Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...


അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം...


എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

സതീശനെ പറപറപ്പിക്കാന്‍ നീക്കം...മുഖ്യമന്ത്രി കസേരയ്ക്ക് കടിപിടി തുടങ്ങി...സര്‍ക്കാരിനൊപ്പം എ, ഐ ഗ്രൂപ്പുകള്‍...!നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചുകൊണ്ട് എ, ഐ ഗ്രൂപ്പുകാര്‍ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി തുടങ്ങി... കര്‍ണാടകയിലെ ഉജ്ജ്വല വിജയത്തെ തുടര്‍ന്നാണ് പലരുടെയും ഉള്ളിലുറങ്ങിക്കിടന്ന കസേര മോഹം സടകുടഞ്ഞെണീറ്റത്..!

10 JUNE 2023 02:15 PM IST
മലയാളി വാര്‍ത്ത

പണ്ടൊരു കാര്‍ന്നോര് വീടിന്റെ തിണ്ണയിലിരുന്ന് പറഞ്ഞു, ' മുറ്റത്ത് നില്‍ക്കുന്ന പ്ലാവ് വെട്ടിയിട്ടൊരു പത്തായം പണിയണം'. അത് കേട്ട ചെറുമകന്‍ പറഞ്ഞു ' ഞാനാ പത്തായത്തില്‍ കരിവാരിതേക്കും' അത് കേട്ടതും കാര്‍ന്നോര് കൊച്ചുമകനെ അടിക്കാന്‍ തുടങ്ങി. ഇതേ കാര്യം തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ്സിലും നടക്കുന്നത്. അടുത്ത തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചുകൊണ്ട് എ, ഐ ഗ്രൂപ്പുകാര്‍ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി തുടങ്ങി. കര്‍ണാടകയിലെ ഉജ്ജ്വല വിജയത്തെ തുടര്‍ന്നാണ് പലരുടെയും ഉള്ളിലുറങ്ങിക്കിടന്ന കസേര മോഹം സടകുടഞ്ഞെണീറ്റത്. എല്ലാവരുടെയും മാര്‍ഗ്ഗം പലതാണെങ്കിലും ലക്ഷ്യം ഒന്നാണ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ കസേര തെറിപ്പിക്കണം. ചെന്നിത്തല ഗാന്ധിക്ക് കസേര മോഹത്തിന്റെ അസ്‌കിത അല്‍പം കൂടുതലാണ്. അദ്ദേഹത്തെ കുറ്റംപറയാനൊക്കില്ല. കാരണം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുമായി രാഷ്ട്രീയമായും നിയമപരമായും നേരിട്ട് ഏറ്റുമുട്ടിയത് ചെന്നിത്തല മാത്രമാണ്.

 

 

 

 

 

അദ്ദേഹത്തോട് വലിയ താല്‍പര്യമില്ലാത്ത ലീഗ് പോലും അത് സമ്മതിച്ചിരുന്നു. 2021 ഏപ്രില്‍ - മെയ് മാസങ്ങളില്‍ ചെന്നിത്തലയ്ക്ക് കാലക്കേടും പിണറായിക്ക് ശുക്രദശയും ആയതിനാല്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തി. സ്പ്രിംഗ്ലര്‍, പമ്പാ മണല്‍കടത്ത്, അമേരിക്കന്‍ കമ്പനിക്ക് കേരളത്തില്‍ മത്സ്യബന്ധനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം ഇങ്ങനെ നിരവധി അഴിമതികള്‍ക്ക് ചെന്നിത്തല തടയിട്ടെങ്കിലും സ്വന്തം പാര്‍ട്ടി പോലും അതൊന്നും അംഗീകരിച്ചില്ല. അതുകൊണ്ട് പ്രതിപക്ഷനേതൃസ്ഥാനം തെറിപ്പിച്ചു.

