഒളിവില്‍ പോയതുമാണ് കോണ്‍ഗ്രസിനെ തുടക്കത്തില്‍ പ്രതിരോധത്തിലാക്കിയത്. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയ എല്‍ദോസ് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടെങ്കിലും ഇന്നലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേസ് രാഷ്ട്രീയപ്രേരിതമായതിനാലാണ് ഒളിവില്‍ പോയതെന്ന് എം.എല്‍.എ വിശദീകരിക്കുകയും മുന്‍കൂര്‍ജാമ്യം ലഭിക്കുകയും ചെയ്തതിനാല്‍ നടപടിയെടുത്ത് സി.പി.എമ്മിന് ആയുധം നല്‍കണോയെന്ന് നേതാക്കളില്‍ ചിലര്‍ സംശയമുന്നയിച്ചെങ്കിലും സ്ത്രീകള്‍ക്ക് മാന്യത നല്‍കുന്ന പാര്‍ട്ടിയെന്ന പ്രതിച്ഛായയുയര്‍ത്താന്‍ നടപടിയിലൂടെ സാധിക്കുമെന്ന് വിലയിരുത്തിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സി.പി.എമ്മിനെതിരായ കടന്നാക്രമണത്തിന് കൂടുതല്‍ വിശ്വാസ്യത കൈവരാന്‍ ഇത് ഉപകരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് പ്രതിപക്ഷനേതാവടക്കമുള്ള മുന്‍നിര നേതാക്കളോട് കൂടിയാലോചിച്ചാണ് നടപടി തീരുമാനിച്ചത്.

അതേസമയം അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിനായി എല്‍ദോസ് കുന്നപ്പിള്ളി ശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. തുടര്‍ന്ന് എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ള സ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം. കമ്മിഷണര്‍ ഓഫിസിലെത്തിയ എല്‍ദോസിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. എല്‍ദോസിന്റെ ഫോണും പാസ്‌പോര്‍ട്ടും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ അഡി. സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. പാസ്‌പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറണമെന്നും കേരളം വിട്ടു പോകരുതെന്നും അടക്കമുള്ള 11 നിബന്ധനകളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് എംഎല്‍എയുടെ അഭിഭാഷകന്‍ പറഞ്ഞു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെയാണ് ഒളിവിലായിരുന്ന എല്‍ദോസ് പെരുമ്പാവൂരിലെ വീട്ടിലെത്തിയത്.

കഴിഞ്ഞ മാസം 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട സ്വദേശിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കമ്മിഷണര്‍ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബര്‍ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടര്‍ന്ന് കോവളം സിഐയെ സ്ഥലം മാറ്റിയിരുന്നു.

പീഡനക്കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി കഴിഞ്ഞ ദിവസമാണ് എല്‍ദോസിനു മുന്‍കൂര്‍ജാമ്യം നല്‍കിയത്. തുടര്‍ന്ന്, 11 ദിവസത്തിനു ശേഷം വ്യാഴാഴ്ച രാത്രി 12 മണിക്കാണ് എംഎല്‍എ മൂവാറ്റുപുഴയിലെ പണ്ടപ്പിള്ളിയിലെ വീട്ടില്‍ എത്തിയത്. ഇന്നേവരെ ഒരു ജീവിയെ പോലും ഉപദ്രവിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ മാറി നിന്നതല്ലെന്നും കോടതി മുന്‍പാകെ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (5 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (5 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (6 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (6 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (7 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (8 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (8 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (8 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (8 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (8 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (10 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (11 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (11 hours ago)

Malayali Vartha Recommends