Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ബി.ജെ.പി സി.പി.എമ്മിന്റെ പെനാറ്റില്‍, പോസ്റ്റില്‍ കയറി അടിച്ച ഗോളില്‍ നിന്ന് അടുത്തകാലത്തൊന്നും സഖാക്കള്‍ മുക്തരാകില്ല..ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ സഖാക്കളുടെ ഉറക്കംകെടുത്തും..

27 APRIL 2024 12:13 PM IST
മലയാളി വാര്‍ത്ത
ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ബി.ജെ.പി സി.പി.എമ്മിന്റെ പെനാറ്റില്‍ പോസ്റ്റില്‍ കയറി അടിച്ച ഗോളില്‍ നിന്ന് അടുത്തകാലത്തൊന്നും സഖാക്കള്‍  മുക്തരാകില്ല. കഴുത്തില്‍ വെടിയുണ്ടയുമായി നടക്കുന്ന ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി ജയരാജന്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറായി എന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ സഖാക്കളുടെ ഉറക്കംകെടുത്തും. മകന്റെ ഫ്‌ളാറ്റില്‍ വെച്ച് ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേദ്കറെ കാണാനും മാത്രം അടുപ്പം ഇ.പി ജയരാജന് എങ്ങനെയുണ്ടായി. അല്ലെങ്കില്‍ മകനും ജാവദേദ്കറും തമ്മിലുള്ള ബന്ധം എന്താണ്. ഇടതുണ്ടെങ്കിലേ ഇന്ത്യുള്ളൂ എന്ന് മുദ്രാവാക്യം മാത്രം എഴുതിയത് കൊണ്ട് കാര്യമില്ല. അത് പ്രാവര്‍ത്തികമാക്കാന്‍ നേതാക്കള്‍ പോലും തയ്യാറാകുന്നില്ല. പണവും അധികാരവുമാണ് പല സി.പി.എം നേതാക്കളെയും നയിക്കുന്നത്.     പിണറായിയുടെ വെട്ടിനിരത്തലില്‍ മനംമടുത്തവരാണ് ഇവരില്‍ പലരും. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ സി.പി.എം എന്ന് പരിഹസിച്ചുകൊണ്ടിരുന്ന സി.പി.എമ്മുകാരുടെ തലയില്‍ ഇടിവെട്ടേറ്റത് പോലെയായി ജാവദേദ്കറെ കണ്ടെന്ന ഇ.പി ജയരാജന്റെ സമ്മതം. ഇതോടെ പിണറായി ജയരാജനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. അങ്ങനെ വോട്ടെടുപ്പ് ദിവസം തന്നെ നേതാക്കള്‍ തമ്മില്‍ തമ്മിലടിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എമ്മിനെ വളഞ്ഞിട്ടാക്രമിച്ചു. ബി.ജെ.പിയാകട്ടെ ഇ.പിയെയല്ല സി.പി.എമ്മിനെ കുഴിയില്‍ ചാടിച്ചതിന്റെ ആവേശത്തിലായിരുന്നു. ജയരാജനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിച്ചെന്ന ശോഭയുടെ വെളിപ്പെടുത്തല്‍ കെ.സുരേന്ദ്രന്‍ ശരിവെച്ചു. ഇ.പി ജയരാജന്‍ കടച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലായി.   എന്നോ രഹസ്യമായി നടത്തിയ ചര്‍ച്ച തെരഞ്ഞെടുപ്പ് ദിവസം അമിട്ട് പോലെ പൊട്ടിവീഴുമെന്ന് അദ്ദേഹം സ്വപ്‌നേ വിചാരിച്ചു കാണില്ല. ചില കോണ്‍ഗ്രസ് നേതാക്കളെയും മക്കളെയും ബി.ജെ.പിയിലേക്ക് കൊണ്ടുവന്നെങ്കിലും കേരളത്തില്‍ യാതൊരു പ്രയോജനവും ലഭിച്ചില്ല. അതോടെ ബി.ജെ.പി കളംമാറ്റി ചവിട്ടുകയാണ്. അതിന്റെ ഭാഗമായാണ് സി.പി.എമ്മിലെ നിരാശരായ നേതാക്കളെ വലവീശി പിടിക്കാന്‍ ഇറങ്ങിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി പദം, പൊളിറ്റ്ബ്യൂറോ അംഗത്വം എന്നിവ കിട്ടേണ്ട തന്നെ പിണറായിയും സംഘവും വെട്ടിനിരത്തിയതോടെ ഇ.പി സി.പി.എം നേതൃത്വവുമായി ഇടഞ്ഞിരുന്നു. ആ സമയത്താണ് ബി.ജെ.പി ഓപ്പറേഷന്‍ നടത്തിയത്. അപകടം മണത്തറിഞ്ഞ സി.പി.എം നേതൃത്വം ഇടപെട്ടതോടെയാണ് ഇ.പി അവസാന നിമിഷം പിന്‍മാറിയത്. ഇ.പി അന്ന് പോയെങ്കില്‍ അത് അന്നവിടെ അവസാനിച്ചേനേ. പോകാതിരുന്നത് ബി.ജെ.പിയെ ചൊടിപ്പിച്ചു.     അവരതിന് പകരം വീട്ടുകയും ചെയ്തു.