 

 

 

പകരം വന്നത് വി.ഡി സതീശനാണ്. ചെന്നിത്തല ഗൃഹനാഥനായ ഐ ഗ്രൂപ്പിലെ പോരാളി ഷാജിയായിരുന്ന സതീശന്‍ പ്രതിപക്ഷനേതാവായത് ഗാന്ധിയനാണെങ്കിലും ചെന്നിത്തലയ്ക്ക് പിടിച്ചില്ല. അദ്ദേഹമത് പരസ്യമായി പ്രകടിപ്പിച്ചിട്ടുമില്ല. പക്ഷെ, പ്രതിപക്ഷനേതാവ് ചെയ്യേണ്ട പണികളെല്ലാം അദ്ദേഹത്തേക്കാള്‍ നന്നായി ചെന്നിത്തല ചെയ്തുവരുന്നു. അതില്‍ സതീശനും അമര്‍ഷമുണ്ട്. പണിയെടുക്കാതെ, പണിയെടുക്കുന്നവരോട് അമര്‍ഷം കാണിച്ചിട്ട് കാര്യമില്ല. പ്രതിപക്ഷനേതൃസ്ഥാനത്ത് എത്തിയത് മുതല്‍ സതീശനോട് മുതിര്‍ന്ന നേതാക്കള്‍ക്കടക്കം എതിര്‍പ്പുണ്ട്. അതിപ്പോള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്.

സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തന്നിഷ്ടപ്രകാരമാണ് പാര്‍ട്ടിയിലെയും പാര്‍ലമെന്ററി പാര്‍ട്ടിയിലെയും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് എ, ഐ ഗ്രൂപ്പുകളും കെ.മുരളീധരനും നിരവധി തവണ ആരോപിച്ചിരുന്നു. ഉമ്മന്‍ചാണ്ടി ചികിത്സയിലായതോടെ എ ഗ്രൂപ്പ് ഏതാണ്ട് നിശ്ചലാവസ്ഥയിലായിരുന്നു. പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെട്ടതോടെ ചെന്നിത്തലയുടെ എ ഗ്രൂപ്പ് ആളൊഴിഞ്ഞ സിനിമാ കൊട്ടക പോലെയായി. ഇരുഗ്രൂപ്പിലും ഉള്ള പല പ്രമുഖരും ഹൈക്കമാന്‍ഡില്‍ ശക്തമായ പിടിയുള്ള കെ.സി വേണുഗോപാലിനൊപ്പമാണ്. അങ്ങനെയിരിക്കെയാണ് പുന:സംഘടന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എ, ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. യോഗത്തിനെത്തിയവര്‍ക്കെല്ലാം ഒരേ മനസ്സായിരുന്നു. അങ്ങനെ സതീശനും സുധാകരനുമെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ തീരുമാനിച്ചാണ് യോഗം അവസാനിച്ചത്.

 

 

 

 

 

സോളാര്‍ കമ്മിഷനെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസ്സിനെയും പിണറായി സര്‍ക്കാര്‍ അപമാനിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലുണ്ടായ ശേഷം എ, ഐ ഗ്രൂപ്പുകള്‍ ഇതുപോലെ ഒന്നിച്ചില്ല. സോളാര്‍ കമ്മിഷനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലും ഇവരാരും തയ്യാറായിട്ടില്ല. കസേര മറിച്ചിടുന്നതിന് മാത്രമാണ് ഒത്തൊരുമ. ഇത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്. സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന സമീപനമാണിത്. കര്‍ണാടകയില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് കിട്ടിയെന്ന് കരുതി കേരളം മുഴുവനങ്ങ് ഒപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണ്. കാരണം കര്‍ണാടകയില്‍ സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറും മറ്റ് നേതാക്കളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഐതിഹാസിക വിജയം നേടിയത്. അത് ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തിലെ കോണ്‍ഗ്രസ്സിന് തമ്മിലടിയും തൊഴുത്തില്‍ കുത്തുമല്ല ഇപ്പോഴാവശ്യം. അടുത്തകൊല്ലം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുകയാണ്. അതിന് മുന്നോടിയായി സംഘടന എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തനസജ്ജമാകണം. ജനകീയവിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തണം. കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകള്‍ ഏറെ നിര്‍ണായകമാണ്. നിലവില്‍ ദക്ഷിണേന്ത്യ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും ഒപ്പമാണ്. കേരളത്തില്‍ കഴിഞ്ഞ തവണ 19 സീറ്റുകളുമായി ചരിത്രവിജയമാണ് യു.ഡി.എഫ് നേടിയത്. ഇത്തവണ അത് 20ആക്കണം. അതായിരിക്കണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ലക്ഷ്യം.

