വ്യാജ സ്വർണ നാണയങ്ങൾ നൽകി കബളിപ്പിക്കാൻ ശ്രമം, വടകരയിൽ ആറ് കർണാടക സ്വദേശികൾ അർറസ്റ്റിൽ ; ഇവരുടെ വലയിൽ കുടുങ്ങിയത് സ്ത്രീകളടക്കം നിരവധി ആളുകൾ

വ്യാജ സ്വർണ നാണയങ്ങൾ നൽകി കബളിപ്പിക്കാൻ ശ്രമിച്ച ആറ് കർണാടക സ്വദേശികളെ കോഴിക്കോട് വടകര പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗലൂർ സ്വദേശി കുമാർ മഞ്ജുനാഥ് (47), മാതാപുരം സ്വദേശികളായ വീരേഷു (40), ചന്ദ്രപ്പ (45), ഷിമോഗ സ്വദേശികളായ മോഹൻ (35), നടരാജ് (27), തിമ്മേഷ് (34) എന്നിവരാണ് അറസ്റ്റിലായത്.
2022 ജനുവരിയിൽ കുരിയാടി സ്വദേശി രാജേഷ് കൊടുത്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. വീണ്ടും വ്യാജ സ്വർണ്ണം നൽകി പറ്റിക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അറസ്റിലായത്. കേസിനാസ്പദമായ സംഭവം ഇങ്ങനെ.പത്ത് ലക്ഷം രൂപയുടെ സ്വർണം അഞ്ച് ലക്ഷത്തിനു നൽകുമെന്നാണ് സംഘം വാഗ്ദാനം ചെയ്തത്. വിശ്വസിപ്പിക്കാൻ ആദ്യം ഒറിജിനൽ സ്വർണ നാണയം കാണിക്കും. എന്നാൽ ബാക്കിയെല്ലാം വ്യാജ സ്വർണമായിരുന്നു. ഇത് വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഇവരെ ബന്ധപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതോടെ രജേഷ് പോലീസിൽ പരാതി നൽകിയിരുന്നു. കർണാടകയിൽ വെച്ച് വ്യാജ സ്വർണ നാണയങ്ങൾ നൽകി കബളിപ്പിച്ച ഈ കേസിൽ ബംഗളുരുവിൽ ഉൾപെടെ എത്തി പോലീസ് അന്വേഷിച്ചെങ്കിലും കേസ് തെളിയിക്കാനായില്ല. ഏഴ് മാസത്തിനു ശേഷം കേസ് അൺ ഡിക്ടക്റ്റഡ് ആയി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കുമാർ മഞ്ജുനാഥ്, വീരേഷു, നടരാജ് എന്നിവരായിരുന്നു അന്ന് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് ശേഷം രാജേഷിന്റെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ട് സ്വർണ വിൽപന നടത്താൻ വടകരയിൽ എത്തിയതായിരുന്നു ഇവർ. അതീവ സാഹസികമായാണ് പ്രതികളെ പോലീസും രാജേഷ്യം സുഹൃത്തുക്കളും ചേർന്ന് മൂന്ന് പേരെ വലയിലാക്കിയത്. അതിനിടെ ഇവർ സഞ്ചരിച്ച ആഢംബര കാറിൽ മൂന്ന് പേർ കടന്നു കളഞ്ഞിരുന്നു. ഇവരെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.ഇത്തരത്തിലുളള തട്ടിപ്പിനു നിരവധി സ്ത്രികൾ ഉൾപ്പെടെയുളളവർ ഇരയായതായാണ് വിവരം.
https://www.facebook.com/Malayalivartha



























