കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ, മുൻ പേഴ്‌സണൽ അസിസ്റ്റന്റ് വി കെ മനോജ് ബിജെപിയിൽ ചേർന്നു...അടുത്ത അനുയായിയും എംപിയായിരിക്കെ പിഎ ആയി പ്രവർത്തിച്ച വ്യക്തിയുമാണ് മനോജ്...
മാസങ്ങളുടെ വ്യത്യാസത്തിൽ നിരവധി ആളുകളാണ് കോൺഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് പോകുന്നത്. അനിൽ ആന്റണിയുടെ അടക്കം പ്രവേശനം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ടായിരുന്നു. അതിന് ശേഷം കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരുമെന്നുള്ള മുന്നറിയിപ്പ് തന്നിട്ടുണ്ടായിരുന്നു . ഇപ്പോഴിതാ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് വി കെ മനോജ് ബിജെപിയിൽ ചേർന്നു. കണ്ണൂർ കക്കാട് സ്വദേശിയായ മനോജിനെ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥാണ് ഷാൾ അണിയിച്ച് സ്വീകരിച്ചത്. കെ സുധാകരന്റെ അടുത്ത അനുയായിയും എംപിയായിരിക്കെ പിഎ ആയി പ്രവർത്തിച്ച വ്യക്തിയുമാണ് മനോജ്.2009 മുതൽ 2014 വരെ കെ സുധാകരൻ എംപിയായിരുന്നപ്പോഴാണ് മനോജ് പിഎ ആയി പ്രവർത്തിച്ചത്.
സുധാകരന് അന്ന് കണ്ണൂരിന് വേണ്ടി പല കാര്യങ്ങളും ചെയ്യാമായിരുന്നുവെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ കണ്ണൂരിന്റെ മുഖച്ഛായ മാറിയേനെയെന്നും മനോജ് എൻഡിഎ നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഭരണകക്ഷി എംപിയായതുകൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. അതുകൊണ്ടു തന്നെ ഇത്തവണ കണ്ണൂരിലെ വോട്ടർമാർ കക്ഷി രാഷ്‌ട്രീയം മാറ്റിവെച്ച് സി രഘുനാഥിനെ വിജയിപ്പിക്കണമെന്ന് മനോജ് അഭ്യർത്ഥിച്ചു.എൻഡിഎ വിജയിച്ചാൽ കേന്ദ്രസർക്കാരിന്റെ ഒരുപാട് സഹായങ്ങൾ കണ്ണൂർ മണ്ഡലത്തിലെത്തിക്കാനാകും.സുധാകരന്റെ കാപട്യത്തിൽ പ്രതിഷേധമുളള കോൺഗ്രസുകാർ രഹസ്യമായും പരസ്യമായും എൻഡിഎയ്‌ക്കൊപ്പം വരികയാണെന്ന് ബിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുധാകരന്റെ വാർ റൂമിൽ തന്നെ വലിയ വിളളലുണ്ടെന്നും വികെ മനോജ് മനസാക്ഷി സൂക്ഷിപ്പുകാരനെപ്പോലെ പ്രവർത്തിച്ചിരുന്ന ആളാണെന്നും നേതാക്കൾ പറഞ്ഞു.
https://www.facebook.com/Malayalivartha