തമിഴ്‌നാട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് റെയ്ഡ്....ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വില്ലുപുരത്തെ വീട് ഉൾപ്പെടെ, ഒമ്പത് ഇടങ്ങളിലാണ് പരിശോധന.....രാവിലെ ഏഴ് മണി മുതലാണ് റെഡ്‌ഡ് ആരംഭിച്ചത്....

തമിഴ്‌നാട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് റെയ്ഡ്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വില്ലുപുരത്തെ വീട് ഉൾപ്പെടെ ഒമ്പത് ഇടങ്ങളിലാണ് പരിശോധന. രാവിലെ ഏഴ് മണി മുതലാണ് റെഡ്‌ഡ് ആരംഭിച്ചത്. പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്. ഏഴ് ഉദ്യോഗസ്ഥരുടെ സംഘമാണ് റെയ്‌ഡ് നടത്തുന്നത്. മിന്നൽ പരിശോധനയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറപ്പെടാനിരിക്കെയാണ് ഇഡി പരിശോധന നടത്തിയത്. നേരത്തെ മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട് നടന്ന ഇഡി പരിശോധനയും അദ്ദേഹത്തിന്റെ അറസ്റ്റുമെല്ലാം സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. അതിനിടെയാണ് വീണ്ടും ഇഡി പരിശോധന.
എഐഎഡിഎംകെ ഭരണകാലത്ത് ഗതാഗത മന്ത്രിയായിരിക്കെ ജോലി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്.പൊൻമുടി ഉൾപ്പെടെ ആറുപേർക്കെതിരെ ഡയറക്‌ടറേറ്റ് ഒഫ് വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ (ഡിവിഎസി) രജിസ്റ്റർ ചെയ്ത ഭൂമി കൈയേറ്റ കേസിൽ നിന്ന് ഈ മാസം ആദ്യം പൊൻമുടിയെ കുറ്റവിമുക്തനാക്കിയിരുന്നു. 1996നും 2001നും ഇടയിൽ ഡിഎംകെ മന്ത്രിയായിരിക്കെ ചെന്നൈയിലെ സൈദാപേട്ടിൽ സർക്കാർ ഭൂമി അനധികൃതമായി കയ്യേറ്റം ചെയ്തുവെന്നായിരുന്നു ആരോപണം.2020ൽ പൊൻമുടിയുടെ മകൻ ഗൗതം ശിവമണിയുടെ 8.6 കോടി രൂപയുടെ സ്വത്ത് അന്വേഷണ ഏജൻസി കണ്ടുകെട്ടിയിരുന്നു. അനധികൃതമായി സമ്പാദിച്ച വിദേശനാണ്യം തിരിച്ചയക്കാത്തതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. തമിഴ്‌നാട്ടിലെ കൃഷിഭൂമി, കെട്ടിടങ്ങൾ, 8.6 കോടി രൂപയുടെ ബാങ്ക് ബാലൻസ് തുടങ്ങിയ ഓഹരികളാണ് കള്ളക്കുറിച്ചി എംപി കൂടിയായ ഗൗതമിന്റെ പേരിലുള്ളത്.അടുത്തിടെ ജൂൺ 14ന് ഗതാഗത മന്ത്രിയായിരിക്കെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് വി സെന്തിൽ ബാലാജി അറസ്റ്റിലായിരുന്നു.
സെന്തിൽ ബാലാജിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് ഈ അറസ്റ്റ് നടത്തിയത്, ഇതോടൊപ്പം ഇയാളുടെ വീട്ടിലും ചെന്നൈയിലും കോയമ്പത്തൂരിലുമായി ബന്ധപ്പെട്ട മറ്റെല്ലാ സ്ഥലങ്ങളിലും റെയ്ഡ് നടത്തി. അറസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ അടിയന്തര ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും നോട്ടീസോ സമൻസോ ഇല്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ഹൈക്കോടതിയെ അറസ്റ് ചെയ്തിരുന്നു. അറസ്റ്റിനിടെ വി സെന്തിൽ ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ ആശുപത്രിയിൽ ചികിത്സതേടി. 2023 ജൂൺ 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മന്ത്രി വി.സെന്തിൽ ബാലാജിയെ ഇഡി കസ്റ്റഡിയിൽ വിടാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സെന്തിൽ ബാലാജി നിയമത്തിന് വിധേയനാണെന്ന് ബെഞ്ചിൽ മൂന്നാമതായി ഉൾപ്പെട്ട ജസ്റ്റിസ് സി.വി.കാർത്തികേയൻ വ്യക്തമാക്കി.
സെന്തിൽ ബാലാജിയുടെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കുന്നതിൽ മദ്രാസ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചിൽ ഭിന്നത ഉണ്ടായതിനെ തുടർന്നാണ് മൂന്നാമതായി മറ്റൊരു ജഡ്ജിയെക്കൂടി ബെഞ്ചിൽ ഉൾപ്പെടുത്തിയത്.നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഇല്ലാത്ത അധികാരം ഇഡി പ്രയോഗിച്ചെന്നുമുള്ള ഭാര്യ മേഘലയുടെ വാദം അംഗീകരിച്ച് മന്ത്രിയെ വിട്ടയയ്ക്കാമെന്നു രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് നിഷ ബാനു നിലപാടെടുത്തപ്പോൾ ഇഡിക്കു വീഴ്ചയില്ലെന്നും മന്ത്രി ആശുപത്രിയിൽ കഴിഞ്ഞ കാലാവധി കസ്റ്റഡിയായി കണക്കാക്കേണ്ടെന്നും 10 ദിവസത്തിനു ശേഷം ജയിൽ വകുപ്പിന്റെ ആശുപത്രിയിലേക്കു മാറ്റണമെന്നും ജസ്റ്റിസ് ഡി.ഭരതചക്രവർത്തി പറഞ്ഞു. ഇതോടെയാണ് അന്തിമവിധി നീട്ടി.സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞദിവസം ജൂലൈ 26 വരെ നീട്ടിയിരുന്നു. ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് സെഷൻസ് കോടതി വിധി. കഴിഞ്ഞ 14ന് ഇഡി അറസ്റ്റ് ചെയ്ത സെന്തിലിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലാക്കിയിരുന്നു. ഇപ്പോൾ ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഇതിനിടെ മന്ത്രിക്കെതിരെ കോഴക്കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ചും കേസെടുത്തിരുന്നു. മന്ത്രിയെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷം ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