ദല്ലാള്‍ നന്ദകുമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കും ശോഭസുരേന്ദ്രനും എതിരെ നടത്തിയ വിവാദ വെളിപ്പെടുത്തലുകള്‍ അവര്‍ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. അതിന്റെ ക്ഷീണം തീര്‍ക്കാനാണ് ജയരാജന്റെ നെഞ്ചത്തടിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാഷ്ട്രീയമായി സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് ജയരാജന്‍ എപ്പിസോഡ് വരുത്തിവച്ചിരിക്കുന്നത്. ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള കൂട്ട് ബിസിനസ്സ് മുമ്പ് പുറത്തുവന്നതാണ്. കോണ്‍ഗ്രസ് പലതവണ ഇക്കാര്യം ഉന്നയിച്ചെങ്കിലും സി.പി.എം യാതൊരു തരത്തിലുമുള്ള പ്രതികരണവും നടത്തിയില്ല. രാജീവ് ചന്ദ്രശേഖറാകട്ടെ പരാതിയുള്ളവര്‍ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അതില്‍ നിന്ന് തന്നെ കാര്യം വ്യക്തമാണല്ലോ.     സി.പി.എം നേതാവും ദേവികുളം മുന്‍ എം.എല്‍.എയുമായ എസ്.രാജേന്ദ്രന്‍ ഡല്‍ഹിയില്‍ വെച്ച് പ്രകാശ് ജാവദേദ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്മജ ബി.ജെ.പി അംഗത്വം എടുക്കും മുമ്പ് ജാവദേദ്കറുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനര്‍ത്ഥം ബി.ജെ.പി രണ്ടും കല്‍പ്പിച്ച് മുന്നോട്ട് പോകുന്നു എന്നാണ്. അവരുടെ കുഴിയില്‍ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും ഇടത് മുന്നണി കണ്‍വീനറുമായ ഇ.പി ജയരാജന്‍ വീണു എന്നത് വലിയ നാണക്കേടാണ്. മറ്റ് ചില സിപിഎം നേതാക്കള്‍ കൂടി ബി.ജെ.പിയിലേക്ക് വരുമെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു. ബംഗാളിലെ സി.പി.എം എം.എല്‍.എയായിരുന്ന ത്പ്‌സി മോണ്ഡല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പി അംഗത്വം എടുത്ത ശേഷമാണ് എം.എല്‍.എ സ്ഥാനം രാജിവച്ചത്. അതുകൊണ്ട് കേരളത്തിലെ നേതാക്കള്‍ ബി.ജെ.പിക്കൊപ്പം പോകുന്നതില്‍ വലിയ അത്ഭുതമില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു എം.എല്‍.എ ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്തിരുന്നു.   നിലവിലെ സാഹചര്യത്തില്‍ അത് സി.പി.എം എം.എല്‍.എ ആണെന്ന് സംശയിക്കാവുന്നതാണ്. കാരണം അവരെ വിലയ്‌ക്കെടുത്താല്‍ ആരും പെട്ടെന്ന് സംശയിക്കില്ല.കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥ പരുങ്ങലിലായതിനാല്‍ സി.പി.എമ്മിനെ കൂടി ആ അവസ്ഥയിലെത്തിക്കാനായാല്‍ ബി.ജെ.പിക്ക് വലിയ നേട്ടമാകും. നരേന്ദ്രമോദി സര്‍ക്കാരിന് മൂന്നാമതും അധികാരം കിട്ടിയാല്‍ കേരളത്തിലെ സി.പി.എമ്മിനെ ചുരുട്ടികെട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്. കാരണം വീണാ വിജയനെതിരായ കേസുകള്‍ മുഖ്യമന്ത്രിക്കെതിരായ ലാവ്‌ലിന്‍ കേസ്, ലൈഫ് മിഷന്‍ കോഴ, കരുവന്നൂര്‍ വായ്പാ തട്ടിപ്പ് ഇതൊക്കെ മാത്രം മതി സി.പി.എമ്മിന്റെ കഥ കഴിക്കാന്‍. അതുകൊണ്ട് ഇ.ഡിയുടെ റഡാറിലുള്ള പല സി.പി.എം നേതാക്കളും മറുകണ്ടംചാടാനുള്ള സാധ്യതയുണ്ട്.     എന്‍.കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആഹാരം കഴിച്ചതിനെ വലിച്ചുകീറി ഒട്ടിക്കുകയും ഇന്നത്തെ ആര്‍.എസ്.പി നാളത്തെ ബി.ജെ.പി ആണെന്ന് ആഘോഷിക്കുകയും ചെയ്ത സി.പി.എമ്മിന് കണ്‍വീനര്‍ ചിറ്റപ്പന്‍ കൊടുത്ത പണി യു.ഡി.എഫ് ആഘോഷിക്കുകയാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കി എതിരാളികളെ താറടിക്കാന്‍ ഉത്സാഹം കാട്ടുന്ന സി.പി.എമ്മും നേതാക്കളും തങ്ങളുടെ നേര്‍ക്ക് എന്നെങ്കിലും അമ്പ് തരിച്ചുവരുമെന്ന് ചിന്തിക്കാറേയില്ല. വന്നാലും എന്തെങ്കിലും ക്യാപ്‌സൂളിറക്കി തടിതപ്പാന്‍ നോക്കും. പക്ഷെ, ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനഡയില്‍ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം...  (33 minutes ago)

