മോമോ തീറ്റ മത്സരത്തിനിടെ യുവാവ് മരിച്ചു...സുഹൃത്തുക്കൾ തമ്മിൽ തമാശയായി തുടങ്ങിയ മത്സരമാണ്, ദുരന്തമായി മാറിയത്....അമിതമായ അളവിൽ മോമോ കഴിച്ചതാണ് മരണകാരണമായതെന്നാണ് സംശയം....

കാണുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ് ഭക്ഷണം കഴിക്കുക എന്നത്. ചില സമയങ്ങളിൽ ഈ പ്രക്രിയയ്ക്കിടെ കാര്യങ്ങൾ തെറ്റിപ്പോകാം, ഇത് ഭക്ഷണം നിങ്ങളുടെ തൊണ്ടയിലോ അന്നനാളത്തിലോ കുടുങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് കാരണമായേക്കാം. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഈ പ്രശ്നം മൂലമുള്ള ശ്വാസംമുട്ടൽ ഉണ്ടാകാറുണ്ട്. ഗുരുതരമായ സാഹചര്യങ്ങളിൽ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാം. ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുവോ നിങ്ങളുടെ തൊണ്ടയിലോ ശ്വാസനാളിയിലോ കുടുങ്ങുമ്പോൾ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ ഒഴുക്ക് തടയുന്നു.പാട്‌നയിലാണ് സംഭവം റിപ്പോർട്ട് ചെയുന്നു. മോമോ തീറ്റ മത്സരത്തിനിടെ യുവാവ് മരിച്ചു. 25കാരനായ ബിപിൻ കുമാർ പസ്വാനാണ് മോമോ കഴിക്കുന്നതിനിടെ മരിച്ചത്. ബീഹാറിലെ ഗോപാൽഗഞ്ചിൽ വ്യാഴാഴ്ച്ചയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിൽ തമാശയായി തുടങ്ങിയ മത്സരമാണ് ദുരന്തമായി മാറിയത്.
അമിതമായ അളവിൽ മോമോ കഴിച്ചതാണ് മരണകാരണമായതെന്നാണ് സംശയം.സംഭവത്തിൽ ബിപിന്റെ സുഹൃത്തുക്കൾക്കെതിരെ കേസെടുക്കണമെന്ന് ആരോപിച്ച് ഇയാളുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. മകനെ കൊലപ്പെടുത്താൻ സുഹൃത്തുക്കൾ ഗൂഢാലോചന നടത്തി. മനഃപൂർവ്വം 'മോമോ ഈറ്റിംഗ് ചലഞ്ച്' നടത്തി. ഇതിനിടെ മകനെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് ബിപിന്റെ പിതാവിന്റെ ആരോപണം.മൊബൈൽ റിപ്പയർ ഷോപ്പിലെ ജീവനക്കാരനാണ് ബിപിൻ. വ്യാഴാഴ്ച്ച പതിവുപോലെ ജോലിക്ക് പോയ ശേഷം യുവാവ് സുഹൃത്തുക്കളെ കണ്ടു. ഇതിനിടെ ഇവർ തമ്മിൽ മോമോസ് തീറ്റമത്സരം നടത്തി. 1000 രൂപ പ്രതിഫമായി തീരുമാനിച്ചിരുന്നു. 150 മോമോസ് കഴിച്ച പസ്വാൻ വൈകാതെ ബോധരഹിതനായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനിടെ ബിപിൻ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.ശ്വാസതടസ്സം ജീവൻ തന്നെ അപകടപ്പെടുത്തുന്ന ഒരു അടിയന്തരാവസ്ഥയാണ്. നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ ഈ ലക്ഷണങ്ങൾ അനുഭവിക്കുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം നേടുക. നിങ്ങളുടെ പ്രാദേശിക ആരോഗ്യ സേവനങ്ങളെ വിളിക്കുന്നതിന് മുമ്പ് പുറത്ത് അടിക്കുക, വയർ ഞെക്കുക തുടങ്ങിയ കാര്യങ്ങൾ ശ്വാസംമുട്ടൽ അനുഭവിക്കുന്ന ആളിൽ ചെയ്യുവാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.ചെറിയ കുട്ടികളിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത വളരെയധികമാണ്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാത്തതിനാലാണ് ഇത്തരത്തിൽ അപകടങ്ങൾ കൂടുതലായും സംഭവിക്കുന്നത്. എന്നാൽ മുതിർന്ന ആളുകളിൽ തിടുക്കത്തിൽ ഭക്ഷണം കഴിക്കുന്നത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങാൻ കാരണമാകാം.
https://www.facebook.com/Malayalivartha



























