ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കൾ കണ്ടുകെട്ടി; സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ജപ്തി നടപടികൾ പുരോഗമിക്കുന്നു

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ജപ്തി നടപടികൾ പുരോഗമിക്കുകയാണ്. ഇന്നത്തോടെ ഈ കാര്യത്തിൽ ഒരു തീരുമാനമാകും. കാരണം ഇന്ന് വൈകുന്നേരത്തോടെ നടപടികൾ പൂര്‍ത്തിയാവും. നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരുമെന്നു തന്നെയാണ് കിട്ടുന്ന വിവരം. ഇന്നലെ 14 ജില്ലകളിലായി കണ്ടുക്കെട്ടൽ നടപടി ഉണ്ടായിരുന്നു.
60 ഓളം സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയത്. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. സ്വത്ത് കണ്ടുകെട്ടാൻ ജില്ലാകളക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് സമയപരിധി നൽകിയിരിക്കുന്നത്. ലാൻഡ് റവന്യൂ കമ്മീഷണറാണ് സമയപരിധി കൊടുത്തിരിക്കുന്നത്. സ്വത്തുകണ്ടുകെട്ടിയതിന്‍റെ വിവരങ്ങൾ സര്‍ക്കാരിന് കൈമാറുവാനിരിക്കുകയാണ് കളക്ടര്‍മാര്‍. ഹൈക്കോടതിയിൽ ഇത് റിപ്പോര്‍ട്ടായി നൽകുവാനൊരുങ്ങുകയാണ്. സ്വത്തുക്കൾ ഇന്നലെ മുതൽ ജപ്തി ചെയ്യാൻ തുടങ്ങിയിരുന്നു.
സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കളുടെ കാര്യത്തിലാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ പോപ്പുലര്‍ഫ്രണ്ട് നടത്തിയ മിന്നൽ ഹര്‍ത്താലിൽ നിരവധി നഷ്ടങ്ങൾ ഉണ്ടായി. ഇതിന്റെ നഷ്ടപരിഹാരം ഈടാക്കാൻ 14 ജില്ലകളിലായി 60ഓളം നേതാക്കളുടെ വീടും സ്ഥലങ്ങളും ജപ്തി ചെയ്യുകയായിരുന്നു ലാൻഡ് റവന്യൂ കമ്മീഷണർണ് ജില്ലാ കലക്ടർമാർക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം നാളെ വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ജപ്തി പൂർത്തിയാക്കാനാണ്. ഹൈക്കോടതി അന്ത്യശാസനം നൽകിയതോടെ മുൻകൂർ നോട്ടീസില്ലാതെ അതിവേഗ ജപ്തി നടപടി സ്വീകരിക്കുകയായിരുന്നു.
കൊല്ലം കരുനാഗപ്പള്ളിയിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്‍റെ വീടും വസ്തുവകകളും പട്ടാമ്പി ഓങ്ങല്ലൂരിൽ സംസ്ഥാന സെക്രട്ടറി സി.എ.റഈഫിന്‍റെ പത്ത് സെന്‍റ് സ്ഥലവും ജപ്തി ചെയ്തുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ആലുവയിൽ 68 സെന്‍റിൽ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ പെരിയാര്‍ വാലി ട്രസ്റ്റ് ക്യാംപസിനും പിടി വീണിരിക്കുകയാണ്. പാലക്കാട് 16ഉം വയനാട്ടിൽ 14ഉം ഇടങ്ങളിൽ ജപ്തിയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