കണ്ണീരോടെ.... കല്ലാച്ചി മിനി ബൈപാസ് റോഡില്‍ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്.... ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം  (1 hour ago)

പീച്ചി ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായതിന് പിന്നാലെ തെരച്ചില്‍.... പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് യഹിയയെ കാണാതായത്  (1 hour ago)

ചിക്കന്‍ ഷവര്‍മ കഴിച്ച 19കാരന്റെ സംഭവത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

പാലക്കാട് വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന്‍ മരിച്ചു  (5 hours ago)

അംബാനി-അദാനി ഇടപാട് പരിഹാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി  (5 hours ago)

തെലങ്കാന പ്രസംഗത്തിനിടെ നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി  (5 hours ago)

തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാനങ്ങള്‍ കൂടി റദ്ദാക്കി  (5 hours ago)

ബിലീവേഴ്സ് ചർച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്നാൻ അന്തരിച്ചു  (8 hours ago)

മലയാളത്തിന്റെ പ്രിയ സംവിധായകന് വിട... സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു  (8 hours ago)

കാട്ടുകോഴിക്ക് എന്തിന് ശനിയും സംക്രാന്ത്രിയും! പിണറായിക്ക് ഇത് രണ്ടാം ഹണിമൂൺ? ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ....  (8 hours ago)

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു  (8 hours ago)

മെമ്മറി കാര്‍ഡ് സച്ചിന്‍ ദേവും കൂട്ടരും മുക്കിയെന്ന് പിണറായി പോലീസ് തന്നെ പറയുന്നു;കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയോട് കട്ടക്കലിപ്പില്‍ ആര്യ രാജേന്ദ്രന്‍,ഡി വൈ എഫ് ഐക്കാര്‍ യദുവിനെ എടുത്തുടുത്ത് രക്ഷിക  (9 hours ago)

പിണറായി എന്തിന് ഇടയ്ക്കിടെ ദുബായില്‍ പോകുന്നു എന്നതാണ് പ്രധാന ചോദ്യം;ആ മണലാരണ്യത്തില്‍ ഒളിപ്പിച്ചിരിയ്ക്കുന്നത് സ്വര്‍ണഖനിയോ,മുഖ്യന്റെ വിദേശ യാത്രയ്ക്ക് തീര്‍ച്ചയായും ഒന്നോ അതിലേറെയോ ദല്ലാളുകള്‍ ഉണ  (9 hours ago)

Malayali Vartha Recommends