അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

നാല് ദിവസം മുമ്പ് പാലക്കാട് നിന്ന് കുടുംബം ചിക്കമംഗലൂരുവിലേക്ക് വണ്ടി കയറുന്നു. ലക്ഷ്യ സ്ഥാനത്തെത്തി കാഴ്ചകൾ കണ്ട് തിരികെ വരുന്നതിനിടെ കൂട്ടത്തിലൊരാളെ കാണാതായി... അറിയാത്ത സ്ഥലം പരിചിതമല്ലാത്ത പ്രകൃതി.. ആശങ്കകളേറെ.. മടിച്ച് നിൽക്കാതെ ഉടൻ തന്നെ പോലീസിൽ പരാതി നൽകി.. തന്റെ മകളെ കാണാനില്ല... ആരെങ്കിലും എന്തെങ്കിലും ചെയ്ത് കാണുമോ എന്ന് ആശങ്ക... പിന്നീടങ്ങോട്ട് പ്രാർത്ഥനയും തിരച്ചിലുമായി കാത്തിരുന്ന മണിക്കൂറുകൾ... തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ നാല് ദിവസത്തോളമായി കാത്തിരുന്ന ആ വീട്ടിലേക്ക് ഒടുവിലവളെത്തി..
ജീവനോടെ വിനോദയാത്രയ്ക്ക് പോയ മകൾ ജീവനറ്റ മൃതദേഹമായി.. ഏറെ വേദനയോടൊണ് ഇന്നാ നാട് അവസാനമായി അവളെ കാണാനായി ഓടിയെത്തിയത്.. പത്താം ക്ലാസ് പരീക്ഷയെഴുതി ജീവിതത്തിന്റെ അടുത്ത ടേണിങ് പോയ്റ്റിലേക്ക് പോകുന്നതിന് മുമ്പ് ഒരു റിഫ്രഷ്മെന്റ് അത്രയേ ആ യാത്രകൊണ്ട് ആ മിടിക്കു കരുതിക്കാണുള്ളൂ.. പക്ഷേ വിഥി. ആ മകൾ ഈ ലോകത്തോട് വിട പറഞ്ഞു. നാട്ടുകാർക്ക് എന്നും വേണ്ടപ്പെട്ടവൾ.. നിറഞ്ഞ ചിരിയുമായി വീട്ടിലേക്ക് ഇനി ശ്രീനന്ദ വരില്ലല്ലോ എന്നു പറഞ്ഞ് ഉറ്റവർ വിതുമ്പി. ഏക സഹോദരി നഷ്ടമായെന്നു കേട്ട് ആകെ തളർന്ന അവസ്ഥയിൽ അകത്തെ മുറിയിലായിരുന്നു സച്ചു.
ശ്രീനന്ദയുടെ കുടുംബവും അയൽവാസികളും ഉൾപ്പെടെ 40 അംഗ സംഘം കഴിഞ്ഞ നാലിനാണു കർണാടകയിലേക്കു വിനോദയാത്ര പോയത്. പഠനത്തിരക്കുണ്ടായിരുന്നതിനാൽ സഹോദരൻ സച്ചു പോയിരുന്നില്ല. ചൊവ്വാഴ്ച രാത്രി മടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെയാണു ശ്രീനന്ദയെ കാണാതായത്. ഫോട്ടോയെടുത്തും കൂട്ടത്തിലെ കുട്ടികളുമായി കളിച്ചും ചിരിച്ചും വലിയ സന്തോഷത്തിലായിരുന്നു കുട്ടിയെന്നു ശ്രീനന്ദയുടെ പിതാവ് കെ.ജി.രമേശിന്റെ സഹോദരൻ കെ.ജി.ശശികുമാർ വിതുമ്പലോടെ പറഞ്ഞു.
നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. പത്ത് മിനിറ്റുകൾ കൊണ്ട് അപ്രത്യക്ഷയായ ശ്രീനന്ദയെ കാത്ത്, മണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ അമ്മയും അച്ഛനും ബന്ധുക്കളും കാത്തിരുന്നത് മൂന്ന് രാത്രിയും നാല് പകലുമാണ്. 1500 അടി താഴ്ചയിൽ നിന്നാണ് സ്പെഷ്യൽ ടാക്സ് ഫോഴ്സ് അംഗങ്ങൾ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ നിരവതി ദുരൂഹതകൾ ഉണ്ടായിരുന്നു.. എന്നാൽ ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവിക ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോർട്ട്.
ശ്രീനന്ദനയുടെ ശരീരത്തിൽ സംശയാതീതമായി മുറിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























