എങ്ങനെയെങ്കിലും ഒന്നും ശരീരം അനങ്ങി പണിയെടുക്കാൻ, പതിനെട്ടാമത്തെ അടവും പയറ്റാൻ ഒരുങ്ങുകയാണ് പിണറായി വിജയൻ....സംഗീത പരീക്ഷണം...മ്യൂസിക് സിസ്റ്രം സ്ഥാപിക്കാൻ 13,440 രൂപ അനുവദിച്ചു...

എങ്ങനെയെങ്കിലും ഒന്നും ശരീരം അനങ്ങി പണിയെടുക്കാൻ പതിനെട്ടാമത്തെ അടവും പയറ്റാൻ ഒരുങ്ങുകയാണ് പിണറായി വിജയൻ. വന്നു വന്നു സർക്കാർ ഉദ്യോഗസ്ഥരെല്ലാം കുഴിമടിയന്മാരായി പോവുകയാണ് , അതുകൊണ്ടാണ് ഇനി അടുത്ത പരിപാടിയുമായി വരുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകൾ മണിമണിപോലെ നീങ്ങാൻ ഒരു സൂത്രപ്പണി ഒരുക്കുകയാണ് പൊതുഭരണവകുപ്പ്. ജീവനക്കാരെ നല്ല പാട്ടുകൾ നിരന്തരം കേൾപ്പിക്കുക. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള വകുപ്പിലാണ് സംഗീത പരീക്ഷണം. പലരും പല മാനസികാവസ്ഥ ഉള്ളവരാണെന്ന് മനസിലാക്കിയാണോ പരീക്ഷണം എന്ന് വ്യക്തമല്ല. ഏതായാലും ധാരാളം ട്രോളുകൾ പ്രചരിക്കുന്നുണ്ട്.പൊതുഭരണവകുപ്പിൽ ആൾ ഇന്ത്യസിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എ.ഐ.എസ് വിഭാഗത്തിൽ മ്യൂസിക് സിസ്റ്രം സ്ഥാപിക്കാൻ 13,440 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് സെൽ അഡിഷണൽ സെക്രട്ടറി പി.ഹണി ഉത്തരവും ഇറക്കി.
ചീഫ് സെക്രട്ടറിയുടെ സ്‌പെഷ്യൽ ഓഫീസറായ അഞ്ജന ഐ.എ.എസ് ആണ് ഈ ആവശ്യവുമായി പൊതുഭരണവകുപ്പിനെ സമീപിച്ചത്. അഞ്ജനയെ കൂടാതെ ഈ ഓഫീസിൽ ഒരു ഓഫീസ് അറ്റൻഡന്റും കംപ്യൂട്ടർ അസിസ്റ്റന്റുമാണുള്ളത്. പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.സർക്കാർ ഓഫീസുകളിൽ, ജീവനക്കാർക്ക് വാർത്തകൾ അറിയാൻ ടെലിവിഷനുകൾ സ്ഥാപിക്കുന്നത് സാധാരണമാണെങ്കിലും ഇതാദ്യമായാണ് മ്യൂസിക് സംവിധാനം ഒരുക്കുന്നത്.സംഗീതം ആസ്വദിച്ച് ജോലി ചെയ്താൽ ഫയൽ നോട്ടം വേഗത്തിലാവുമെന്ന് ആരോ ഉപദേശിച്ചതാണ് തീരുമാനത്തിന് പിന്നിലെന്നാണ് ജീവനക്കാർ പറയുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിനോട് ചേർന്നാണ് എ.ഐ.എസ് സെക്ഷൻ.സെക്രട്ടേറിയറ്റ് മന്ദിരത്തിൽ 43 വകുപ്പുകളാണ് ഉള്ളത്. പൊതുഭരണ വകുപ്പിന് കീഴിൽ 25 സെക്ഷനുകളുണ്ട്. അതിൽ ഒരു സെക്ഷൻ മാത്രമാണ് സംഗീത സാന്ദ്രമാക്കിയത്. സെക്രട്ടേറിയറ്റിൽ രണ്ടു ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് കണക്ക്. ഇടക്കിടെ മുഖ്യമന്ത്രി തന്നെ പറയുന്ന ഒരു കാര്യമാണ് ഓരോ ഫയലും ഓരോ ജീവിതമാണെന്ന്, പക്ഷെ അവിടുത്തെ ഉദ്യോഗസ്ഥർക്ക് അതിന്റ വില അറിയില്ലലോ...പുതിയ തീരുമാനത്തിനെതിരെ സംഘടനകളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ട്രോളുകൾ നിറയുകയാണ്. സെക്രട്ടേറിയറ്റ് മൊത്തത്തിൽ മ്യൂസിക് ആക്കിയാലോ എന്നാണ് ഒരു ട്രോൾ.
എല്ലാവരും പാട്ടുകേട്ട് സ്വയം മറന്ന് ഇരുന്നാൽ ഡി.എ സറണ്ടർ ആധി വ്യാധികളൊക്കെ മറക്കും. ഒപ്പം ഇടയ്ക്കിടക്ക് വാഴ്ത്തുപാട്ടുകൾ ഇട്ട് കൂടെ പാടിക്കാനും പറ്റും, നാട് കത്തുമ്പോൾ വീണവായിക്കണം എന്നാണല്ലോ വേദ(ന)വാക്യം, പച്ചക്കറി ഇല്ലെങ്കിലും പച്ചക്കുതിര വേണം എന്നതും ഇടയ്ക്കിടെ പാട്ടിനിടയിൽ ഇട്ടാൽ വിലക്കയറ്റം കുറയ്ക്കുകയും ചെയ്യാം,കുറച്ചു കറവപ്പശുക്കളെക്കൂടി കൊണ്ടുവന്ന് കെട്ടിയാൽ അവറ്റകൾ നല്ല പാലു ചുരത്തുക കൂടി ചെയ്യും, അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തു രസം. 'എന്താ ദാസാ ഈ പുത്തി നമുക്ക് മുമ്പേ തോന്നാത്തെ"എന്നിങ്ങനെ പോകുന്നു കമന്റുകൾ.
https://www.facebook.com/Malayalivartha



