 

 

 

പ്രതിപക്ഷനേതാവെന്ന നിലയില്‍ സതീശന്‍ ഇത്തിരി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന് ഉറപ്പായി. അതുകൊണ്ടാണ് അമേരിക്കയ്ക്ക് പറക്കും മുമ്പ് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രളയ ബാധിത പ്രദേശങ്ങളില്‍ കെ.പി.സി.സി നടത്തിയ പുനര്‍ജനി പദ്ധതിയുടെ മറവില്‍ അനുമതിയില്ലാതെ വിദേശധനസഹായം സ്വീകരിച്ചെന്നാണ് സതീശനെതിരെയുള്ള പരാതി. ഇതിനെതിരെ എ, ഐ ഗ്രൂപ്പുകാര്‍ വായ തുറന്നിട്ടില്ല. ഇന്ന് സതീശനാണെങ്കില്‍ നാളെയത് സുധാകരനാകും മറ്റന്നാള്‍ ചെന്നിത്തലയാകും കാര്യങ്ങള്‍ കൈവിട്ട് പോകും. അധികാരത്തിന്റെ ശക്തിയുപയോഗിച്ച് ഭരണകൂടം എന്തും ചെയ്യും. ജനത്തെ അവര്‍ തെറ്റിദ്ധരിപ്പിക്കും. സോളാര്‍ കമ്മിഷന്‍ ഉമ്മന്‍ചാണ്ടിയെ നാണം കെടുത്തിയത് എന്തിനാണെന്ന സത്യം അഞ്ചാറ് കൊല്ലത്തിന് ശേഷമാണ് പുറത്തായത്. അതുകൊണ്ട് നഷ്ടം കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെയാണ്. എ.ഐ ക്യാമറ അടക്കമുള്ള നിരവധി പദ്ധതികള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കാര്യക്ഷമമായ യാതൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. അപ്പോഴാണ് മൂന്നാല് കൊല്ലം മുമ്പുള്ള പ്രളയ ഫണ്ടിന്റെ പേരിലുള്ള കേസ് ഇപ്പോള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ഇപ്പോഴേ കടിപിടി കൂടേണ്ട, അതിന് വേണ്ടി സതീശനെ തള്ളിയിട്ടാല്‍ 2024ല്‍ വീണ്ടും പിണറായി അധികാരത്തില്‍ വന്നേക്കും. അതുകൊണ്ട് ആദ്യം പിണറായിയെയും സി.പി.എമ്മിനെയും സെക്രട്ടറിയേറ്റിന് പുറത്തിറക്കാന്‍ നോക്ക്. അതിന് ശേഷം മുഖ്യമന്ത്രി പദത്തിനായി കസേരകളിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരമ്പര കരസ്ഥമാക്കി ഇന്ത്യ  (16 minutes ago)

തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്...  (27 minutes ago)

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (8 hours ago)

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി  (8 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍  (9 hours ago)

വെനസ്വേലൻ എണ്ണയിലും,മണ്ണിലും കണ്ണുവെച്ച് ട്രംപ്..!കരീബിയനിൽ തമ്പടിച്ച് US യുദ്ധക്കപ്പലുകൾ 1മൂന്നാം ലോക മഹായുദ്ധം ? മഡുറോ രാജ്യം വിടണമെന്ന്‌ ട്രംപ്‌  (10 hours ago)

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു  (10 hours ago)

ആർലേക്കർ ചില്ലറക്കാരനല്ല... പിണറായിക്ക് ടാറ്റാ പറഞ്ഞതിന് പിന്നാലെ യമണ്ടൻ പണി... ഡിജിറ്റൽ സർവകലാശാലയിൽ സ്തംഭനം  (10 hours ago)

നഗരമദ്ധ്യത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അഭ്യാസപ്രകടനവും  (11 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളെ ട്രാവലര്‍ ഇടിച്ചുതെറിപ്പിച്ചു  (11 hours ago)

ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, തന്റെ പോരാട്ടത്തിന് ഫലമുണ്ടായി : രമേശ് ചെന്നിത്തല...  (12 hours ago)

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവ  (12 hours ago)

യുഎഇയില്‍ 27കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (12 hours ago)

അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ട  (12 hours ago)

പോലീസ് സ്‌റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍  (12 hours ago)

Malayali Vartha Recommends