Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

അവളെ പേടിയാ സാറെ... വനിത ഹോസ്റ്റല്‍ മുറിയില്‍ ഒരേ മുറിയില്‍ കഴിഞ്ഞ സഹപാഠിയെ ക്രൂരമായി പീഡിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍; സഹപാഠിയെ ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും പൊള്ളിച്ചു, മുറിവില്‍ മുളകുപൊടി വിതറി; ഒരു മാസമായി പലപ്പോഴായി തുടര്‍ന്ന ആക്രമണങ്ങളില്‍ ഗുരുതര പരിക്ക്; എന്നിട്ടും പരാതിപ്പെടാന്‍ പേടി

26 MAY 2023 10:53 AM IST
മലയാളി വാര്‍ത്ത

കോളേജ് ഹോസ്റ്റലുകള്‍ പല തരത്തിലുള്ള റാഗിങ്ങുകള്‍ക്ക് വേദിയാകാറുണ്ടെങ്കിലും വെള്ളായണി കാര്‍ഷിക കോളജ് വനിത ഹോസ്റ്റല്‍ മുറിയില്‍ നടന്നത് കൊടിയ പീഡനമായിരുന്നു. വനിത ഹോസ്റ്റല്‍ മുറിയില്‍ ഒരേ മുറിയില്‍ കഴിഞ്ഞ സഹപാഠിയെ വിദ്യാര്‍ഥിനി ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും ശരീരത്തില്‍ മാരകമായി പൊള്ളലേല്‍പ്പിച്ചു. മുറിവില്‍ മുളകുപൊടി വിതറിയ ശേഷം ഇസ്തിരി പെട്ടി ചൂടാക്കി കയ്യിലും പൊള്ളിച്ചു.

സംഭവത്തില്‍ ആന്ധ്ര സ്വദേശിയും മുറിയില്‍ ഒപ്പം താമസിക്കുകയും ചെയ്ത വിദ്യാര്‍ഥിനി ലോഹിത(22)യെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസമായി പലപ്പോഴായി തുടര്‍ന്ന ആക്രമണങ്ങളില്‍ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മര്‍ദനമേറ്റു, ആഴത്തില്‍ മുറിവേറ്റതിന്റെ പാടുകളുമുണ്ട്. ഈ മാസം 18നു നടന്ന ക്രൂര മര്‍ദനം ഒരാഴ്ചയ്ക്കു ശേഷമാണു പുറത്തായത്.

സാരമായി പൊള്ളലേറ്റ ആന്ധ്ര സ്വദേശിനിയായ സീലം ദീപിക ഭയന്നു രഹസ്യമായി നാട്ടിലെത്തി ചികിത്സ തേടി. ചികിത്സയുടെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു സംഭവം പുറത്തായത്. പരാതി നല്‍കാന്‍ തുടക്കത്തില്‍ ദീപിക തയാറായിരുന്നില്ല. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു ദീപിക അവര്‍ക്കൊപ്പം എത്തി കോളജ് അധികൃതര്‍ക്കു പരാതി നല്‍കിയത്.

തുടര്‍ന്നാണ് ഈ വിവരം കോളജ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. കോളജിലെ അവസാനവര്‍ഷ ബിഎസ്‌സി (അഗ്രികള്‍ചറല്‍ സയന്‍സ്) വിദ്യാര്‍ഥിനിയാണു ക്രൂരപീഡനത്തിനിരയായ ആന്ധ്ര കാശിനായക ക്ഷേത്രത്തിനു സമീപം ചിറ്റൂര്‍ സീലം ദീപിക (22). മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു ആന്ധ്ര സ്വദേശിനി ലോഹിതയ്ക്ക് എതിരെയുള്ള കേസ്. ഹോസ്റ്റലില്‍ ഒപ്പം താമസിച്ച മറ്റൊരു സഹപാഠിയും ആക്രമണത്തിനു കൂട്ടുനിന്നുവെന്നാണു കണ്ടെത്തല്‍.

കോളജ് അധികൃതര്‍ നിയോഗിച്ച നാലംഗ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നു പ്രതി ലോഹിതയെ കൂടാതെ മുറിയില്‍ ഒപ്പം താമസമുള്ള മലയാളി സഹപാഠി ജിന്‍സി (22), ആന്ധ്രയില്‍ നിന്നുള്ള മറ്റൊരു സഹപാഠി നിഖില്‍ (22) എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ചു ഹോസ്റ്റല്‍ അസി. വാര്‍ഡന്‍ കോളജ് അധികൃതരെ അന്നു തന്നെ അറിയിച്ചെങ്കിലും ഇക്കാര്യം ഒതുക്കിത്തീര്‍ക്കാനാണ് ഉന്നതര്‍ ശ്രമിച്ചതെന്നും ആരോപണമുണ്ട്.

അതേസമയം, സഹപാഠിക്കു പൊള്ളലേറ്റത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാതെ ഒളിപ്പിച്ചു എന്നതിന്റെ പേരിലാണു മുറിയില്‍ ഒപ്പം താമസിച്ച പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തതെന്നു കോളജ് ഡീന്‍ ഡോ.റോയ് സ്റ്റീഫന്‍ പറഞ്ഞു.

കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ദീപികയെയാണ് ഹോസ്റ്റലില്‍ ഒപ്പംതാമസിക്കുന്ന ലോഹിത പൊള്ളലേല്‍പ്പിച്ചത്. മേയ് 18-ാം തീയതി വ്യാഴാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റ വിദ്യാര്‍ഥിനിയും ആക്രമണം നടത്തിയ പെണ്‍കുട്ടിയും ആന്ധ്രപ്രദേശ് സ്വദേശികളാണ്.

വ്യാഴാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചെന്നുമാണ് വിവരം. പൊള്ളലേറ്റ ദീപിക സംഭവത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ട് ബന്ധുക്കള്‍ കോളേജിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജ് അധികൃതര്‍ തിരുവല്ലം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാലംഗസമിതിയെയും കോളേജ് അധികൃതര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നാലാംവര്‍ഷ വിദ്യാര്‍ഥിനിയായ ലോഹിതയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്താലാണ് ലോഹിത ആക്രമണം നടത്തിയതെന്നാണ് സൂചന. ഇസ്തിരിപ്പെട്ടി കൊണ്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു ആദ്യത്തെ സംശയം. എന്നാല്‍ പാത്രം ചൂടാക്കി അത് ശരീരത്തില്‍വെച്ച് പൊള്ളലേല്‍പ്പിച്ചെന്നാണ് പോലീസ് നല്‍കുന്നവിവരം. മാത്രമല്ല, മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് ദീപികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (56 minutes ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (1 hour ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (1 hour ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (1 hour ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (2 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (2 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (2 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (2 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (2 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (3 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (3 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (4 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (4 hours ago)

Malayali Vartha Recommends