മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുള്‍പ്പെട്ട മാസപ്പടി വിവാദം വീണ്ടും പുകയുന്നു... മാസപ്പടിയിൽ കേസ് എടുത്ത് ഇ ഡി...sfio അന്വേഷണം നേരിടുന്നവരെല്ലാം ഇ ഡി പരിധിയിൽ പെടും...
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുള്‍പ്പെട്ട മാസപ്പടി വിവാദം വീണ്ടും പുകയുന്നു. ഇപ്പോഴിതാ മാസപ്പടിയിൽ കേസ് എടുത്ത് ഇ ഡി . sfio അന്വേഷണം തുടരുന്നതിനിടെയാണ് ഇ ഡി നടപടി. എക്സലോജിക് അടക്കം ഇ ഡി അന്വേഷണ പരിധിയിൽ . പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി.ecir രജിസ്റ്റർ ചെയ്ത് ഇ ഡി കൊച്ചി യൂണിറ്റ്.അതായത് Enforcement Case Information Report ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ sfio അന്വേഷണം നേരിടുന്നവരെല്ലാം ഇ ഡി പരിധിയിൽ പെടും . ഇത് വീണക്ക് വീണ്ടും കുരുക്ക് മുറുകുകയാണ്. നേരത്തെ തന്നെ സംസ്ഥാനത്ത് മാസപ്പടി വിവാദത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്എഫ്ഐഒ. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ കൂടുതല്‍ രേഖകള്‍ ശേഖരിച്ചു. എക്സാലോജിക്കുമായി ഇടപാട് നടത്തിയ എട്ട് സ്ഥാപനങ്ങളില്‍ നിന്നാണ് എസ്എഫ്‌ഐഒ രേഖകള്‍ ശേഖരിച്ചത്.
ജെഡിടി ഇസ്ലാമിക്, കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും രേഖകള്‍ ശേഖരിച്ചു. അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റിയും റിന്‍സ് ഫൗണ്ടേഷനും രേഖകള്‍ കൈമാറി. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് എസ്എഫ്ഐഒ നീക്കം. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.അതേസമയം സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുംമകള്‍ വീണ വിജയനുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ് അറിയിച്ചിരുന്നു. കേസില്‍ നടപടിയെടുത്തില്ലെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജിക്ക് മറുപടി നല്‍കുകയായിരുന്നു വിജിലന്‍സ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, സിഎംആര്‍എല്‍, സിഎംആര്‍എല്‍ എം ഡി, എക്‌സാലോജിക് എം ഡി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് കോടതി വിജിലന്‍സിന് നോട്ടീസ് അയച്ചിരുന്നു.കരിമണൽ ഖനനത്തിന് സി.എം.ആര്‍.എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സി.എം.ആര്‍.എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് ഉയർന്നു വന്നിട്ടുള്ള ആരോപണം. മാസപ്പടി സംബന്ധിച്ച സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണത്തെ ചോദ്യം ചെയ്തുള്ള കേസിൽ എക്സാലോജിക്കിന് കർണാടക ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടതോടെയാണിത്. കമ്പനി ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. എസ്.എഫ്.ഐ.ഒ. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്.സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha