മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം നിറഞ്ഞുനിന്നത്...ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന.... ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന... തിങ്കളാഴ്ച്ച യോഗത്തിൽ തീരുമാനം ആവും...നീണ്ട അവധിയെടുത്ത് പുറത്തു പോകും...
പാപി ചെല്ലുന്നിടം പാതാളം എന്ന് നമ്മൾ കേട്ടിട്ട് ഉണ്ട് . അത് പലപ്പോഴുമായി നമ്മൾ പറയാറുള്ളതും സംഭാഷങ്ങളിൽ കേൾക്കാറുള്ളതുമാണ്. എന്നാൽ ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും...’ ഇ.പി.ജയരാജനും ബിജെപിയുമായുള്ള ബന്ധത്തെപ്പറ്റി മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം നിറഞ്ഞുനിന്നത്. പുരാണത്തിൽ ശിവനുമായി ബന്ധപ്പെട്ട ഏത് കഥയാണ് പിണറായി പറഞ്ഞതെന്നായിരുന്നു പലരുടെയും സംശയം. സർവകലാശാലകളിലെ മുതിർന്ന മലയാളം അധ്യാപകർക്ക് പോലും കഥ അത്ര പിടിയില്ല. പുരാണം അരച്ചുകലക്കി കുടിച്ചവരോടും പലരും കാര്യം തിരക്കി. അങ്ങനെയൊരു കഥ കേട്ടിട്ടേയില്ലെന്നായിരുന്നു പലരുടെയും മറുപടി. തെക്കൻ കേരളത്തിൽ ഇങ്ങനെയൊരു ചൊല്ലില്ലെന്നും വടക്കൻ കേരളത്തിൽ എന്തെങ്കിലും കഥ കാണുമായിരിക്കുമെന്നും ചില സാഹിത്യകാരന്മാർ പറഞ്ഞു.
ബിജെപിക്കാരും കോൺഗ്രസുകാരും പറഞ്ഞു ‘നിങ്ങൾ മൂപ്പരോട് തന്നെ ചോദിക്ക്’. എൽഡിഎഫുകാർക്കും മുഖ്യമന്ത്രി പറഞ്ഞ ചൊല്ലിനെപ്പറ്റി വലിയ ധാരണയില്ല. പുരാണത്തിൽ ശിവനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതു പോലൊരു കഥയില്ലെന്ന്പല സാഹിത്യകാരന്മാരും പറഞ്ഞു. വ്യക്തികളുമായുള്ള ഇടപടെൽ കൊണ്ട് ഗുണവും ദോഷവുമുണ്ടാകാം.ആരോട് ഇടപെട്ടാലും പഠിച്ചു മാത്രമേ ഇടപെടാൻ പാടുള്ളൂ എന്നതാണ് മുഖ്യമന്ത്രി പറഞ്ഞ ചൊല്ലിന്റെ ചുരുക്കം. ഇവിടെ പാപി ദല്ലാൾ നന്ദകുമാറാണ്.ദല്ലാളിനോട് ചേർന്നാൽ ജയരാജനും പാപിയാകും എന്നതാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി ശരിക്കും ജയരാജനെ ശിവനായാണ് പറയുന്നത്. ശിവം എന്ന വാക്കിന്റെ അർഥം മംഗളം എന്നാണ്. അങ്ങേയറ്റം മംഗളം നിറഞ്ഞ വ്യക്തിയാണ് ശിവൻ. അത്രയേയുള്ളൂ ഇതും.’’ഏതായാലും മുഖ്യമന്ത്രി പറഞ്ഞ ആ വാചകം വലിയൊരു സൂചന കൂടിയാണ് ഇ പി ജയരാജനും അല്ലെങ്കിൽ ഇനി ഇതുപോലെ ഒക്കെ പോകാൻ തോന്നുന്ന പാർട്ടി നേതാക്കൾക്കും കൊടുക്കുന്നത് എന്നുള്ളതിൽ യാതൊരു സംശയവുമില്ല.
