2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരും...സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് എളുപ്പമാകില്ലെന്ന് വിദഗ്ദ്ധര്‍...പിടിച്ചാൽ കിട്ടാതെ സ്വര്‍ണവില...
![](https://www.malayalivartha.com/assets/coverphotos/w657/309329_1713689928.jpg)
അടുക്കാന്‍ പറ്റാത്ത വിധത്തില്‍ വര്‍ദ്ധിക്കുകയാണ് സ്വര്‍ണവില. സാധാരണക്കാരന്‍ മുതല്‍ അത്യാവശ്യം വരുമാനം കൈപ്പറ്റുന്നവര്‍ക്ക് പോലും തൊട്ടാല്‍ പൊള്ളുന്ന വിലയാണ് സ്വര്‍ണത്തിന്. പണിക്കൂലിയും ജി.എസ്.ടിയും ഒക്കെ ചേരുമ്പോള്‍ ആഭരണം വാങ്ങാന്‍ മാര്‍ക്കറ്റ് വിലയില്‍ കൂടുതല്‍ നല്‍കേണ്ടി വരുമെന്നത് കൂടി ആകുമ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ഏറെക്കുറേ അസംഭവ്യമെന്ന നിലയിലേക്ക് എത്തുകയാണ്. ഏപ്രില്‍ മാസത്തില്‍ മാത്രം 5600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ച നിരക്ക്.ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം കൂടി തുടരുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയരുമെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സമീപ ഭാവിയില്‍ തന്നെ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിന് മുകളില്‍ എത്തുമെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിഎന്‍ബിസി ആവാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്‌നഹര്‍ത്ത ഗോള്‍ഡിന്റെ മഹേന്ദ്ര ലൂനിയ പറഞ്ഞു.വജ്രങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ സ്വര്‍ണത്തിലേക്ക് മാറുകയാണെന്നും ഡോളറിന്റെ മൂല്യം കുറയുന്നുണ്ടെന്നും ഇതുമൂലം സ്വര്‍ണവില അതിവേഗം ഉയരുകയാണെന്നും അദ്ദേഹം പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ 2030ഓടെ സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് എളുപ്പമാകില്ലെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.ട്രോയ് ഔൺസിന് 8.75 ഡോളർ (0.37%) ഉയർന്ന് 2388.80 ഡോളർ എന്നതാണ് നിരക്ക്.പവന്‍റെ വിലയിൽ സ്വർണം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച മാസമാണ് ഏപ്രിൽ. ഏപ്രിൽ മാസം ഇതുവരെ 3640 രൂപയാണ് കൂടിയത്. ഏപ്രിൽ 1-ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്‍റെ വില.
അഞ്ചാം തീയ്യതി വില 51,320 രൂപയിലേക്കും പത്താം തീയ്യതി വില 52,880 രൂപയിലേക്കും കുതിച്ചു. 12-ആം തീയ്യതിയാണ് വില 53,000 രൂപ കടക്കുന്നത്. ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ 54,360 രൂപയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവില. 17-ആം തീയ്യതിയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്.സ്വർണം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച സാഹചര്യത്തിൽ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ വില കേട്ട് തലകറഞ്ഞറുത്. കാരണം നിലവിലെ സ്വർണവില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങുമ്പോൾ 60,000 രൂപയിലധികം നൽകേണ്ടി വരും. പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 60,000 കടക്കുന്നത്.സ്വർണ വിലയിൽ റെക്കോർഡുകൾ തീർത്ത മാസമായിരുന്നു മാർച്ച്. പവന്‍റെ വില ആദ്യമായി അരലക്ഷവും കടന്ന് മുന്നോട്ട് പോയി. മാർച്ച് മാസത്തിൽ മാത്രം ഏകദേശം 3800 രൂപയുടെ വർധനവുണ്ടായി.
46,320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. മാർച്ച് രണ്ടാം തീയ്യതി വില 47,000 രൂപയിലേക്കെത്തി.മാർച്ച് 7-ന് പവന്‍റെ വില 48,000 രൂപയും 21-ആം തീയ്യതി 49,000 രൂപയ്ക്ക് മുകളിലേക്കും പാഞ്ഞു.ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. ഈ വർഷം യുഎസ് ഫെഡ് തുടർച്ചയായി പലിശ നിരക്കുകൾ കുറയ്ക്കുമെന്ന വാർത്തയാണ് സ്വർണ വില ഉയരാൻ കാരണമാകുന്നത്.
https://www.facebook.com/Malayalivartha