ഏറെ പഴികേട്ട സിൽവർ ലൈനിനു ബദലായി, ഇ.ശ്രീധരന്റെ അർദ്ധ അതിവേഗപാത....കോൺഗ്രസിനെ വീഴ്ത്താനുള്ള ബി.ജെ.പി - സി.പി.എം അന്തർധാര...ആയുധമാക്കാൻ കോൺഗ്രസ്സും...സംശയാസ്പദമെന്നാണ് കോൺഗ്രസ് വാദം...

ഇപ്പോഴത്തെ കേരളത്തിലെ രാഷ്ട്രീയ നീക്കങ്ങളിൽ ആർക്കെങ്കിലും സംശയം തോന്നിയാൽ തെറ്റ് പറയാതെ ഇരിക്കാൻ സാധിക്കില്ല. കാരണത്തെ അത്തരം രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത് . ഏറെ പഴികേട്ട സിൽവർ ലൈനിനു ബദലായി ഇ.ശ്രീധരന്റെ അർദ്ധ അതിവേഗപാത സ്വീകരിക്കുന്ന സർക്കാർ, വികസന രാഷ്ട്രീയം ചർച്ചയാക്കി ലോക്സഭാ തിരഞ്ഞെടുപ്പ് അനുകൂലമാക്കാമെന്ന് കണക്കുകൂട്ടുന്നു. പിണറായി സർക്കാരിന് തുടർച്ച കിട്ടിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വികസന മുദ്രാവാക്യമാണ്.വലുതായി ഭൂമി ഏറ്റെടുക്കൽ വേണ്ടത്തതാണ് ശ്രീധരന്റെ സെമി ഹൈസ്പീഡ് പദ്ധതി. എലിവേറ്റഡ്, അണ്ടർഗ്രൗണ്ട് പാതയാണ്. അതുകൊണ്ടു തന്നെ വലിയ തോതിൽ എതിർപ്പുയരില്ലെന്നും വികസന മുദ്രാവാക്യം വോട്ടാവുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടിയ യു.ഡി.എഫിനെ കുഴയ്ക്കുന്നതും ഇതാണ്. കോൺഗ്രസിനെ വീഴ്ത്താനുള്ള ബി.ജെ.പി - സി.പി.എം അന്തർധാരയാണ് പുറത്തായതെന്ന പ്രചാരണം കൊണ്ട് പ്രതിരോധിക്കാനാണ് അവരുടെ ശ്രമം.
ബി.ജെ.പി- സി.പി.എം കൂട്ടുകെട്ടെന്ന് ആരോപിച്ച് ഇന്നലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ബി.ജെ.പി നേതാക്കളുമായി അടുപ്പമുള്ള കെ.വി. തോമസിനെ മുൻനിറുത്തിയുള്ള നീക്കം സംശയാസ്പദമെന്നാണ് കോൺഗ്രസ് വാദം.വന്ദേഭാരത് വന്നതോടെ സർക്കാരിന് സിൽവർ ലൈനിനെക്കുറിച്ച് മിണ്ടാട്ടം മുട്ടിയിരുന്നു.എന്നാൽ വന്ദേഭാരതിന് കേരളത്തിൽ കിട്ടുന്ന വൻ സ്വീകരണം വേഗ ട്രെയിനിന് ഭൂരിഭാഗം പേരും അനുകൂലമെന്നതിന്റെ സൂചനയാണ്. ഇതാണ് ശ്രീധരന്റെ ആശയവുമായി മുന്നോട്ടു പോകാൻ സർക്കാരിന് ധൈര്യം പകരുന്നത്. ബി.ജെ.പി അനുകൂലിയാണെങ്കിലും മെട്രോമാന് രാഷ്ട്രീയത്തിനതീതമായി പൊതുസമൂഹത്തിൽ സ്വീകാര്യതയുണ്ട്. അദ്ദേഹം നടപ്പാക്കുന്ന പദ്ധതികളുടെ വിജയമാണ് കാരണം.
സിൽവർലൈനിനെ കേന്ദ്രവും സംസ്ഥാന ബി.ജെ.പിയും ഒരുപോലെ എതിർത്തിരുന്നു. അതേസമയം, ഇ. ശ്രീധരനിലൂടെയുള്ള ബദൽ നീക്കത്തിന് സംസ്ഥാന ബി.ജെ.പി സഹകരണം പ്രഖ്യാപിച്ചിരിക്കയാണ്. ശ്രീധരന്റെ കുറിപ്പ് കെ.വി. തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.കെ-റെയിൽ കോർപ്പറേഷന് കീഴിലാണ് സിൽവർലൈൻ പദ്ധതി ആസൂത്രണം ചെയ്തതെങ്കിൽ പുതിയ പാത ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ ഏല്പിക്കണമെന്നാണ് ശ്രീധരന്റെ നിർദ്ദേശം. എന്നാൽ, ഇതും കെ-റെയിൽ മുഖാന്തിരം ഡൽഹി മെട്രോയ്ക്ക് ഉപകരാർ നൽകാവുന്നതേയുള്ളൂ. ശ്രീധരനും വിയോജിക്കില്ലെന്നാണ് നിഗമനം.ബുള്ളറ്റ് ട്രെയിൻ,...350 കി.മീ വേഗം.. ശ്രീധരന്റെ ശുപാർശയിൽ പരിഗണനയിലുള്ളത് 350 കി.മീ വേഗതയുള്ള കേരള ബുള്ളറ്റ് ട്രെയിൻ
തിരുവനന്തപുരത്തു നിന്ന് കണ്ണൂർ വരെ യാത്രാസമയം രണ്ടു മണിക്കൂർ 12 മിനിട്ട് മാത്രം
സിൽവർലൈനിൽ തിരുവനന്തപുരം- കണ്ണൂർ യാത്രയ്ക്ക് 3 മണിക്കൂർ 16 മിനിറ്റു വേണം
നിർദ്ദിഷ്ട റെയിലിന്റെ ദൈർഘ്യം 430 കി.മീറ്റർ. ഇതിൽ 105 കി.മീറ്റർ ദൂരം തുരങ്കപാതയാണ്
2015-ൽ അതിവേഗ പാതയ്ക്ക് ചെലവ് 1.27ലക്ഷം കോടി കണക്കാക്കിയെങ്കിൽ ഇപ്പോൾ 1.5 ലക്ഷം കോടിയാകും
ജപ്പാൻ, ചൈന, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഹൈസ്പീഡ് ട്രെയിൻ വാങ്ങേണ്ടിവരും...
https://www.facebook.com/Malayalivartha



























