Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

‘വീട് അടച്ചിട്ടതല്ല, മാർക്കറ്റിൽ പോയതാണ്' ധനമന്ത്രിയെ ട്രോളി പോസ്റ്റ്, പങ്കുവച്ച് ഷാഫി പറമ്പിലും ചിരിയോ ചിരി..വൈറലായി പോസ്റ്റ്..

05 FEBRUARY 2023 02:01 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതിനു പിന്നാലെ ബജറ്റിനെയും സർക്കാരിനെയും ധനമന്ത്രിയെയും പരിഹസിച്ചുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇന്ധന സെസ്, വിലക്കയറ്റം, ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് തുടങ്ങി സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ബജറ്റിൽ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്. ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു. എവിടെ നോക്കിയാലും അത്തരത്തിലുള്ള പോസ്റ്ററുകൾ നമ്മുക് കാണാൻ കഴിയും, ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഫേസ് ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്, ‘വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു, സെസ് ഏര്‍പ്പെടുത്തരുത്’ എന്ന് എഴുതി വാതിലിൽ ഒട്ടിച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റർ. നിരവധിപ്പേരാണ് ഇത് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ ഈ ചിത്രം പങ്കിട്ട് 'ആരാണ് ഇത് കുറിച്ചത്’ എന്നു ചോദിച്ചിട്ടുണ്ട്.'സ്വാഭാവികം', 'ഇങ്ങനെ പോയാൽ ശ്വസിക്കുന്ന വായുവിന് വരെ സെസ് വരും', 'ഇതിലും വലിയൊരു പ്രതിഷേധം സ്വപ്നങ്ങളിൽ‌ മാത്രം' എന്നെല്ലാമാണ് ഈ പോസ്റ്ററിനോടുള്ള ജനങ്ങളുടെ പ്രതികരണം.ഏതായാലും ഇതിനോടകം തന്നെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായിട്ടുണ്ട്,


ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഒരാൾക്ക് ഒന്നിലേറെയുള്ള വീടുകളുണ്ടെങ്കിൽ ഇനി കൂടുതൽ കെട്ടിടനികുതി നൽകേണ്ടി വരുംപുതുതായി നിർമിച്ച വീട് ഏറെക്കാലം അടച്ചിട്ടാലും കെട്ടിടനികുതി കൂടും. ഇത്തരം പ്രത്യേക നികുതി ബജറ്റിൽ പരാമർശിച്ചെങ്കിലും തീരുമാനമെടുക്കേണ്ടതു തദ്ദേശ വകുപ്പായതിനാൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചില്ല.കെട്ടിടനികുതി 5% കൂട്ടാൻ തദ്ദേശ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും അധിക വീടുകൾക്കു പ്രത്യേക നികുതി എങ്ങനെയെന്നു ധാരണയായിട്ടില്ല. ജനങ്ങളുടെ പ്രതികരണം കൂടി അറിഞ്ഞാകും നടപടി.ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങളുടെ നികുതി (വസ്തുനികുതി) ഏപ്രിൽ മുതൽ പരിഷ്കരിക്കാനാണു വകുപ്പ് ലക്ഷ്യമിടുന്നത്. കെട്ടിട നിർമാണ പെർമിറ്റ് ഫീസും കൂട്ടും. ദേശീയ ശരാശരിയുടെ 5% ആണ് കേരളത്തിലെ പെർമിറ്റ് ഫീസ് എന്നു വിലയിരുത്തിയാണ് ഈ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷാ ഫീസ്, പരിശോധനാ ഫീസ് എന്നിവയും കൂട്ടും. ഇതിനു സംസ്ഥാന ധനകാര്യ കമ്മിഷനും ശുപാർശ ചെയ്തിരുന്നു.

നഗരങ്ങളിലും വികസനപദ്ധതി പ്രദേശങ്ങളിലും സ്വന്തം വീടിനു പുറമേ മറ്റൊന്നുകൂടി നിർമിച്ചു വാടകയ്ക്കു നൽകി വരുമാനം കണ്ടെത്തുന്ന രീതി കേരളത്തിൽ വ്യാപകമാണ്. വീടില്ലാത്തവർക്കായി ലൈഫ് ഭവന പദ്ധതിയും മറ്റും നടപ്പാക്കാൻ ഏറെ പണം ചെലവിടേണ്ടി വരുന്നെന്നു തദ്ദേശ വകുപ്പ് വിലയിരുത്തുന്നു. കെട്ടിടനികുതിയും ഫീസുകളും കൂട്ടുന്നതുവഴി സർക്കാർ ലക്ഷ്യമിടുന്നത് 1000 കോടി രൂപയുടെ വരുമാനം. നിലവിൽ 2600 കോടിയിൽ പരം രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ ഈയിനത്തിൽ വർഷം തോറും പിരിച്ചെടുക്കുന്നത്.കെട്ടിടനികുതിയിൽ ഈ വർഷം മുതൽ 5% വാർഷിക വർധന നടപ്പാക്കാനാണ് ലക്ഷ്യം .മുൻപ് 5 വർഷം കൂടുമ്പോൾ 25% വരെ കൂട്ടി ആയിരുന്നു നികുതി പരിഷ്കരണം. 2011 ലാണ് ഒടുവിൽ കെട്ടിട നികുതി പരിഷ്കരിച്ചതെങ്കിലും അതിനു 2016 മുതലാണു പ്രാബല്യം നൽകാനായത്. ഇതു കാരണം നികുതി പരിഷ്കരണം 10 വർഷത്തോളം വൈകിയെന്നാണു തദ്ദേശ വകുപ്പിന്റെ നിലപാട്.സംസ്ഥാനത്ത് ആകെയുള്ള 77.16 ലക്ഷം വീടുകളിൽ 11.58 ലക്ഷവും ഒഴിഞ്ഞുകിടക്കുന്നതായാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് 2017 ഒക്ടോബറിൽ ശേഖരിച്ച കണക്കിൽ പറയുന്നത്. 5 വർഷത്തിനിപ്പുറം 10% വർധന ഉണ്ടായിരിക്കുമെന്നാണു കണക്കുകൂട്ടൽ. ഒറ്റമുറി വീടുകളിൽ 1.26 ലക്ഷവും 2 മുറി വീടുകളിൽ 3.39 ലക്ഷവും 3 മുറി വീടുകളിൽ 3.30 ലക്ഷവും അടഞ്ഞു കിടക്കുന്നതായാണു കണക്ക്.ഏതായാലും സമൂഹ മാധ്യമത്തിൽ പങ്കു വച്ച പോസ്റ്റ് ഇതിനോടകം നിരവധി ആളുകളാണ് ഷെയർ ചെയുകയും പോസ്റ്റ് ചെയുകയും ചെയ്തിട്ടുള്ളത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends