ബിൽ അടയ‌്ക്കാത്തതിന് കറണ്ട് കട്ട് ചെയ്യാനെത്തി...കുടുംബത്തിന്റെ അവസ്ഥ കണ്ട്, ലൈൻമാൻ ഒരു വർഷത്തെ മുഴുവൻ തുകയും സ്വന്തം കൈയിൽ നിന്ന് അടച്ചു....

കൊലപതകവും പീഡനവും ,അഴിമതിയും , തമ്മിൽ തല്ലും, ആത്മഹത്യകളും , അപകടങ്ങളും ഇതെല്ലം ഒരെണ്ണം പോലും റിപ്പോർട്ട് ചെയ്യാത്ത റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങൾ ഇന്ന് ഉണ്ടോ ചോദിച്ചാൽ ഇല്ല.ദിവസവും പത്രം തുറന്നാലും, ടി വി ഓൺ ചെയ്താലും അതി ഭീകരമായ ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് പോലും തോന്നും. പരസ്പരം രക്ത ബന്ധത്തിൽ ഉള്ളവരെ പോലും കൊലപ്പെടുത്തുന്ന കാലഘട്ടത്തിൽ അല്പമെങ്കിലും മനുഷ്യ സ്നേഹവും, മറ്റുളവരോട് സഹാനുഭൂതിയും ദയയും ഉള്ള മനുഷ്യരും ഇവിടയുണ്ട്, അത്തരം വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെ മനസിനും ഒരു പോലെ സന്തോഷം തരും. ഇപ്പോൾ അത്തരത്തിലൊരു വാർത്തയാണ് റിപ്പോർട്ട് ചെയുന്നത്. ഇലക്ട്രിസിറ്റി ബില്ലടക്കാത്തതിനാൽ കറണ്ട് കട്ട് ചെയ്യാനെത്തിയ ചവറ കെ.എസ്. ഇ. ബി സെക്ഷനിലെ ലൈൻമാൻ നിർദ്ധന കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് ഒരു വർഷത്തേക്കുള്ള കറണ്ട് ചാർജ്ജ് സ്വന്തം കയ്യിൽ നിന്ന് ഓഫീസിലടച്ചു. ചവറ സെക്ഷൻ ഓഫീസിലെ ലൈൻമാനായ പൻമന വടക്കുംതല ചുമടുതാങ്ങി ജംഗ്ഷന് സമീപം കൊച്ചു മുക്കട കിഴക്കതിൽ അബ്ദുൾ സമതിന്റെ മകൻ റനീസാണ് ആ ലൈൻമാൻ.
ചവറ മടപ്പള്ളി അമ്പാടി ജംഗ്ഷന് സമീപം പെരു മുത്തേഴത്തു പടിഞ്ഞാറ്റതിൽ പരേതനായ ശിവൻ കുട്ടിയുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്.ശിവൻ കുട്ടിയുടെ ഭാര്യയും മരിച്ച സാഹചര്യത്തിൽ മക്കളായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെയും ഏഴാം ക്ലാസുകാരനായഇളയ മകന്റെയും ഏക ആശ്രയം അച്ഛന്റെ അനുജനായിരുന്നു (കൊച്ചച്ചൻ ). എന്നാൽ തടിപ്പണിക്കാരനായ കൊച്ചച്ചൻ മാസങ്ങൾക്ക് മുമ്പ് തട്ടിനുമുകളിൽ നിന്നു വീണു ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി.അതാണ് കറണ്ട് ബില്ലടക്കം മുടങ്ങുന്നതിന് കാരണമായത്. ഈ സങ്കടകഥ കുട്ടികളിൽ നിന്നറിഞ്ഞപ്പോൾ മനസലിവ് തോന്നിയ റനീസ് ഒരു വർഷത്തെ ബില്ല് അടയ്‌ക്കാൻ തയ്യാറാവുകയായിരുന്നു.ഇദ്ദേഹത്തിന്റെ ഈ പ്രവർത്തി സമൂഹ മാധ്യമങ്ങളിൽ അടക്കം കയ്യടികൾ ആണ് ലഭിക്കുന്നത്, അഗത്തെ സമയം കെ എസ് ഇ ബി യുടെ ഷോക്കടിപ്പിക്കുന്ന ചാർജ് വർധനയ്ക്കെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത് . കഴിഞ്ഞ ദിവസവും ഒരു പരാതി ഉയർന്നിരുന്നു. പതിവായി ശരാശരി 2000- 2500 രൂപാവരെ വൈദ്യുതി ബിൽ ഒടുക്കിയിരുന്ന തൊടുപുഴക്കാർ കെ.എസ്.ഇ.ബി നൽകിയ പുതിയ ബില്ലു കണ്ട് ഞെട്ടി! പത്തുമടങ്ങിലേറെ വർദ്ധന വരുത്തി 30,000 മുതൽ 60,000 രൂപാവരെ അടയ്ക്കാൻ നിർദ്ദേശം. തൊടുപുഴ സെക്ഷൻ- 1 ഓഫീസാണ് ഉപഭോക്താക്കളെ വീണ്ടും ഷോക്കടിപ്പിച്ചത്. തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാർഡുകളിലെ മുപ്പതിലധികം ഉപഭോക്താക്കൾക്കാണ് വൻതുകയുടെ ബിൽ നൽകിയത്.മണർകാട്ട് സണ്ണി സെബാസ്റ്റ്യന് മുമ്പ് ലഭിച്ചിരുന്നത് 2200- 2700 രൂപയുടെ ബിൽ.
ഇപ്പോൾ ലഭിച്ചത് 60,611 രൂപയുടേത്. 1700- 2000 രൂപ ഒടുക്കിയിരുന്ന മുളയ്ക്കൽ എം.എസ്.പവനന് കിട്ടിയത് 33,705 രൂപയുടെ ബിൽ.പരാതി വ്യാപകമായതോടെ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ്, കൗൺസിലർ കെ. ദീപക് എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലെത്തി എക്സിക്യൂട്ടീവ് എൻജിനിയറോട് പ്രതിഷേധമറിയിച്ചു.ജൂണിൽ മണക്കാട്, കുമാരമംഗലം പഞ്ചായത്തുകളിലും സമാനമായ രീതിയിൽ ഇതേ ഓഫീസിൽ നിന്ന് വൻതുകയുടെ ബിൽ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കരാർ ജീവനക്കാരനായ മീറ്റർ റീഡർ കരിമണ്ണൂർ സ്വദേശി റീഡിംഗിൽ കൃത്രിമം കാട്ടിയതാണ് കാരണമെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ പുറത്താക്കി. സീനിയർ സൂപ്രണ്ട്, സീനിയർ അസിസ്റ്റന്റ് എന്നിവരെ സസ്പെൻഡും ചെയ്തു. തൊട്ടുമുമ്പത്തെ മാസത്തെ ബിൽത്തുക കണക്കാക്കി തുക അടയ്ക്കാൻ ഉപഭോക്താക്കളോടും നിർദ്ദേശിച്ചു. ക്രമക്കേട് സംബന്ധിച്ച് കെ.എസ്.ഇ.ബി വിജിലൻസ് അന്വേഷിക്കുന്നതിനിടെയാണ് വീണ്ടും വൻതുകയുടെ ബിൽ നൽകിയത്.
https://www.facebook.com/Malayalivartha



