പിണറായി വിജയന്റെ ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന. ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന. ഇടതു കൺവീനർ സ്ഥാനം ജയരാജൻ രാജിവച്ചേക്കും. വീണ്ടും പാർട്ടിയിൽ നിന്നും അവധി എടുക്കാനും സാധ്യതയുണ്ട്. സിപിഎം സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ഇതിൽ ഇപിയുടെ ബിജെപി ചർച്ചയടക്കം വിഷയമാകും. തിരഞ്ഞെടുപ്പ് അവലോകനവും നടക്കും. പോളിങ് കുറഞ്ഞത് ഇടതിന് കരുത്താകുമെന്നാണ് പൊതുവേ സിപിഎമ്മിലെ വിലയിരുത്തൽ.പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിശദീകരിച്ചിട്ടുണ്ട്. ഇതോടെ സിപിഎമ്മിന് അനഭിമതനായി ഇപി മാറിയെന്നാണ് വ്യക്തമായി. പിണറായിയുടെ പരസ്യ പ്രതികരണത്തിൽ ഇപിയും നിരാശനാണ്. ഈ സാഹചര്യത്തിൽ ജയരാജൻ കടുത്ത തീരുമാനം എടുക്കും.
മുമ്പും ജയരാജൻ അവധിയിൽ പോയിരുന്നു. എംവി ഗോവിന്ദൻ സിപിഎം സെക്രട്ടറിയായപ്പോഴായിരുന്നു ഇത്. തന്നെ സിപിഎമ്മിനുള്ളിൽ ചിലർ ഒതുക്കുന്നുവെന്ന പരാതി ഇപിക്കുണ്ടായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടൽ മാറാതെ സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.ജയരാജനെതിരെ മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയിലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. സി പി എം-ബിജെപി ഒത്തുകളിക്ക് ഇതിലും വലിയ തെളിവില്ലന്ന നിലയിലാണ് യു ഡി എഫ് പ്രചാരണം. ദല്ലാൾ നന്ദകുമാറുമായുള്ള ചങ്ങാത്തത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ കുറ്റപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം. ഇത്തരം കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്താൻ മുൻപും ഇപി ജയരാജന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
വോട്ടെടുപ്പ് ദിനത്തില്‍ കത്തിനിന്ന 'ബി.ജെ.പി. പ്രവേശന' വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനെതിരേ നടത്തിയ 'പരസ്യശാസന' സി.പി.എം.സംഘടനാ ചരിത്രത്തില്‍ത്തന്നെ അപൂര്‍വം. വോട്ട് ചെയ്തശേഷം ഇ.പി.ജയരാജന്റെ പേരെടുത്ത് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി വൃത്തങ്ങളില്‍തന്നെ അമ്പരപ്പുളവാക്കി.സി.പി.എമ്മിന്റെ സംഘടനാ നടപടികളാണ് പാര്‍ട്ടിക്കുള്ളിലുള്ള ശാസനയും പരസ്യ ശാസനയും. പാര്‍ട്ടി അംഗങ്ങള്‍ തെറ്റ് ചെയ്താല്‍ ബന്ധപ്പെട്ട കമ്മിറ്റിയാണ് നടപടി സ്വീകരിക്കുക.കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല,കേരളത്തിലെ സി.പി.എം.നേതാക്കളും ബി.ജെ.പി.യില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാന്‍ ബി.ജെ.പി.-കോണ്‍ഗ്രസ് നേതാക്കള്‍ ആസൂത്രണം ചെയ്ത പദ്ധതിയായാണ് ശോഭാ സുരേന്ദ്രന്റെയും കെ.സുധാകരന്റെയും ഒരേ സമയത്തുള്ള പ്രതികരണങ്ങളെ സി.പി.എം. കാണുന്നത്.ദല്ലാള്‍ നന്ദകുമാറിനൊപ്പമെത്തിയ പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജന്‍ സംസാരിച്ചെന്ന് വെളിപ്പെട്ട സാഹചര്യത്തില്‍ അറ്റകൈ പ്രയോഗമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഈ പരസ്യശാസന.
