ലീനാമണിയെ തറയിലിട്ട് ഇരുമ്പ് വടികൾകൊണ്ട് തല്ലിചതച്ചു: ശരീരമാസകലം മർദനമേറ്റ് രക്തമൊഴുകി; മർദ്ദനം അവസാനിപ്പിച്ചത് ബോധം നഷ്ടമായെന്ന് ഉറപ്പായതോടെ: ദാരുണ സംഭവം നേരിൽ കണ്ട സരസമ്മയുടെ വെളിപ്പെടുത്തൽ....

വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. വർക്കല കളത്തറ സ്വദേശി ലീനാമണിയാണ് വീട്ടിൽ കൊല്ലപ്പെട്ടത്. കൊലപാതകം നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ് സരസമ്മ. ലീനാമണിയെ തറയിലിട്ട് ഇരുമ്പുവടികൾകൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റ് രക്തമൊഴുകി. തടയാൻ ശ്രമിച്ച എന്നെയും അടിച്ചിട്ടു. ലീനാമണിക്കു ബോധം നഷ്ടമായശേഷമാണ് മർദനം അവസാനിപ്പിച്ചത്’- തന്റെ മുന്നിൽ നടന്ന ദാരുണസംഭവം ഭയപ്പാടോടെയാണ് സരസമ്മ വെളിപ്പെടുത്തിയത്. ലീനാമണി(53)യുടെ സഹായിയായി 20 വർഷത്തോളമായി സരസമ്മ ഒപ്പമുണ്ട്. ഭർത്താവിന്റെ ബന്ധുക്കളിൽനിന്ന് ലീനാമണിക്ക് ഏറെ നാളുകളായി മാനസികവും ശാരീരികവുമായ പീഡനമാണ് ഏറ്റിരുന്നതെന്ന് ഇവരുടെ വാക്കുകളിലൂടെ വ്യക്തമാകുന്നു.
ലീനാമണിയുടെ ശരീരമാസകലം ക്രൂരമായി മർദനമേറ്റിരുന്നതായി പരിശോധിച്ച ഡോക്ടർമാർ പറഞ്ഞതായി ബന്ധുവും പറഞ്ഞു. പരിക്കേറ്റ സരസമ്മയും ചികിത്സയിലാണ്. ലീനാമണിക്കൊപ്പമാണ് ഇവരെയും ആശുപത്രിയിലെത്തിച്ചത്. ഭർത്താവിന്റെ മരണശേഷം അവരുടെ ബന്ധുക്കളിൽനിന്നു സ്വത്തിനെച്ചൊല്ലി ലീനാമണി വലിയ ഭീഷണി നേരിട്ടിരുന്നു. ആഡംബരവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അത് കൈക്കലാക്കാനാണ് ശ്രമം നടത്തിയത്. ഭർത്താവിന്റെ ഒരു സഹോദരൻ കുടുംബവുമായി ഈ വീട്ടിൽ താമസിക്കുന്നതുവരെ കാര്യമെത്തി. ഇതോടെയാണ് പോലീസിലും കോടതിയിലേക്കും പരാതികളെത്തിയത്.
ഇവർക്ക് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കുേമ്പാഴാണ് വീടിനുള്ളിൽ ലീനാമണി കൊല്ലപ്പെട്ടത്. ലീനാമണിയുടെ ഭർത്താവിന്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹ്‌സിൻ എന്നിവർക്കെതിരേ അയിരൂർ പോലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. സംഭവ സ്ഥലത്തുണ്ടായിരുന്ന അഹദിന്റെ ഭാര്യ റഹീനയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 മണിയോടെ ലീനാമണിയുടെ വീട്ടിലായിരുന്നു അക്രമം. ഇവരുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പാണ് മരിച്ചത്.
ഭർത്താവിന്റെ വസ്തുവകകൾ കൈക്കലാക്കാൻ സഹോദരങ്ങൾ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവിന്റെ സഹോദരനായ അഹദും കുടുംബവും 40 ദിവസം മുൻപ് ബലമായി ഇവരുടെ വീട്ടിൽ താമസമാക്കി. ഇതേക്കുറിച്ച് അയിരൂർ പോലീസ് സ്റ്റേഷനിലും കോടതിയിലും പരാതി നൽകിയിരുന്നു. ബന്ധുക്കളിൽനിന്നു സ്ഥിരമായി ഉപദ്രവമുണ്ടായതോടെ ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടി.
ശനിയാഴ്ച സംരക്ഷണ ഉത്തരവുമായി പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നു സംശയിക്കുന്നു. ഞായറാഴ്ച രാവിലെ ലീനാമണി ഒരു വിവാഹച്ചടങ്ങിനു പോകാനൊരുങ്ങുമ്പോൾ അഹദും ഷാജിയും മുഹ്‌സിനും വീട്ടിലെത്തി ഇവരുമായി വാക്‌തർക്കത്തിലേർപ്പെട്ടു. തുടർന്നായിരുന്നു അക്രമം. കതകിനു പട്ടയായി ഉപയോഗിക്കുന്ന ഇരുമ്പുകമ്പിയുപയോഗിച്ച് ഇവരുടെ ശരീരമാസകലം മർദിച്ചെന്ന് ലീനാമണിക്കൊപ്പം താമസിക്കുന്ന സരസമ്മ പോലീസിന് മൊഴി നൽകി.
ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ചുപൂട്ടിയായിരുന്നു മർദനം. ബഹളംെവച്ചപ്പോൾ വായിൽ തുണി തിരുകിയതായും ഇവർ പറഞ്ഞു. സരസമ്മയ്ക്കും മർദനമേറ്റു. സംഭവമറിഞ്ഞ് നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തിയാണ് ഇരുവരെയും വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
ഉച്ചയോടെ ലീനാമണിയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. മൃതദേഹപരിശോധന തിങ്കളാഴ്ച നടക്കും. കോടതിയുടെ സുരക്ഷാ ഉത്തരവ് നിലവിലുണ്ടായിട്ടും വീട്ടമ്മ കൊല്ലപ്പെട്ടത് പോലീസിന്റെ വീഴ്ചയാണെന്ന് ലീനാമണിയുടെ ബന്ധുക്കൾ ആരോപിച്ചു. ജീവനു ഭീഷണിയുള്ളതിനാൽ വീട്ടിലെ മറ്റു താമസക്കാരെ ഒഴിവാക്കണമെന്ന ലീനാമണിയുടെ ആവശ്യം പോലീസ് അവഗണിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അവർ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha



























