സി പി എമ്മിന്റെ മുതലക്കണ്ണീർ വെറുതെയായി...സെമിനാറിൽ പങ്കെടുക്കുന്നതിനെ ചൊല്ലി സമസ്തയിൽ, അഭിപ്രായ ഭിന്നത രൂക്ഷം.... സമസ്ത മുശാവറ അംഗം രംഗത്ത്...എതിര്‍പ്പുകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും...

സി പി എമ്മിന്റെ മുതലക്കണ്ണീർ ഒന്നും ഇവിടെ ശെരിക്കും വില പോയില്ലെന്നുള്ളത് ആണ് സത്യം . അത് മറച്ചു പിടിക്കാനുള്ള അടുത്ത തന്ത്രം പയറ്റുകയാണ് ഇനി ഗോവിന്ദന്റെ മുൻപിൽ ഉള്ള ലക്ഷ്യം എന്നും പറയുന്നതും. ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിനെ ചൊല്ലി സമസ്തയിൽ അഭിപ്രായ ഭിന്നത രൂക്ഷം. വിഷയത്തില്‍ സിപിഎമ്മിന്‌റെ മുന്‍നിലപാടുകള്‍ പൊതുചര്‍ച്ചയായതോടെയാണ് സമസ്തയ്‌ക്കുള്ളില്‍ വിയോജിപ്പ് ശക്തമാകുന്നത്.ഏകീകൃത സിവില്‍ കോഡിനെ ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ പിന്തുണച്ചിരുന്നതും ശരിയത്ത് നിയമത്തിനെതിരായ പാര്‍ട്ടി നിലപാടുകളും മറച്ച് പിടിച്ചാണ് മുസ്ലീം ധ്രുവീകരണത്തിന് സിപിഎം ശ്രമം നടത്തിയത്. സിപിഎമ്മിന്‌റെ കെണി തിരിച്ചറിയാതെ സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച സമസ്തയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സമസ്ത മുശാവറ അംഗം സിപിഎമ്മിന്റേത് മുതലക്കണ്ണീരാണെന്ന് വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് എതിര്‍പ്പ് പരസ്യമായത്.
സിപിഎമ്മിനൊപ്പം വേദി പങ്കിടരുതെന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.ഈ സാഹചര്യത്തില്‍ സിപിഎമ്മിനെ വിശ്വാസത്തിലെടുക്കരുതെന്നാണ് എതിര്‍പ്പുയര്‍ത്തുന്ന വിഭാഗത്തിന്റെ നിലപാട്. എതിര്‍പ്പുകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തൽ.ലീഗിന് സമാനമായി സമസ്തയും സിപിഎം സെമിനാറില്‍ നിന്ന് പിന്‍വാങ്ങാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. വ്യക്തി നിയമങ്ങളില്‍ സ്ത്രീപുരുഷ അസമത്വം നിലനില്‍ക്കുന്നതായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം പി സതീദേവിയേപ്പോലുള്ളവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.ഏക സിവില്‍കോഡിനെ കുറിച്ചുള്ള വിഷയങ്ങളാണ് ഇപ്പോൾ കൂടുതലായും ഇവിടെ ചർച്ചയായി കൊണ്ട് ഇരിക്കുന്നതും. ഭരണഘടനാപരമായിട്ട് തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഏക സിവില്‍കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എന്നാല്‍ ഏക സിവില്‍കോഡിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.എം.എസ്. ഇക്കാര്യത്തില്‍ പറഞ്ഞത് കൃത്യമാണെന്നും വിമര്‍ശകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് സംസാരിക്കുന്നതെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.'ഇഎംഎസ് എടുത്ത നിലപാടിനെ കുറിച്ച് ഇവര്‍ പറയുന്നത് ശരിയല്ല. ഭരണഘടനാപരമായിട്ട് തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഏക സിവില്‍കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാട്. പക്ഷേ ഏക സിവില്‍കോഡിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം വേണം. അതില്ലാത്തതിടത്തോളും കാലം ഇത് നടപ്പാക്കാന്‍ കഴിയില്ല. അതാണ് ഇ.എം.എസും പറഞ്ഞത്. ഇ.എം.എസ് പറഞ്ഞതില്‍ കൃത്യതയുണ്ട്. ഏക സിവില്‍കോഡിലേക്കെത്താനുതകുന്ന രീതിയിലുള്ള വിവിധ ജാതി മത വിഭാഗങ്ങളിലുള്ള സ്ത്രീ പരുഷ സമത്വത്തെ കുറിച്ചുള്‍പ്പടെവളരെ ഗുരുതരമായ ചര്‍ച്ച ഇന്ത്യയില്‍ നടന്ന് വരണം.ഇന്നത്തെ പരിസ്ഥിതിയില്‍ ഏക സിവില്‍കോഡ് നടപ്പാലാക്കാനാകില്ല എന്നതാണ് പൊതുവായ നിലപാട്'
സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.സെമിനാറിനു ക്ഷണിച്ച നിരവധി സംഘടനകളില്‍ ഒന്നാണ് മുസ്ലീം ലീഗെന്നും ഒരു പാര്‍ട്ടി ക്ഷണം നിരസിച്ചാല്‍ അത് തിരിച്ചടിയാകില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മുസ്ലീം ലീഗ് യു.എഡി.എഫിന്റെ ഭാഗമാണെന്നും സെമിനാറില്‍ പങ്കെടുക്കില്ലെന്ന തീരുമാനം പാര്‍ട്ടിയെന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഏകസിവില്‍ കോഡ് നടപ്പിലാക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ ഉണ്ടാവണം എന്നാണ് ഇ.എം.എസ്. പറഞ്ഞതെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























