കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി

പെരിങ്ങിലിപ്പുറത്തെ പടിഞ്ഞാറെത്തറ വീട്ടിൽ രാംദാസിന്റെയും കിടപ്പുരോഗിയായ ഷീബയുടെയും മക്കളായ അനഘയ്ക്കും അമിതയ്ക്കും ഇനി 90 ദിവസത്തിനുള്ളിൽ സ്വന്തം വീടൊരുങ്ങും. തുണ ചാരിറ്റബിൾ ട്രസ്റ്റും സിഎംഎൻ ട്രസ്റ്റും സംയുക്തമായി നിർമ്മിച്ചുനൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് നടന്നു. ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിലൂടെ ശ്രദ്ധയിൽപ്പെട്ട ഈ കുടുംബത്തിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരമായാണ് യുദ്ധകാലാടിസ്ഥാനത്തിൽ വീട് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....
ഏറെ സന്തോഷവും ചാരിതാർത്ഥ്യം നൽകിയ ഒരു ചടങ്ങിൽ രാവിലെ പങ്കെടുത്തു. ഞാൻ ചെയർമാനായ തുണ ചാരിറ്റബിൾ ട്രസ്റ്റും ശ്രീ പാമ്പാവാസൻ നായർ ചെയർമാനായ സിഎംഎൻ ട്രസ്റ്റും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും 90 ദിവസത്തിനുള്ളിൽ അടച്ചുറപ്പും സൗകര്യവുമുള്ള വീട് തയ്യാറാക്കുകയാണ് ലക്ഷ്യം. അതിനായുള്ള കരാറും ഇന്ന് കൈമാറി.
പെരിങ്ങിലിപ്പുറം പടിഞ്ഞാറെത്തറ വീട്ടിൽ രാംദാസിൻ്റെയും കിടപ്പ് രോഗിയായ ഷീബയുടെയും വിഷമത ശ്രദ്ധയിൽ പെടുത്തിയത് അവിടുത്തെ ബിജെപിയുടെ നേതാക്കളാണ്. ഉടൻ തന്നെ പുതിയ വീടിനുള്ള പരിശ്രമം തുടങ്ങി. മണ്ഡലം അധ്യക്ഷൻ സതീഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി രാജേഷ് ഗ്രാമം, ബിനുരാജ്, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാർ നെടുംചാലിൽ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ഗോപൻ ഗ്രാമം, മഹിളാ മോർച്ച നേതാക്കളായ പ്രീതി, ശാന്തി, ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീജ എന്നിവരുടെയൊക്കെ ഇടപെടലുകളും നിർണായകമായി.
കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കുമെന്ന ഉറപ്പും ധൈര്യവും നൽകിയ അഭിനവ് കൺസ്ട്രക്ഷൻസ് ഉടമ എം.എസ് കൈലാസ്, സിഎംഎൻ ട്രസ്റ്റിൻ്റെ മാനേജർ സന്തോഷ് കായറാട്ട് എന്നിവരുടെ പ്രചോദനവും പ്രോത്സാഹനവുമാണ് ഇതിന് പിന്നിൽ. എല്ലാവർക്കും നന്ദി.
https://www.facebook.com/Malayalivartha
























