അതിതീവ്രമഴയുടെ ശക്തി കുറഞ്ഞെങ്കിലും, സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത...പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ...ഒരു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല...

അതിതീവ്രമഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഒരു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.സംസ്ഥാനത്ത് നാളെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത ശക്തമാണ്. തുടർന്നുള്ള രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതി ചെയ്യുകയാണ്.ശക്തമായ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട തോതിൽ മഴ തുടരുകയാണ്. ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.സംസ്ഥാനത്ത് മഴയ്ക്ക് താൽകാലിക ശമനം. ഇന്ന് മുതൽ 3 ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴ ഉണ്ടാക്കാൻ സാധ്യതയില്ലാത്തതിനാൽ എല്ലാ ജില്ലകളിലെയും മഴ മുന്നറിയിപ്പ് പിൻവലിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള നിയന്ത്രണവും പിൻവലിച്ചു. കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തിന് നൽകിയിട്ടുണ്ട്.
ഇതേസമയം, ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.യമുന നദി കലിപൂണ്ട് ഒഴുകുന്ന ഡൽഹിയിൽ മഴയ്ക്ക് താൽക്കാലിക ശമനം. യമുനയിൽ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നുതുടങ്ങി. ഇന്നലെ രാത്രി 10 മണിയിലെ കണക്ക് പ്രകാരം 208.63 മീറ്ററാണ് ജലനിരപ്പ്. അടുത്ത 12 മണിക്കൂറിനുള്ളിൽ വെള്ളത്തിന്റെ അളവ് വീണ്ടും കുറയും. എന്നാൽ വെള്ളക്കെട്ട് ഡൽഹി നിവാസികളെ ദുരിതത്തിലാക്കുന്നു. നഗരത്തിൽ വെള്ളം ഒഴുകിയെത്തുന്നത് തുടരുകയാണ്. സുപ്രീംകോടതി പരിസരത്ത് വരെ വെള്ളമെത്തി. മഥുര റോഡിന്റെയും ഭഗ്‌വൻ ദാസ് റോഡിന്റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ഔദ്യോഗിക സന്ദർശനത്തിന് ഫ്രാൻസിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേനയെയും വിളിച്ച് സ്ഥിതി വിലയിരുത്തി. ഹത്നികുണ്ഡ് ഡാമിൽനിന്ന് വെള്ളം ഒഴുക്കുന്നത് ഡൽഹിയിലേക്ക് മാത്രമാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
https://www.facebook.com/Malayalivartha



