അത് ഉചിതമായെന്നും വിവാദം സംബന്ധിച്ച സത്യസ്ഥിതി ബോധ്യപ്പെടാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം സഹായിച്ചുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.പ്രകാശ് ജാവദേക്കർ ദല്ലാൾ നന്ദകുമാറിനൊപ്പം മകന്റെ ഫ്‌ളാറ്റിൽ വന്ന് തന്നെ കണ്ടുവെന്ന് ഇപി വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം എത്തിയത്. ബിജെപി.-സിപിഎം. രഹസ്യബന്ധമെന്ന യു.ഡി.എഫ്. ആരോപണം നിലനിൽക്കേ പ്രകാശ് ജാവദേക്കറെ കണ്ടിരുന്നതായി ഇ.പി. ജയരാജൻതന്നെ തുറന്നുപറഞ്ഞത് അക്ഷരാർഥത്തിൽ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ അദ്ദേഹം തള്ളിപ്പറഞ്ഞതാണെന്നും ആരോപിച്ച്പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തിറങ്ങിയതോടെ വിവാദം കത്തിപ്പടർന്നു. രാഷ്ട്രീയചർച്ച സ്ഥിരീകരിച്ച് ബിജെപി. നേതാവ് ശോഭാസുരേന്ദ്രനും വിവാദത്തിന് എരിവുപകർന്നു. ദല്ലാൾ നന്ദകുമാറിന്റെ പക്കലുള്ള രേഖകളെ ഭയന്നാണ് ഇ.പി. നിയമനടപടി സ്വീകരിക്കാത്തതെന്നും അവർ വെല്ലുവിളിച്ചു.
കൂടിക്കാഴ്ച അത്ര നിസ്സാരമായി കാണാനാവില്ലെന്നാണ് ഇടതുപക്ഷത്തുതന്നെയുള്ള അഭിപ്രായം. ജാവദേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്ന് ഇ.പി. വാദിക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ച പരസ്യപ്പെടുത്താൻ അദ്ദേഹം വോട്ടെടുപ്പുദിനം തിരഞ്ഞെടുത്തതിലാണ് അസ്വാഭാവികത. ഇതിലുമുണ്ട് നേതാക്കൾക്ക് നീരസം. വിവാദം വോട്ടിനെ ബാധിക്കാതിരിക്കാൻ, അതേറ്റുപിടിക്കരുതെന്ന് സിപിഎം. നേതൃത്വം താഴെത്തട്ടിൽ നിർദ്ദേശം നൽകിയിരുന്നു. കാര്യമായി ആരും ഇ.പി.യെ പ്രതിരോധിച്ച് രംഗത്തുവന്നില്ല. സിപിഎം. സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻപോലും 'കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം' എന്ന പതിവ് വിമർശനത്തിനപ്പുറം പോയില്ല. കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു.എന്നാൽ, പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ മറ്റൊന്നാണ്– എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായതോടെ ആ പാപഭാരം ജയരാജനുമേൽ ചാർത്തി കൈകഴുകാനുള്ള തന്ത്രമാണു മുഖ്യമന്ത്രിയുടേതെന്ന് അവർ കരുതുന്നു.
മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം ജയരാജനെ വൻ പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടിരിക്കുന്നത്. പാർട്ടി ആവശ്യപ്പെടാതെതന്നെ മുന്നണി കൺവീനർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കുമെന്നു കരുതുന്നവരുണ്ട്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സംഘടനാ രംഗത്ത് ആ തലവേദന സിപിഎമ്മിനെ കാത്തിരിക്കുന്നു.
https://www.facebook.com/Malayalivartha